കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീ യവത്കരിച്ചതിൽ പ്രതിഷേധിച്ചു സംഘടിപ്പിച്ച യുഡിഎഫ് നേതാക്കളുടെ ജനകീയ മെട്രോ യാത്ര ആവേശകരമായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ എന്നിവരുടെ നേതൃത്വത്തിൽ ആലുവയിൽനിന്നു പാലാരിവട്ടം വരെയായിരുന്നു യാത്ര.
ഇവർക്കൊപ്പം പി.സി. വിഷ്ണുനാഥ്, കെ.സി. ജോസഫ്, ആര്യാടൻ മുഹമ്മദ്, ബെന്നി ബെഹനാൻ, കെ. ബാബു, ഹൈബി ഈഡൻ, ഷാഫി പറന്പിൽ, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത് തുടങ്ങി കോണ്ഗ്രസ് നേതാക്കളുടെ നീണ്ടനിര യാത്രയിൽ പങ്കാളികളായി. അണികളുടെ ആവേശത്തിനിടെ ഏറെ പണിപ്പെട്ടാണ് നേതാക്കൾ മെട്രോയിൽ യാത്ര നടത്തിയത്. ആലുവ സ്റ്റേഷനിൽ വച്ചു പ്ലാറ്റ്ഫോമിലേക്ക് കയറാൻ പ്രവർത്തകർ കൂട്ടമായി എസ്കലേറ്ററിൽ പ്രവേശിച്ചത് എസ്കലേറ്റർ പ്രവർത്തനം നിലയ്ക്കാനും കാരണമായി.
യുഡിഎഫ് നേതാക്കളെല്ലാം ഒരുമിച്ച് ഒരു ട്രെയിനിൽ കയറാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ പ്രവർത്തകരുടെ തിരക്കു മൂലം നേതാക്കൾക്ക് യാത്ര പല ട്രെയിനുകളിൽ ആക്കേണ്ടി വന്നു. രമേശ് ചെന്നിത്തല അടക്കമുള്ളവർ ആദ്യ ട്രെയിനിൽ പാലാരിവട്ടത്തേക്ക് തിരിച്ചു. പ്രവർത്തകരുടെ തിരക്കിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ പല നേതാക്കൾക്കും ആദ്യ ട്രെയിനിൽ കയറാനായില്ല. ചെന്നിത്തല അടക്കമുള്ള നേതാക്കൾ ആദ്യ ട്രെയിനിൽ യാത്ര തുടർന്നെങ്കിലും ഷാഫി പറന്പിൽ എംഎൽഎ അടക്കമുള്ളവർ തിരക്ക് രൂക്ഷമായതിനെത്തുടർന്ന് തൊട്ടടുത്ത സ്റ്റേഷനുകളിൽ ഇറങ്ങി. പിന്നീട് എംഎൽഎമാരായ അൻവർ സാദത്ത്, ഹൈബി ഈഡൻ എന്നിവർക്കൊപ്പം ഉമ്മൻചാണ്ടി യാത്ര ചെയ്ത പിന്നാലെ വന്ന ട്രെയിനിൽ കയറിയാണ് ഇവർ യാത്ര തുടർന്നത്.
പ്രവർത്തകരുടെ അമിതാവേശം മെട്രോയ്ക്കും വിനയായി. ആലുവയിൽനിന്നുതന്നെ അമിതഭാരം പേറിയായിരുന്നു ട്രെയിൻ നീങ്ങിയത്. പ്രവർത്തകർ നിയമങ്ങൾ കാറ്റിൽ പറത്തി തിരക്കു കൂട്ടിയതോടെ വാതിൽ അടയാതെയും വന്നു.
ഇവർക്കൊപ്പം പി.സി. വിഷ്ണുനാഥ്, കെ.സി. ജോസഫ്, ആര്യാടൻ മുഹമ്മദ്, ബെന്നി ബെഹനാൻ, കെ. ബാബു, ഹൈബി ഈഡൻ, ഷാഫി പറന്പിൽ, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത് തുടങ്ങി കോണ്ഗ്രസ് നേതാക്കളുടെ നീണ്ടനിര യാത്രയിൽ പങ്കാളികളായി. അണികളുടെ ആവേശത്തിനിടെ ഏറെ പണിപ്പെട്ടാണ് നേതാക്കൾ മെട്രോയിൽ യാത്ര നടത്തിയത്. ആലുവ സ്റ്റേഷനിൽ വച്ചു പ്ലാറ്റ്ഫോമിലേക്ക് കയറാൻ പ്രവർത്തകർ കൂട്ടമായി എസ്കലേറ്ററിൽ പ്രവേശിച്ചത് എസ്കലേറ്റർ പ്രവർത്തനം നിലയ്ക്കാനും കാരണമായി.
യുഡിഎഫ് നേതാക്കളെല്ലാം ഒരുമിച്ച് ഒരു ട്രെയിനിൽ കയറാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ പ്രവർത്തകരുടെ തിരക്കു മൂലം നേതാക്കൾക്ക് യാത്ര പല ട്രെയിനുകളിൽ ആക്കേണ്ടി വന്നു. രമേശ് ചെന്നിത്തല അടക്കമുള്ളവർ ആദ്യ ട്രെയിനിൽ പാലാരിവട്ടത്തേക്ക് തിരിച്ചു. പ്രവർത്തകരുടെ തിരക്കിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ പല നേതാക്കൾക്കും ആദ്യ ട്രെയിനിൽ കയറാനായില്ല. ചെന്നിത്തല അടക്കമുള്ള നേതാക്കൾ ആദ്യ ട്രെയിനിൽ യാത്ര തുടർന്നെങ്കിലും ഷാഫി പറന്പിൽ എംഎൽഎ അടക്കമുള്ളവർ തിരക്ക് രൂക്ഷമായതിനെത്തുടർന്ന് തൊട്ടടുത്ത സ്റ്റേഷനുകളിൽ ഇറങ്ങി. പിന്നീട് എംഎൽഎമാരായ അൻവർ സാദത്ത്, ഹൈബി ഈഡൻ എന്നിവർക്കൊപ്പം ഉമ്മൻചാണ്ടി യാത്ര ചെയ്ത പിന്നാലെ വന്ന ട്രെയിനിൽ കയറിയാണ് ഇവർ യാത്ര തുടർന്നത്.
പ്രവർത്തകരുടെ അമിതാവേശം മെട്രോയ്ക്കും വിനയായി. ആലുവയിൽനിന്നുതന്നെ അമിതഭാരം പേറിയായിരുന്നു ട്രെയിൻ നീങ്ങിയത്. പ്രവർത്തകർ നിയമങ്ങൾ കാറ്റിൽ പറത്തി തിരക്കു കൂട്ടിയതോടെ വാതിൽ അടയാതെയും വന്നു.