മൂന്നാർ: ഡോക്ടർ ജിനുവിന്റെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന മെഡിക്കൽ സംഘവും ട്രൈബൽ പോലീസും അടങ്ങുന്ന 12 അംഗ സംഘം ഇടമലക്കുടിയിൽ എത്തി. ഉദരസംബന്ധമായ അസുഖം ബാധിച്ചു ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞും പ്രസവത്തിനു ശേഷം അമ്മയും കുഞ്ഞും മരിച്ചതിനെ ത്തുടർന്നാണ് സംഘം ഇടമലക്കുടിയിലെത്തിയത്.
കുടിയിലെത്തി അസുഖം ബാധിച്ചു മരിച്ച കുഞ്ഞിന്റെയും പ്രസവത്തിനു ശേഷം അമ്മയും കുഞ്ഞും മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടു വിവരങ്ങൾ ശേഖരിക്കും. രണ്ടു ദിവസത്തോളം കുടിയിൽ താമസിക്കുന്ന സംഘം കുടിയിലെ ആദിവാസികളുടെ ആരോഗ്യനില പരിശോധിച്ചു സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. രോഗികൾക്കു ചികിത്സ നൽകും.
സംസ്ഥാനത്തു ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുടിയിൽ പരിശോധന സജീവമാക്കും.
മരുന്നുകളുടെ ലഭ്യതയെക്കുറിച്ചും വിലയിരുത്തും. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇടമലക്കുടിയിലെ വിവിധ കുടികളിൽ സന്ദർശനം നടത്തുക.
കുടിയിലെത്തി അസുഖം ബാധിച്ചു മരിച്ച കുഞ്ഞിന്റെയും പ്രസവത്തിനു ശേഷം അമ്മയും കുഞ്ഞും മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടു വിവരങ്ങൾ ശേഖരിക്കും. രണ്ടു ദിവസത്തോളം കുടിയിൽ താമസിക്കുന്ന സംഘം കുടിയിലെ ആദിവാസികളുടെ ആരോഗ്യനില പരിശോധിച്ചു സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. രോഗികൾക്കു ചികിത്സ നൽകും.
സംസ്ഥാനത്തു ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുടിയിൽ പരിശോധന സജീവമാക്കും.
മരുന്നുകളുടെ ലഭ്യതയെക്കുറിച്ചും വിലയിരുത്തും. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇടമലക്കുടിയിലെ വിവിധ കുടികളിൽ സന്ദർശനം നടത്തുക.