തിരുവനന്തപുരം: പുതുവൈപ്പിൽ സമരക്കാർക്കു നേരേയുണ്ടായ പോലീസ് നടപടിയെ തള്ളിപ്പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പ്രധാനമന്ത്രി വരുന്ന ദിവസം അക്രമമുണ്ടാകുമ്പോൾ പോലീസ് കൈയും കെട്ടി നോക്കിനിൽക്കണമെന്നു പറയുന്നതു ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പോലീസ് നടപടിയെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സർക്കാർ പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയമുണ്ടെങ്കിൽ അക്കാര്യം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കും. വികസനമേ വേണ്ടെന്ന നിലപാടു ശരിയല്ല. പദ്ധതി വേണമോ വേണ്ടയോയെന്നു കേന്ദ്രസർക്കാരാണു തീരുമാനിക്കേണ്ടത്.
കേന്ദ്രമന്ത്രി കൊച്ചിയിലെത്തിയപ്പോൾ പദ്ധതി വൈകുന്നതിനെ വിമർശിച്ചിരുന്നു. ഹൈക്കോടതിയാകട്ടെ പദ്ധതി നിർമാണത്തിനു സംരക്ഷണം നൽകാൻ സർക്കാരിനു നിർദേശം നൽകി.
നിർമാണം തടസപ്പെടുത്തില്ലെന്നു സമരസമിതി ഹൈക്കോടതിക്ക് ഉറപ്പു നൽകിയിരുന്നു. സർക്കാരുമായി ചർച്ചക്കും തയാറായി. എന്നാൽ, സമരസമിതി തന്നെ ഇതു ലംഘിച്ചു. പ്രധാനമന്ത്രി കൊച്ചിയിൽ വരുന്ന ദിവസംതന്നെ സമരം ചെയ്തതു ശരിയായില്ല. ഈ സാഹചര്യത്തിലാണു മെട്രോ റെയിൽ ഉദ്ഘാടനച്ചടങ്ങിലേക്കു വരുന്ന വഴിതടഞ്ഞ സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിവാക്കിയത്. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചാൽ അതു വലിയ പ്രശ്നമാകും. പ്രധാനമന്ത്രിക്ക് സ്ഥലത്തെത്താൻ സാധിച്ചില്ലായെങ്കിൽ ഇന്നു നടക്കുന്ന ചർച്ചയാവില്ല ഉണ്ടാവുക. അതിനാൽ സമരത്തിനു പിന്നിൽ മറ്റേതെങ്കിലും ലക്ഷ്യമുണ്ടോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
പോലീസ് നടപടിയുമായി ബന്ധപ്പെട്ട് സിപിഐക്ക് അവരുടെ അഭിപ്രായം പറയാം. ക്രമസമാധാനം കൈകാര്യം ചെയ്യേണ്ട ചുമതല സർക്കാരിനുണ്ട്. സമരക്കാർക്കിടയിൽ മറ്റുപലരും നുഴഞ്ഞു കയറിയെന്ന അഭിപ്രായത്തെക്കുറിച്ചു പരിശോധിക്കണം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കട്ടെ. എല്ലാ വിഷയവും ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ ചർച്ചയേ വേണ്ടെന്ന ചിലരുടെ നിലപാട് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.
പ്രധാനമന്ത്രി വരുന്ന ദിവസം അക്രമമുണ്ടാകുമ്പോൾ പോലീസ് കൈയും കെട്ടി നോക്കിനിൽക്കണമെന്നു പറയുന്നതു ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പോലീസ് നടപടിയെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സർക്കാർ പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയമുണ്ടെങ്കിൽ അക്കാര്യം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കും. വികസനമേ വേണ്ടെന്ന നിലപാടു ശരിയല്ല. പദ്ധതി വേണമോ വേണ്ടയോയെന്നു കേന്ദ്രസർക്കാരാണു തീരുമാനിക്കേണ്ടത്.
കേന്ദ്രമന്ത്രി കൊച്ചിയിലെത്തിയപ്പോൾ പദ്ധതി വൈകുന്നതിനെ വിമർശിച്ചിരുന്നു. ഹൈക്കോടതിയാകട്ടെ പദ്ധതി നിർമാണത്തിനു സംരക്ഷണം നൽകാൻ സർക്കാരിനു നിർദേശം നൽകി.
നിർമാണം തടസപ്പെടുത്തില്ലെന്നു സമരസമിതി ഹൈക്കോടതിക്ക് ഉറപ്പു നൽകിയിരുന്നു. സർക്കാരുമായി ചർച്ചക്കും തയാറായി. എന്നാൽ, സമരസമിതി തന്നെ ഇതു ലംഘിച്ചു. പ്രധാനമന്ത്രി കൊച്ചിയിൽ വരുന്ന ദിവസംതന്നെ സമരം ചെയ്തതു ശരിയായില്ല. ഈ സാഹചര്യത്തിലാണു മെട്രോ റെയിൽ ഉദ്ഘാടനച്ചടങ്ങിലേക്കു വരുന്ന വഴിതടഞ്ഞ സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിവാക്കിയത്. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചാൽ അതു വലിയ പ്രശ്നമാകും. പ്രധാനമന്ത്രിക്ക് സ്ഥലത്തെത്താൻ സാധിച്ചില്ലായെങ്കിൽ ഇന്നു നടക്കുന്ന ചർച്ചയാവില്ല ഉണ്ടാവുക. അതിനാൽ സമരത്തിനു പിന്നിൽ മറ്റേതെങ്കിലും ലക്ഷ്യമുണ്ടോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
പോലീസ് നടപടിയുമായി ബന്ധപ്പെട്ട് സിപിഐക്ക് അവരുടെ അഭിപ്രായം പറയാം. ക്രമസമാധാനം കൈകാര്യം ചെയ്യേണ്ട ചുമതല സർക്കാരിനുണ്ട്. സമരക്കാർക്കിടയിൽ മറ്റുപലരും നുഴഞ്ഞു കയറിയെന്ന അഭിപ്രായത്തെക്കുറിച്ചു പരിശോധിക്കണം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കട്ടെ. എല്ലാ വിഷയവും ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ ചർച്ചയേ വേണ്ടെന്ന ചിലരുടെ നിലപാട് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.