പാലാ: മറ്റു സമൂഹങ്ങൾക്കും സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും സഭയുടെ കൗണ്‍സിലുകൾ മാതൃകയാവണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ധൂർത്ത് ജീവിതത്തിന്റെമേൽ പിടിമുറുക്കാതെ ജാഗ്രത പുലർത്തണമെന്നും കർദിനാൾ പറഞ്ഞു. സഭയിലുള്ളതെല്ലാം ശുശ്രൂഷയാണ്. ഓരോ ശുശ്രൂഷയിലുളളവർക്കും അർഹമായ ആദരവും പ്രോത്സാഹനവും നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പാലാ രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററൽ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററൽ കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.പങ്കുവയ്ക്കാത്ത സഭ വെറും നിഴലുമാത്രമാണ്. സഭ ശക്തമാകണമെങ്കിൽ അല്മായ സഹകരണം ശക്തമാക്കണം. കത്തോലിക്കാ കോണ്‍ഗ്രസ് സഭയുടെ സാമൂഹിക ശക്തിയായി നിലകൊള്ളണം. സഭയുടെ എല്ലാ സംരംഭങ്ങളിലും സ്ഥാപനങ്ങളിലും പങ്കാളിത്ത സ്വഭാവം വർധിപ്പിക്കണം. ദീപിക സഭയുടെ സാമൂഹിക സാക്ഷ്യത്തിന്റെ ശബ്ദമാണെന്നും കർദിനാൾ പറഞ്ഞു.
രാഷട്രീയ സാംസ്കാരിക മേഖലകളിൽ പൊതുസമൂഹത്തിനു നാം നൽകിയ നേതൃത്വം ശോഭകെടാതെ തുടർന്നു പോകാൻ കഴിയണം. സാർവത്രിക സഭയ്ക്കും ഭാരത സഭയ്ക്കും പാലാ രൂപത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
അരുണാപുരത്തുളള അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിച്ചു. പഠിപ്പിക്കുന്ന സഭയും കേൾക്കുന്ന സഭയും തമ്മിൽ വിടവ് ഉണ്ടാകരുതെന്നും സഭയുടെ സ്വരത്തിൽ സംസാരിക്കാൻ അംഗങ്ങളെ തയാറാക്കുന്ന വേദിയാണു വിവിധ കൗണ്‍സിലുകളെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. സിയാൽ എംഡി. വി.ജെ.കുര്യൻ മുഖ്യാതിഥിയായിരുന്നു. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, മോൺ. ജോസഫ് കുഴിഞ്ഞാലിൽ, റവ.ഡോ. ജോർജ് ഞാറക്കുന്നേൽ, ഡോ. സിറിയക് തോമസ്, പ്രഫ. ഫിലോമിന ജോസ്, സിജു സെബാസ്റ്റ്യൻ, ഫാ. ജോസ് കാക്കല്ലിൽ, ഫാ. കുര്യൻ മറ്റം എന്നിവർ പ്രസംഗിച്ചു.
കാർഷിക സംസ്കാരത്തിനു കൂടുതൽ പ്രാധാന്യം നൽകാൻ തയാറാകണമെന്നും സ്കൂളുകളിൽ പൊതുവിജ്ഞാനം പകർന്നു നൽകുന്ന അവസരങ്ങൾ ഉണ്ടാകണമെന്നും വി.ജെ. കുര്യൻ അഭിപ്രായപ്പെട്ടു.
കർദിനാൾ ഐവാൻ ഡയസിനും മാർ കുന്നശേരിക്കും സ്മരണാഞ്ജലി
പാലാ: അന്തരിച്ച കർദിനാൾ ഐവാൻ ഡയസിനും ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിക്കും പാലാ രൂപത സംയുക്ത കൗണ്‍സിലുകളുടെ സ്മരണാഞ്ജലി. സാർവത്രിക സഭയ്ക്കും ഭാരതസഭയ്ക്കും വിശിഷ്ടമായ സംഭാവന നൽകിയ മഹാത്മാക്കളായ ഇടയന്മാരായിരുന്നു ഇരുവരുമെന്ന് അനുശോചന പ്രാർഥനയ്ക്കു നേതൃത്വം നൽകി കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ആഗോളസഭയ്ക്കു സ്തുത്യർഹമായ സംഭാവന നൽകിയതോടൊപ്പം ഇന്ത്യയിലായിരുന്നപ്പോൾ ഭാരതസഭയുടെ അവകാശങ്ങൾക്കുവേണ്ടി ഏറെ സഹായിച്ച വ്യക്തിയായിരുന്നു കർദിനാൾ ഐവാൻ ഡയസെന്നും കർദിനാൾ അനുസ്മരിച്ചു. ദിവംഗതരായ അജപാലക ശ്രേഷ്ഠരുടെ ബഹുമാനാർഥം കൗണ്‍സിലംഗങ്ങൾ എഴുന്നേറ്റുനിന്നു മൗനം ആചരിച്ചു.
പാലാ രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററൽ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററൽ കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.പങ്കുവയ്ക്കാത്ത സഭ വെറും നിഴലുമാത്രമാണ്. സഭ ശക്തമാകണമെങ്കിൽ അല്മായ സഹകരണം ശക്തമാക്കണം. കത്തോലിക്കാ കോണ്‍ഗ്രസ് സഭയുടെ സാമൂഹിക ശക്തിയായി നിലകൊള്ളണം. സഭയുടെ എല്ലാ സംരംഭങ്ങളിലും സ്ഥാപനങ്ങളിലും പങ്കാളിത്ത സ്വഭാവം വർധിപ്പിക്കണം. ദീപിക സഭയുടെ സാമൂഹിക സാക്ഷ്യത്തിന്റെ ശബ്ദമാണെന്നും കർദിനാൾ പറഞ്ഞു.
രാഷട്രീയ സാംസ്കാരിക മേഖലകളിൽ പൊതുസമൂഹത്തിനു നാം നൽകിയ നേതൃത്വം ശോഭകെടാതെ തുടർന്നു പോകാൻ കഴിയണം. സാർവത്രിക സഭയ്ക്കും ഭാരത സഭയ്ക്കും പാലാ രൂപത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
അരുണാപുരത്തുളള അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിച്ചു. പഠിപ്പിക്കുന്ന സഭയും കേൾക്കുന്ന സഭയും തമ്മിൽ വിടവ് ഉണ്ടാകരുതെന്നും സഭയുടെ സ്വരത്തിൽ സംസാരിക്കാൻ അംഗങ്ങളെ തയാറാക്കുന്ന വേദിയാണു വിവിധ കൗണ്‍സിലുകളെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. സിയാൽ എംഡി. വി.ജെ.കുര്യൻ മുഖ്യാതിഥിയായിരുന്നു. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, മോൺ. ജോസഫ് കുഴിഞ്ഞാലിൽ, റവ.ഡോ. ജോർജ് ഞാറക്കുന്നേൽ, ഡോ. സിറിയക് തോമസ്, പ്രഫ. ഫിലോമിന ജോസ്, സിജു സെബാസ്റ്റ്യൻ, ഫാ. ജോസ് കാക്കല്ലിൽ, ഫാ. കുര്യൻ മറ്റം എന്നിവർ പ്രസംഗിച്ചു.
കാർഷിക സംസ്കാരത്തിനു കൂടുതൽ പ്രാധാന്യം നൽകാൻ തയാറാകണമെന്നും സ്കൂളുകളിൽ പൊതുവിജ്ഞാനം പകർന്നു നൽകുന്ന അവസരങ്ങൾ ഉണ്ടാകണമെന്നും വി.ജെ. കുര്യൻ അഭിപ്രായപ്പെട്ടു.
കർദിനാൾ ഐവാൻ ഡയസിനും മാർ കുന്നശേരിക്കും സ്മരണാഞ്ജലി
പാലാ: അന്തരിച്ച കർദിനാൾ ഐവാൻ ഡയസിനും ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിക്കും പാലാ രൂപത സംയുക്ത കൗണ്‍സിലുകളുടെ സ്മരണാഞ്ജലി. സാർവത്രിക സഭയ്ക്കും ഭാരതസഭയ്ക്കും വിശിഷ്ടമായ സംഭാവന നൽകിയ മഹാത്മാക്കളായ ഇടയന്മാരായിരുന്നു ഇരുവരുമെന്ന് അനുശോചന പ്രാർഥനയ്ക്കു നേതൃത്വം നൽകി കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ആഗോളസഭയ്ക്കു സ്തുത്യർഹമായ സംഭാവന നൽകിയതോടൊപ്പം ഇന്ത്യയിലായിരുന്നപ്പോൾ ഭാരതസഭയുടെ അവകാശങ്ങൾക്കുവേണ്ടി ഏറെ സഹായിച്ച വ്യക്തിയായിരുന്നു കർദിനാൾ ഐവാൻ ഡയസെന്നും കർദിനാൾ അനുസ്മരിച്ചു. ദിവംഗതരായ അജപാലക ശ്രേഷ്ഠരുടെ ബഹുമാനാർഥം കൗണ്‍സിലംഗങ്ങൾ എഴുന്നേറ്റുനിന്നു മൗനം ആചരിച്ചു.