കൊച്ചി : രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യാൻ വിൽക്കുന്നതു തടയുന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. യൂത്ത് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ടി. ജി. സുനിൽ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഹർജിയിൽ ഡിവിഷൻ ബെഞ്ച് ബുധനാഴ്ച വീണ്ടും വാദം കേൾക്കും.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മേയ് 23 ലെ ഉത്തരവ് സംസ്ഥാന സർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കന്നുകാലികളുടെ സംരക്ഷണം, കന്നുകാലി സന്പത്ത് വർധിപ്പിക്കൽ, വെറ്ററിനറി പരിശീലനം, കന്നുകാലി വിപണനം തുടങ്ങിയവ ഭരണഘടനയനുസരിച്ച് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലുള്ളവയാണ്. ഇതു മറികടന്നാണ് കേന്ദ്ര സർക്കാർ നിരോധനം സംബന്ധിച്ച ഉത്തരവു നൽകിയത്.
മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിലെ 11 -ാം വകുപ്പിലെ മൂന്നാം ഉപ വകുപ്പിൽ ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്ട് നിലവിലിരിക്കെ ഭേദഗതിയില്ലാതെ കേന്ദ്രസർക്കാർ ഉത്തരവുകൊണ്ടുവന്നതു നിയമവിരുദ്ധമാണെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.
എന്നാൽ, കേന്ദ്ര സർക്കാരിന് ഇത്തരത്തിൽ അധികാരമുണ്ടെന്ന വാദമാണ് കേന്ദ്ര സർക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഓഫീസിൽ നിന്ന് ഹാജരായ അഭിഭാഷകൻ ഉന്നയിച്ചത്. ബിഹാർ അടക്കം മൂന്നു സംസ്ഥാനങ്ങളിൽ കന്നുകാലികളെ കൊല്ലുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം കൊണ്ടുവന്നത് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചിട്ടുണ്ട്.
ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ മൃഗസംരക്ഷണം ഉൾപ്പെടുമെന്നതിനാൽ നിയമം കൊണ്ടുവരാനും ഉത്തരവു നൽകാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം കേന്ദ്ര സർക്കാരിൽ നിന്ന് ഹാജരാക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റിയത്.
കശാപ്പു ചെയ്യാൻ കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചത് ജീവിക്കാനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനവും വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവുമാണെന്ന് സുനിലിന്റെ ഹർജിയിൽ പറയുന്നു.
ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കുന്ന ഉത്തരവ് സംസ്ഥാനത്തെ മതസൗഹാർദത്തെ തകർക്കുമെന്നും വ്യത്യസ്ത മതങ്ങളിലുള്ളവർ തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിയൊരുക്കുമെന്നും ഹർജിയിൽ പറയുന്നു. ഹൈബി ഈഡൻ എംഎൽഎ, കലൂർ മാർക്കറ്റിലെ ഇറച്ചിക്കച്ചവടക്കാരനായ കെ.യു. കുഞ്ഞുമുഹമ്മദ് എന്നിവരും കേന്ദ്ര സർക്കാർ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മേയ് 23 ലെ ഉത്തരവ് സംസ്ഥാന സർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കന്നുകാലികളുടെ സംരക്ഷണം, കന്നുകാലി സന്പത്ത് വർധിപ്പിക്കൽ, വെറ്ററിനറി പരിശീലനം, കന്നുകാലി വിപണനം തുടങ്ങിയവ ഭരണഘടനയനുസരിച്ച് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലുള്ളവയാണ്. ഇതു മറികടന്നാണ് കേന്ദ്ര സർക്കാർ നിരോധനം സംബന്ധിച്ച ഉത്തരവു നൽകിയത്.
മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിലെ 11 -ാം വകുപ്പിലെ മൂന്നാം ഉപ വകുപ്പിൽ ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്ട് നിലവിലിരിക്കെ ഭേദഗതിയില്ലാതെ കേന്ദ്രസർക്കാർ ഉത്തരവുകൊണ്ടുവന്നതു നിയമവിരുദ്ധമാണെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.
എന്നാൽ, കേന്ദ്ര സർക്കാരിന് ഇത്തരത്തിൽ അധികാരമുണ്ടെന്ന വാദമാണ് കേന്ദ്ര സർക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഓഫീസിൽ നിന്ന് ഹാജരായ അഭിഭാഷകൻ ഉന്നയിച്ചത്. ബിഹാർ അടക്കം മൂന്നു സംസ്ഥാനങ്ങളിൽ കന്നുകാലികളെ കൊല്ലുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം കൊണ്ടുവന്നത് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചിട്ടുണ്ട്.
ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ മൃഗസംരക്ഷണം ഉൾപ്പെടുമെന്നതിനാൽ നിയമം കൊണ്ടുവരാനും ഉത്തരവു നൽകാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം കേന്ദ്ര സർക്കാരിൽ നിന്ന് ഹാജരാക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റിയത്.
കശാപ്പു ചെയ്യാൻ കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചത് ജീവിക്കാനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനവും വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവുമാണെന്ന് സുനിലിന്റെ ഹർജിയിൽ പറയുന്നു.
ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കുന്ന ഉത്തരവ് സംസ്ഥാനത്തെ മതസൗഹാർദത്തെ തകർക്കുമെന്നും വ്യത്യസ്ത മതങ്ങളിലുള്ളവർ തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിയൊരുക്കുമെന്നും ഹർജിയിൽ പറയുന്നു. ഹൈബി ഈഡൻ എംഎൽഎ, കലൂർ മാർക്കറ്റിലെ ഇറച്ചിക്കച്ചവടക്കാരനായ കെ.യു. കുഞ്ഞുമുഹമ്മദ് എന്നിവരും കേന്ദ്ര സർക്കാർ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.