തിരുവനന്തപുരം: വേനലിൽ വലഞ്ഞ സംസ്ഥാനത്തിന് ആശ്വാസം പകർന്ന് തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസം രാത്രി മുതൽ പരക്കെ മഴ പെയ്തു. വിവിധ ജില്ലകളിലെ 49 കേന്ദ്രങ്ങളിൽ ഒരു മില്ലിമീറ്ററിനു മുകളിൽ മഴ രേഖപ്പെടുത്തി. മാവേലിക്കര, വൈക്കം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്; ആറു സെന്റിമീറ്റർ. ഇത്തവണ മേയ് 30ന് കാലവർഷമെത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആദ്യം പ്രവചിച്ചിരുന്നത്. എന്നാൽ, ഇതിനു നാലു ദിവസം മുൻപു തന്നെ കാലവർഷക്കാറ്റിന്റെ പ്രഭാവത്താലുള്ള മഴ കേരളത്തിൽ ലഭിച്ചു തുടങ്ങി.
പ്രവചനത്തിനും ഒരു ദിവസം മുന്‍പേ മഴ ശക്തമാവുകയും ചെയ്തു. തുടർച്ചയായ ദിവസങ്ങളിൽ നിശ്ചിത കേന്ദ്രങ്ങളിൽ ഒരു മില്ലിമീറ്ററിലധികം മഴ ലഭിച്ചാൽ മാത്രമേ കാലവർഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. ഇതിനു പുറമേ കാറ്റിന്റെ വേഗവും കണക്കിലെടുക്കുന്നുണ്ട്.
കന്യാകുമാരി തീരത്ത് എത്തിയ കാലവർഷക്കാറ്റിന്റെ പ്രഭാവത്താലാണു മഴ ശക്തിപ്രാപിച്ചതെന്നും കാലവർഷം തിമിർത്തു പെയ്യാൻ തക്ക നിലയിൽ മറ്റെല്ലാ ഘടകങ്ങളും അനുകൂലമാണെന്നും ദീർഘകാല ശരാശരി മഴയുടെ 98 ശതമാനവും ലഭിക്കുമെന്നുമാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
അതിനാൽ കാലവർഷം എത്തിച്ചേർന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അറിയിച്ചു. ഇന്നു രാവിലെ മുതൽ മഴ കൂടുതൽ ശക്തിയാർജിക്കുമെന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലാകളക്ടർമാർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മീൻ പിടിത്തക്കാരും ജാഗ്രത പാലിക്കണം. ശക്തമായ കടൽക്ഷോഭത്തിനു സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ജൂണ്‍ ഒന്നിനോ അടുത്തുള്ള ദിവസങ്ങളിലോ ആണ് സാധാരണയായി കാലവർഷം കേരളത്തിലെത്തുന്നത്. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടെ 2009 ൽ മേയ് 23നും 2005, 2012 വർഷങ്ങളിൽ ജൂണ്‍ അഞ്ചിനുമായിരുന്നു കാലവർഷം എത്തിച്ചേർന്നത്. രേഖപ്പെടുത്തപ്പെട്ട ഏറ്റവും മുന്നേയുള്ള കാലവർഷത്തിന്റെ പ്രവേശനം 1918 ലും 1955 ലുമായിരുന്നു. ഇത് ആ വർഷങ്ങളിൽ മേയ് 11നായിരുന്നു. അതുപോലെ ഏറ്റവും താമസിച്ചുള്ള പ്രവേശനം 1972 ജൂണ്‍18നും ആയിരുന്നു.
പ്രവേശനതീയതി പോലെ തന്നെ പ്രധാനമാണ് അതിന്റെ തീവ്രതയും. ചില വർഷങ്ങളിൽ വളരെ ശക്തമായി ആയിരിക്കും മഴയുടെ തുടക്കം തന്നെ. മറ്റു ചില വർഷങ്ങളിൽ വളരെ ശാന്തമാ യാകും തുടക്കം.
പ്രവചനത്തിനും ഒരു ദിവസം മുന്‍പേ മഴ ശക്തമാവുകയും ചെയ്തു. തുടർച്ചയായ ദിവസങ്ങളിൽ നിശ്ചിത കേന്ദ്രങ്ങളിൽ ഒരു മില്ലിമീറ്ററിലധികം മഴ ലഭിച്ചാൽ മാത്രമേ കാലവർഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. ഇതിനു പുറമേ കാറ്റിന്റെ വേഗവും കണക്കിലെടുക്കുന്നുണ്ട്.
കന്യാകുമാരി തീരത്ത് എത്തിയ കാലവർഷക്കാറ്റിന്റെ പ്രഭാവത്താലാണു മഴ ശക്തിപ്രാപിച്ചതെന്നും കാലവർഷം തിമിർത്തു പെയ്യാൻ തക്ക നിലയിൽ മറ്റെല്ലാ ഘടകങ്ങളും അനുകൂലമാണെന്നും ദീർഘകാല ശരാശരി മഴയുടെ 98 ശതമാനവും ലഭിക്കുമെന്നുമാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
അതിനാൽ കാലവർഷം എത്തിച്ചേർന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അറിയിച്ചു. ഇന്നു രാവിലെ മുതൽ മഴ കൂടുതൽ ശക്തിയാർജിക്കുമെന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലാകളക്ടർമാർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മീൻ പിടിത്തക്കാരും ജാഗ്രത പാലിക്കണം. ശക്തമായ കടൽക്ഷോഭത്തിനു സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ജൂണ്‍ ഒന്നിനോ അടുത്തുള്ള ദിവസങ്ങളിലോ ആണ് സാധാരണയായി കാലവർഷം കേരളത്തിലെത്തുന്നത്. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടെ 2009 ൽ മേയ് 23നും 2005, 2012 വർഷങ്ങളിൽ ജൂണ്‍ അഞ്ചിനുമായിരുന്നു കാലവർഷം എത്തിച്ചേർന്നത്. രേഖപ്പെടുത്തപ്പെട്ട ഏറ്റവും മുന്നേയുള്ള കാലവർഷത്തിന്റെ പ്രവേശനം 1918 ലും 1955 ലുമായിരുന്നു. ഇത് ആ വർഷങ്ങളിൽ മേയ് 11നായിരുന്നു. അതുപോലെ ഏറ്റവും താമസിച്ചുള്ള പ്രവേശനം 1972 ജൂണ്‍18നും ആയിരുന്നു.
പ്രവേശനതീയതി പോലെ തന്നെ പ്രധാനമാണ് അതിന്റെ തീവ്രതയും. ചില വർഷങ്ങളിൽ വളരെ ശക്തമായി ആയിരിക്കും മഴയുടെ തുടക്കം തന്നെ. മറ്റു ചില വർഷങ്ങളിൽ വളരെ ശാന്തമാ യാകും തുടക്കം.