കോഴിക്കോട്: വിവിധ ചെക്പോസ്റ്റുകളിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ തളയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ പുതിയ സർക്കുലർ. വ്യാപക പരാതിയെത്തുടർന്നാണ് മാസത്തിലെ ഓഫ് ദിനങ്ങൾ നിജപ്പെടുത്തി സർക്കുലർ ഇറക്കിയത്. പൊതു അവധിദിനങ്ങളിൽ അവധി എടുക്കാൻ പാടില്ലെന്നും ദിവസവും 12 മണിക്കൂർ നിർബന്ധമായും ജോലി ചെയ്തിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
നിർദേശങ്ങൾ- ചെക്ക്പോസ്റ്റ് പ്രവർത്തനങ്ങളുടെ പ്രാഥമിക ചുമതലയും ഉത്തരവാദിത്വവും എംവിഐക്ക് ആയിരിക്കും. എല്ലാ അവധി ദിനങ്ങളും അവധിയായി എടുക്കാൻ പാടില്ല. മാസത്തിൽ ഞായറാഴ്ചകളും പൊതു അവധികളും ഉൾപ്പെടുത്തിയോ അല്ലാതെയോ നാല് ഓഫ് ഡ്യൂട്ടി ദിവസങ്ങൾ എടുക്കാം. ഇതിനു പുറമേ രണ്ടാം ശനിയാഴ്ച, ഓണം, ഈസ്റ്റർ, ബക്രീദ് പോലുള്ള മറ്റു പ്രധാന പൊതുഅവധികൾ അവധിയായി എടുക്കണമെങ്കിൽ ബന്ധപ്പെട്ട ആർടിഒയുടെ രേഖാമൂലം അനുവാദത്തോടെ മാത്രമേ പാടുള്ളൂ.
ഡ്യൂട്ടിയിലുള്ള ദിവസങ്ങളിലെല്ലാം രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറുവരെ ചെക്പോസ്റ്റിൽ ഉണ്ടായിരിക്കണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും രാത്രി ഒമ്പതു മുതൽ പിറ്റേന്ന് രാവിലെ ആറു വരെ ചെക്പോസ്റ്റിൽ ഡ്യൂട്ടി ചെയ്തിരിക്കണം.
ദിവസവും 12 മണിക്കൂർ ഡ്യൂട്ടിയെന്നത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ല. എംവിഐ അടക്കം ചെക്പോസ്റ്റുകളിലെ എല്ലാ ജീവനക്കാരും നിഷ്ക്കർഷിച്ചിട്ടുള്ള യൂണിഫോമും നെയിം പ്ലേറ്റും ഐഡി കാർഡും ധരിക്കണം. രജിസ്റ്ററുകൾ കൃത്യമായും കാലാനുസൃതമായും സൂക്ഷിക്കണം. ഓഫീസർമാർ ചെയ്യേണ്ട ജോലികൾ ഒരു കാരണവശാലും അറ്റൻഡർമാരെ ഏൽപ്പിക്കരുത്. എംവിഐമാരും എഎംവിഐമാരും അവരവർ ചെയ്യുന്ന എൻഫോഴ്സ്മെന്റ് സംബന്ധമായ ഡ്യൂട്ടിവിവരങ്ങൾ ‘സേഫ്’ സംവിധാനത്തിൽ രേഖപ്പെടുത്തണം. ഇവയിൽ ഏതെങ്കിലും ലംഘിച്ചാൽ മുന്നറിയിപ്പു കൂടാതെ അച്ചടക്ക നടപടികൾ സ്വീകരിക്കും. ആർടിഒമാരും മറ്റ് മേലുദ്യോഗസ്ഥരും മുൻകൂട്ടി അറിയിക്കാതെ ചെക്ക്പോസ്റ്റുകളിൽ മിന്നൽ പരിശോധന നടത്തണമെന്നും സർക്കുലറിലുണ്ട്.
ബാബു ചെറിയാൻ
നിർദേശങ്ങൾ- ചെക്ക്പോസ്റ്റ് പ്രവർത്തനങ്ങളുടെ പ്രാഥമിക ചുമതലയും ഉത്തരവാദിത്വവും എംവിഐക്ക് ആയിരിക്കും. എല്ലാ അവധി ദിനങ്ങളും അവധിയായി എടുക്കാൻ പാടില്ല. മാസത്തിൽ ഞായറാഴ്ചകളും പൊതു അവധികളും ഉൾപ്പെടുത്തിയോ അല്ലാതെയോ നാല് ഓഫ് ഡ്യൂട്ടി ദിവസങ്ങൾ എടുക്കാം. ഇതിനു പുറമേ രണ്ടാം ശനിയാഴ്ച, ഓണം, ഈസ്റ്റർ, ബക്രീദ് പോലുള്ള മറ്റു പ്രധാന പൊതുഅവധികൾ അവധിയായി എടുക്കണമെങ്കിൽ ബന്ധപ്പെട്ട ആർടിഒയുടെ രേഖാമൂലം അനുവാദത്തോടെ മാത്രമേ പാടുള്ളൂ.
ഡ്യൂട്ടിയിലുള്ള ദിവസങ്ങളിലെല്ലാം രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറുവരെ ചെക്പോസ്റ്റിൽ ഉണ്ടായിരിക്കണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും രാത്രി ഒമ്പതു മുതൽ പിറ്റേന്ന് രാവിലെ ആറു വരെ ചെക്പോസ്റ്റിൽ ഡ്യൂട്ടി ചെയ്തിരിക്കണം.
ദിവസവും 12 മണിക്കൂർ ഡ്യൂട്ടിയെന്നത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ല. എംവിഐ അടക്കം ചെക്പോസ്റ്റുകളിലെ എല്ലാ ജീവനക്കാരും നിഷ്ക്കർഷിച്ചിട്ടുള്ള യൂണിഫോമും നെയിം പ്ലേറ്റും ഐഡി കാർഡും ധരിക്കണം. രജിസ്റ്ററുകൾ കൃത്യമായും കാലാനുസൃതമായും സൂക്ഷിക്കണം. ഓഫീസർമാർ ചെയ്യേണ്ട ജോലികൾ ഒരു കാരണവശാലും അറ്റൻഡർമാരെ ഏൽപ്പിക്കരുത്. എംവിഐമാരും എഎംവിഐമാരും അവരവർ ചെയ്യുന്ന എൻഫോഴ്സ്മെന്റ് സംബന്ധമായ ഡ്യൂട്ടിവിവരങ്ങൾ ‘സേഫ്’ സംവിധാനത്തിൽ രേഖപ്പെടുത്തണം. ഇവയിൽ ഏതെങ്കിലും ലംഘിച്ചാൽ മുന്നറിയിപ്പു കൂടാതെ അച്ചടക്ക നടപടികൾ സ്വീകരിക്കും. ആർടിഒമാരും മറ്റ് മേലുദ്യോഗസ്ഥരും മുൻകൂട്ടി അറിയിക്കാതെ ചെക്ക്പോസ്റ്റുകളിൽ മിന്നൽ പരിശോധന നടത്തണമെന്നും സർക്കുലറിലുണ്ട്.
ബാബു ചെറിയാൻ