കോട്ടയം: മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ബിഎ, ബികോം ഫലം എംജി വാഴ്സിറ്റി റിക്കാർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചു. ഇന്നലെ വൈകുന്നേരം ഫലം വെബ്സൈറ്റിൽ ലഭ്യമായി. ഒരു ലക്ഷത്തി എഴുപത്തി എണ്ണായിരം ആറാം സെമസ്റ്റർ ഉത്തരക്കടലാസുകളാണ് 3,000 അധ്യാപകർ 13 ദിവസംകൊണ്ടു മൂല്യനിർണയം നടത്തിയത്. ഇതേ വേഗത്തിൽ സർവകലാശാലാ സെർവറിൽ മാർക്ക് അപ്ലോഡിംഗും ടാബുലേഷനും പൂർത്തിയാക്കിയാണ് കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫലപ്രഖ്യാപനം നടത്താനായതെന്നു വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ ഫലം വന്നതിനാൽ കേരളത്തിനു പുറത്തു സമയബന്ധിതമായി ഉപരിപഠനം നടത്താനുള്ള അവസരം എംജിയിലെ വിദ്യാർഥികൾക്കു ലഭിക്കും. ബിഎസ്സി ഫലവും ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും. ജൂണ്‍ ആദ്യം തന്നെ എംജിയിൽ പിജി പ്രവേശന നടപടി തുടങ്ങും. ഇക്കാല്ലത്തെ പിജി ഫൈനൽ ഫലം ജൂലൈ 31ന് പ്രസിദ്ധീകരിക്കും.
സിൻഡിക്കേറ്റ് പരീക്ഷാകമ്മിറ്റി കണ്‍വീനർ ഡോ.ആർ പ്രഗാഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ. ഷെറഫുദ്ദിൻ, ഡോ.എ. ജോസ്, പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയുള്ള ജോയിന്റ് രജിസ്ട്രാർ സി. രവീന്ദ്രൻ എന്നിവരുടെയും പരീക്ഷാവിഭാഗം ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും കൂട്ടായ ശ്രമമാണ് ഈ നേട്ടമെന്നും ഡോ. ബാബു സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ജൂലൈ 13നാണ് എംജി ബിരുദഫലം പ്രസിദ്ധീകരിച്ചത്.
നേരത്തെ ഫലം വന്നതിനാൽ കേരളത്തിനു പുറത്തു സമയബന്ധിതമായി ഉപരിപഠനം നടത്താനുള്ള അവസരം എംജിയിലെ വിദ്യാർഥികൾക്കു ലഭിക്കും. ബിഎസ്സി ഫലവും ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും. ജൂണ്‍ ആദ്യം തന്നെ എംജിയിൽ പിജി പ്രവേശന നടപടി തുടങ്ങും. ഇക്കാല്ലത്തെ പിജി ഫൈനൽ ഫലം ജൂലൈ 31ന് പ്രസിദ്ധീകരിക്കും.
സിൻഡിക്കേറ്റ് പരീക്ഷാകമ്മിറ്റി കണ്‍വീനർ ഡോ.ആർ പ്രഗാഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ. ഷെറഫുദ്ദിൻ, ഡോ.എ. ജോസ്, പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയുള്ള ജോയിന്റ് രജിസ്ട്രാർ സി. രവീന്ദ്രൻ എന്നിവരുടെയും പരീക്ഷാവിഭാഗം ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും കൂട്ടായ ശ്രമമാണ് ഈ നേട്ടമെന്നും ഡോ. ബാബു സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ജൂലൈ 13നാണ് എംജി ബിരുദഫലം പ്രസിദ്ധീകരിച്ചത്.