ആലപ്പുഴ: കന്നുകാലി സംരക്ഷണത്തിന്റെ പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഉത്തരവ് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഷം 6,552 കോടി രൂപയുടെ മാട്ടിറച്ചി കച്ചവടമാണ് ഇവിടെ നടക്കുന്നത്. ആകെ അഞ്ചു ലക്ഷം പേരുടെ ഉപജീവനമാർഗമാണിത്. ഒരു ദിവസം ഇതു വേണ്ടെന്നുവയ്ക്കാനാവില്ല. ജനങ്ങളിൽ ഭയവും ആശങ്കയും സൃഷ്ടിക്കുന്നതാണു തീരുമാനം.
ഈ ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കണം. ഇല്ലെങ്കിൽ നടപ്പാക്കാനാവാത്ത ഉത്തരവായി ഇതു മാറും. ബിജെപിയെ നേരിടാൻ കോണ്ഗ്രസ് അശക്തമാണ്. ഇടതുപക്ഷത്തിനു മാത്രമേ വർഗീയതയെ നേരിടാനാവൂ. അതുകൊണ്ടു ജനാധിപത്യശക്തികളും ഇടതുപക്ഷവും ചേർന്നുള്ള യോജിപ്പുണ്ടാവണം. തെരഞ്ഞെടുപ്പു കൂട്ടുകെട്ടലാകരുത് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കണം. ഇല്ലെങ്കിൽ നടപ്പാക്കാനാവാത്ത ഉത്തരവായി ഇതു മാറും. ബിജെപിയെ നേരിടാൻ കോണ്ഗ്രസ് അശക്തമാണ്. ഇടതുപക്ഷത്തിനു മാത്രമേ വർഗീയതയെ നേരിടാനാവൂ. അതുകൊണ്ടു ജനാധിപത്യശക്തികളും ഇടതുപക്ഷവും ചേർന്നുള്ള യോജിപ്പുണ്ടാവണം. തെരഞ്ഞെടുപ്പു കൂട്ടുകെട്ടലാകരുത് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.