കോഴിക്കോട്: കെഎസ്ആർടിസി മെക്കാനിക്കൽ തൊഴിലാളികളുടെ ഡ്യൂട്ടി സമയത്തിൽ വരുത്തിയ മാറ്റം തൊഴിലാളികളുമായി ചർച്ചചെയ്ത് പരിഹരിക്കണമെന്ന ഹൈക്കോടതി നിർദേശംപോലും നടത്താൻ തയാറാവാതെ സർക്കാർ. ഒരാഴ്ച മുമ്പാണ് കെഎസ്ആർടി എംപ്ലോയീസ് വെൽഫയർ അസോസിയേഷൻ നൽകിയ പരാതിയിൽ (wpc 15824/17) തൊഴിലാളികളുമായി ചർച്ചചെയ്ത് മുപ്പത് ദിവസത്തിനകം പരിഹാരം കാണണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. എന്നാൽ ഇതുനടപ്പാക്കാതെ മെക്കാനിക്കൽ തൊഴിലാളികളുടെ ഡ്യൂട്ടിയിൽ വരുത്തിയ മാറ്റം ജൂൺ 15ഓടെ ഡ്രൈവർമാരിലേക്കും കണ്ടക്ടർമാരിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
നിലവിൽ ഒരു ഡ്യൂട്ടി ദിവസം 500 കിലോമീറ്റർ വരെ ഡ്രൈവർ വാഹനം ഓടിക്കേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡബിൾ ഡ്യൂട്ടി ആകുമ്പോൾ വിശ്രമത്തിന് മതിയായ സമയം കിട്ടിയിരുന്നു.
സിംഗിൾ ഡ്യൂട്ടി സംവിധാനമാക്കുന്നതോടെ തൊഴിലാളികൾക്ക് ജോലിഭാരം കൂടുകയാണെന്ന് കെഎസ്ആർടി എംപ്ലോയീസ് വെൽഫയർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സുരേഷ് ബാബു ദീപികയോട് പറഞ്ഞു.
കെഎസ്ആർടി കോർപറേഷന്റെ കീഴിൽ തൊഴിലാളികളുടെ വേതനം തീരുമാനിക്കുന്നതോടൊപ്പം തന്നെയാണ് ഡ്യൂട്ടി സമയങ്ങളും നിശ്ചയിച്ചിരുന്നത്. ഇതിനെല്ലാം വിഭിന്നമായാണ് ഇപ്പോൾ സർക്കാർ പുതിയ ഡ്യൂട്ടി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആർടിസിയിൽ നടപ്പിലാക്കാൻ പോകുന്ന സുശീൽ ഖന്ന റിപ്പോർട്ടിൽ എന്താണുള്ളതെന്ന് സംഘടനാ നേതാക്കളെ അറിയിക്കാൻ കെഎസ്ആർടിസി തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഒരു ഡ്യൂട്ടി ദിവസം 500 കിലോമീറ്റർ വരെ ഡ്രൈവർ വാഹനം ഓടിക്കേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡബിൾ ഡ്യൂട്ടി ആകുമ്പോൾ വിശ്രമത്തിന് മതിയായ സമയം കിട്ടിയിരുന്നു.
സിംഗിൾ ഡ്യൂട്ടി സംവിധാനമാക്കുന്നതോടെ തൊഴിലാളികൾക്ക് ജോലിഭാരം കൂടുകയാണെന്ന് കെഎസ്ആർടി എംപ്ലോയീസ് വെൽഫയർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സുരേഷ് ബാബു ദീപികയോട് പറഞ്ഞു.
കെഎസ്ആർടി കോർപറേഷന്റെ കീഴിൽ തൊഴിലാളികളുടെ വേതനം തീരുമാനിക്കുന്നതോടൊപ്പം തന്നെയാണ് ഡ്യൂട്ടി സമയങ്ങളും നിശ്ചയിച്ചിരുന്നത്. ഇതിനെല്ലാം വിഭിന്നമായാണ് ഇപ്പോൾ സർക്കാർ പുതിയ ഡ്യൂട്ടി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആർടിസിയിൽ നടപ്പിലാക്കാൻ പോകുന്ന സുശീൽ ഖന്ന റിപ്പോർട്ടിൽ എന്താണുള്ളതെന്ന് സംഘടനാ നേതാക്കളെ അറിയിക്കാൻ കെഎസ്ആർടിസി തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.