തിരുവനന്തപുരം: ഇന്ത്യൻ ജനതയെ സസ്യാഹാരികളാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്ന് സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി. ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ ഹിന്ദുത്വ അജൻഡ നടപ്പിലാക്കുന്ന ഒരു ഗവണ്മെന്റാണ് കഴിഞ്ഞ മൂന്നു വർഷമായി രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
രാജ്യം, പ്രത്യേകിച്ച് ദക്ഷിണേന്ത്യ, കടുത്ത വരൾച്ചയെ നേരിട്ടപ്പോൾ കേന്ദ്രസർക്കാർ നിസംഗത പാലിക്കുകയായിരുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ വിഷയങ്ങളിൽ ചെറുവിരൽ പോലും അനക്കാത്ത കേന്ദ്രഗവണ്മെന്റ് ഏറ്റവും ഒടുവിൽ ഇന്ത്യൻ ജനത എന്തു ഭക്ഷിക്കണമെന്നുപോലും നിഷ്ക്കർഷിച്ച് ഉത്തരവിറക്കുന്നു.
കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് മാംസാഹാരം ഉപയോഗിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചെറുകിട മാംസക്കച്ചവടക്കാരെ ഇതു ചെറുതായൊന്നുമല്ല ബാധിക്കുക. കേരളത്തിലടക്കം ബീഫ് ഭക്ഷിക്കുന്ന ജനങ്ങൾക്കും അത് വിൽക്കുന്ന കച്ചവടക്കാർക്കും ഏറെ ദുരിതമാണ് പുതിയ ഉത്തരവ് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കാഷ്മീരിലെ സ്ഥിതി അനുദിനം വഷളായി വരികയാണ്. പ്രശ്ന പരിഹാരത്തിനല്ല കേന്ദ്ര ഗവണ്മെന്റ് പരിശ്രമിക്കുന്നത്. കാഷ്മീരിൽ കോണ്ഗ്രസ് ഭരിച്ചാലും ബിജെപി ഭരിച്ചാലും സ്ഥിതി വ്യത്യസ്തമാകുന്നില്ല. പ്രശ്നങ്ങൾ പരിഹരിച്ച് സമാധാന അന്തരീക്ഷമുണ്ടാക്കുന്നതിനു പകരം, കൂടുതൽ വഷളാക്കുന്ന സാഹചര്യം സൃഷ്ടിക്കാനാണ് കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്നത്.
ആർട്ടിക്കിൾ 370 പ്രകാരം കാഷ്മീർ ഇന്ത്യയുടെ ഭാഗമാണ്. എന്നാൽ, സ്വതന്ത്ര കാഷ്മീരെന്ന വാദം ഒരുകൂട്ടർ ഉന്നയിക്കുന്നു. കാഷ്മീർ തങ്ങളുടെ ഭാഗമാണെന്നു പാക്കിസ്ഥാനും വാദിക്കുന്നു. ഈ രണ്ടു വാദങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടി തള്ളിക്കളയുന്നു. രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല, എല്ലാവരെയും വിശ്വാസത്തിലെടുത്ത് ഒരു മേശയ്ക്ക് ചുറ്റുമിരുത്തി പ്രശ്നപരിഹാരത്തിന് ഉടൻ ചർച്ചയാരംഭിക്കണമെന്നും സുധാകർ റെഡ്ഡി ആവശ്യപ്പെട്ടു. ഡൽഹിയിൽ കഴിഞ്ഞ ദിവസം 17 പ്രതിപക്ഷ പാർട്ടികളുടെ മതേതരസഖ്യം യോഗം ചേർന്നു. വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരുമിച്ചു നിൽക്കാൻ അവർ തീരുമാനിക്കുകയും ചെയ്തു. രാജ്യം ഭരിക്കുന്ന കക്ഷി സമവായ സ്ഥാനാർഥിയെ കണ്ടെത്തിയില്ലെങ്കിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി രംഗത്തുണ്ടാകും. ഡൽഹിയിൽ രൂപംകൊണ്ട വിശാലമായ പ്രതിപക്ഷ ഐക്യം കേന്ദ്ര ഗവണ്മെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തും. എല്ലാ രാഷ്ട്രീയ കക്ഷികളുമായി ചർച്ചചെയ്ത് പൊതു സ്ഥാനാർഥിയെ കണ്ടെത്തുന്ന കീഴ്വഴക്കമാണ് ഇതുവരെയുണ്ടായിട്ടുള്ളത്. എന്നാൽ, സംഘപരിവാർ കക്ഷികളിൽ നിന്ന് അത്തരമൊരു നീക്കം പ്രതീക്ഷിക്കേണ്ടതില്ലെന്നും സുധാകര റെഡ്ഡി പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സിപിഐയും സിപിഎമ്മും തമ്മിൽ ഗുരുതരമായ അഭിപ്രായ ഭിന്നതകൾ ഒന്നുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുകയും മുന്നണി ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുകയും ചെയ്യുക എന്ന നയമാണ് സിപിഐക്കുള്ളത്. അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ നടക്കുന്ന ശ്രമങ്ങൾ വിലപ്പോകില്ലെന്നും ഒരു ചോദ്യത്തിനു മറുപടിയായി സുധാകർ റെഡ്ഡി പറഞ്ഞു.
രാജ്യം, പ്രത്യേകിച്ച് ദക്ഷിണേന്ത്യ, കടുത്ത വരൾച്ചയെ നേരിട്ടപ്പോൾ കേന്ദ്രസർക്കാർ നിസംഗത പാലിക്കുകയായിരുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ വിഷയങ്ങളിൽ ചെറുവിരൽ പോലും അനക്കാത്ത കേന്ദ്രഗവണ്മെന്റ് ഏറ്റവും ഒടുവിൽ ഇന്ത്യൻ ജനത എന്തു ഭക്ഷിക്കണമെന്നുപോലും നിഷ്ക്കർഷിച്ച് ഉത്തരവിറക്കുന്നു.
കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് മാംസാഹാരം ഉപയോഗിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചെറുകിട മാംസക്കച്ചവടക്കാരെ ഇതു ചെറുതായൊന്നുമല്ല ബാധിക്കുക. കേരളത്തിലടക്കം ബീഫ് ഭക്ഷിക്കുന്ന ജനങ്ങൾക്കും അത് വിൽക്കുന്ന കച്ചവടക്കാർക്കും ഏറെ ദുരിതമാണ് പുതിയ ഉത്തരവ് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കാഷ്മീരിലെ സ്ഥിതി അനുദിനം വഷളായി വരികയാണ്. പ്രശ്ന പരിഹാരത്തിനല്ല കേന്ദ്ര ഗവണ്മെന്റ് പരിശ്രമിക്കുന്നത്. കാഷ്മീരിൽ കോണ്ഗ്രസ് ഭരിച്ചാലും ബിജെപി ഭരിച്ചാലും സ്ഥിതി വ്യത്യസ്തമാകുന്നില്ല. പ്രശ്നങ്ങൾ പരിഹരിച്ച് സമാധാന അന്തരീക്ഷമുണ്ടാക്കുന്നതിനു പകരം, കൂടുതൽ വഷളാക്കുന്ന സാഹചര്യം സൃഷ്ടിക്കാനാണ് കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്നത്.
ആർട്ടിക്കിൾ 370 പ്രകാരം കാഷ്മീർ ഇന്ത്യയുടെ ഭാഗമാണ്. എന്നാൽ, സ്വതന്ത്ര കാഷ്മീരെന്ന വാദം ഒരുകൂട്ടർ ഉന്നയിക്കുന്നു. കാഷ്മീർ തങ്ങളുടെ ഭാഗമാണെന്നു പാക്കിസ്ഥാനും വാദിക്കുന്നു. ഈ രണ്ടു വാദങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടി തള്ളിക്കളയുന്നു. രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല, എല്ലാവരെയും വിശ്വാസത്തിലെടുത്ത് ഒരു മേശയ്ക്ക് ചുറ്റുമിരുത്തി പ്രശ്നപരിഹാരത്തിന് ഉടൻ ചർച്ചയാരംഭിക്കണമെന്നും സുധാകർ റെഡ്ഡി ആവശ്യപ്പെട്ടു. ഡൽഹിയിൽ കഴിഞ്ഞ ദിവസം 17 പ്രതിപക്ഷ പാർട്ടികളുടെ മതേതരസഖ്യം യോഗം ചേർന്നു. വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരുമിച്ചു നിൽക്കാൻ അവർ തീരുമാനിക്കുകയും ചെയ്തു. രാജ്യം ഭരിക്കുന്ന കക്ഷി സമവായ സ്ഥാനാർഥിയെ കണ്ടെത്തിയില്ലെങ്കിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി രംഗത്തുണ്ടാകും. ഡൽഹിയിൽ രൂപംകൊണ്ട വിശാലമായ പ്രതിപക്ഷ ഐക്യം കേന്ദ്ര ഗവണ്മെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തും. എല്ലാ രാഷ്ട്രീയ കക്ഷികളുമായി ചർച്ചചെയ്ത് പൊതു സ്ഥാനാർഥിയെ കണ്ടെത്തുന്ന കീഴ്വഴക്കമാണ് ഇതുവരെയുണ്ടായിട്ടുള്ളത്. എന്നാൽ, സംഘപരിവാർ കക്ഷികളിൽ നിന്ന് അത്തരമൊരു നീക്കം പ്രതീക്ഷിക്കേണ്ടതില്ലെന്നും സുധാകര റെഡ്ഡി പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സിപിഐയും സിപിഎമ്മും തമ്മിൽ ഗുരുതരമായ അഭിപ്രായ ഭിന്നതകൾ ഒന്നുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുകയും മുന്നണി ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുകയും ചെയ്യുക എന്ന നയമാണ് സിപിഐക്കുള്ളത്. അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ നടക്കുന്ന ശ്രമങ്ങൾ വിലപ്പോകില്ലെന്നും ഒരു ചോദ്യത്തിനു മറുപടിയായി സുധാകർ റെഡ്ഡി പറഞ്ഞു.