ചേർത്തല: ഗൃഹനാഥന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു. ആറുമണിക്കൂർകൊണ്ടു സമാഹരിച്ചത് 9,00,109 രൂപ. തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡിൽ കളത്തിൽ ബെന്നി(46)യുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സാ ചെലവിനുമായുള്ള തുക കണ്ടെത്താനാണു ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ധനസമാഹരണം നടത്തിയത്. രാവിലെ എട്ടിനാരംഭിച്ച സമാഹരണം ഉച്ചയ്ക്ക് രണ്ടിനു സമാപിച്ചു. 15, 17, 18, 20, 21, 22 എന്നീ വാർഡുകളിൽനിന്നാണ് തുക കണ്ടെത്തിയത്. 25 പേർ ഉൾപ്പെട്ട ആറു സ്ക്വാഡുകളാണ് ഓരോ വാർഡിലും ഇറങ്ങിയത്.
ആയിരത്തോളം പേർ പ്രവർത്തനത്തിൽ പങ്കാളികളായി. തുക ബെന്നിയുടെ ബന്ധുക്കൾക്കു കൈമാറിയ ശേഷം പിന്നീട് വാരനാട് സർവീസ് സഹകരണ ബാങ്കിന്റെ വെള്ളിയാകുളം ശാഖയിൽ നിക്ഷേപിച്ചു. എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ബെന്നിയുടെ ജീവൻ നിലനിർത്താനായെങ്കിലും ഇരുവൃക്കകളും പ്രവർത്തന രഹിതമാവുകയായിരുന്നു. ലോറി ഡ്രൈവറായിരുന്ന ഇയാൾ രോഗബാധിതനായതോടെ വീട് പട്ടിണിയിലായി. ബെന്നിയുടെ ചികിത്സയ്ക്കായി ഭാരിച്ച തുക ഇതിനോടകം ചെലവായി. വൃക്ക നൽകാൻ ഭാര്യ ബീന തയാറായെങ്കിലും ഇതിന് ആവശ്യമായ തുക കുടുംബത്തിന് കണ്ടെത്താനാകാതായതോടെ ശസ്ത്രക്രിയ മാറ്റിവയ്ക്കുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണു ചികിത്സ. കുടുംബത്തിന്റെ ദയനീയ സ്ഥിതി ബോധ്യമായതോടെയാണ് പഞ്ചായത്തും ചങ്ങനാശേരി പ്രത്യാശയും ചേർന്നുള്ള ജീവൻ രക്ഷാസമിതി ദൗത്യം ഏറ്റെടുത്തത്. പണം കണ്ടെത്തിയതോടെ ശസ്ത്രക്രിയയ്ക്കുള്ള നടപടി വേഗത്തിലാക്കാൻ ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു സമിതി ഭാരവാഹികൾ പറഞ്ഞു. ഫണ്ട് സമാഹരണത്തിന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യൻ, പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. ജ്യോതിസ്, പഞ്ചായത്ത് അംഗങ്ങളായ ഷൈലേഷ്, ലിജി, പ്രസന്നകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.
ആയിരത്തോളം പേർ പ്രവർത്തനത്തിൽ പങ്കാളികളായി. തുക ബെന്നിയുടെ ബന്ധുക്കൾക്കു കൈമാറിയ ശേഷം പിന്നീട് വാരനാട് സർവീസ് സഹകരണ ബാങ്കിന്റെ വെള്ളിയാകുളം ശാഖയിൽ നിക്ഷേപിച്ചു. എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ബെന്നിയുടെ ജീവൻ നിലനിർത്താനായെങ്കിലും ഇരുവൃക്കകളും പ്രവർത്തന രഹിതമാവുകയായിരുന്നു. ലോറി ഡ്രൈവറായിരുന്ന ഇയാൾ രോഗബാധിതനായതോടെ വീട് പട്ടിണിയിലായി. ബെന്നിയുടെ ചികിത്സയ്ക്കായി ഭാരിച്ച തുക ഇതിനോടകം ചെലവായി. വൃക്ക നൽകാൻ ഭാര്യ ബീന തയാറായെങ്കിലും ഇതിന് ആവശ്യമായ തുക കുടുംബത്തിന് കണ്ടെത്താനാകാതായതോടെ ശസ്ത്രക്രിയ മാറ്റിവയ്ക്കുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണു ചികിത്സ. കുടുംബത്തിന്റെ ദയനീയ സ്ഥിതി ബോധ്യമായതോടെയാണ് പഞ്ചായത്തും ചങ്ങനാശേരി പ്രത്യാശയും ചേർന്നുള്ള ജീവൻ രക്ഷാസമിതി ദൗത്യം ഏറ്റെടുത്തത്. പണം കണ്ടെത്തിയതോടെ ശസ്ത്രക്രിയയ്ക്കുള്ള നടപടി വേഗത്തിലാക്കാൻ ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു സമിതി ഭാരവാഹികൾ പറഞ്ഞു. ഫണ്ട് സമാഹരണത്തിന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യൻ, പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. ജ്യോതിസ്, പഞ്ചായത്ത് അംഗങ്ങളായ ഷൈലേഷ്, ലിജി, പ്രസന്നകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.