കോഴിക്കോട്: കന്നുകാലികളുടെ കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രവിജ്ഞാപനത്തിനെതിരേ നിയമനിര്‍മാണ സാധ്യത പരിശോധിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രത്യേക നിയമനിര്‍മാണം സാധ്യമാണെങ്കില്‍ അതിനേക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കും.
സംസ്ഥാന നിയമവും കേന്ദ്ര നിയമവും വരുമ്പോള്‍ കേന്ദ്ര നിയമത്തിനാണ് പ്രാബല്യം കിട്ടുകയെന്ന ഭരണഘടനാപരമായ വ്യവസ്ഥയുണ്ട്. അതുകൂടി കണക്കിലെടുത്തായിരിക്കണം ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തേണ്ടത്. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചല്ല കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.
കേരളത്തെ ഇതു പ്രതികൂലമായി ബാധിക്കും. അതു കണക്കിലെടുത്തുകൊണ്ടു ജനങ്ങള്‍ക്ക് നിയമപരമായി ചെയ്തുകൊടുക്കാവുന്ന എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. ദേശീയ തലത്തില്‍തന്നെയുള്ള പ്രശ്നമായാണു സിപിഎം ഇതിനെ കാണുന്നത്.
ഈ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരും. ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്ന ആളുകളുടെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലകൊള്ളുമെന്നും ഈ നിയമത്തെ ചോദ്യം ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സമീപനം ഒരു ഭക്ഷ്യവസ്തു ഉപയോഗിക്കുന്നതിനുള്ള ജനങ്ങളുടെ അവകാശത്തിനു നേരേയുള്ള വെല്ലുവിളിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽപോലും ഇതു നടപ്പാക്കാന്‍ പ്രയാസമുണ്ട്.
ആര്‍എസ്എസിന്റെ അജണ്ടയാണിപ്പോള് നടപ്പാക്കുന്നത്. ആര്‍എസ്എസ് രൂപീകരിച്ചത് ഒരു സംഘം ബ്രാഹ്മണ യുവാക്കളാണ്. ബ്രാഹ്മണരുടെ ഭക്ഷ്യരീതി രാജ്യത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ആര്‍എസ്എസ് ഉദ്ദേശിക്കുന്നത്.
ബീഫ് കഴിക്കുന്നത് ചെലവുകുറഞ്ഞ രീതിയില്‍ ഒരു പോഷക മൂല്യമുള്ള ഭക്ഷണമെന്ന നിലയിലാണ്. മതന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമല്ല കഴിക്കുന്നത്. രാജ്യത്തെ 70 ശതമാനം ആളുകള്‍ മാംസം കഴിക്കുന്നുണ്ട്. 70 ശതമാനം ജനങ്ങള്‍ക്കെതിരായുള്ള യുദ്ധ പ്രഖ്യാപനമാണ് ബിജെപി നടത്തിയിട്ടുള്ളത്.
ഗോവധം നിരോധിച്ചുകൊണ്ടു കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ആത്മാർത്ഥതയുള്ളതല്ല. അവര്‍ നേരത്തെ സ്വീകരിച്ച നടപടിയുടെ തുടര്‍ച്ച ബിജെപി സ്വീകരിക്കുന്നുവെന്നത് കോണ്‍ഗ്രസിനെതിരായുള്ള ആക്ഷേപമാണ്. ഇതിനുള്ള ഉത്തരം എ.കെ. ആന്റണി നല്‍കണം. അറവുശാലകള്‍ ശാസ്ത്രീയമായതു വേണമെന്നുള്ളത് സംസ്ഥാന നിയമത്തിനകത്തുള്ളതാണ്.
സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക ഉദ്ഘാടന ചടങ്ങില്‍നിന്നു വി.എസ്. അച്യുതാനന്ദന് വിട്ടുനിന്നതു വിവാദമാക്കേണ്ടതില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായ താനും വേദിയിലുണ്ടായിരു ന്നില്ല. സര്‍ക്കാര്‍ പരിപാടിയില്‍ അതിനനുസരിച്ചുള്ള മന്ത്രിമാരെയും മറ്റും മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. കാബിനറ്റു റാങ്കുള്ള ആളുകളെ ക്ഷണിക്കുന്നത് പരിപാടിക്കനുസരിച്ചാണ്.
പട്ടാളത്തിനു പ്രത്യേക അധികാരം നല്കുന്ന അഫ്സ്പയുമായി കണ്ണൂരിലേക്കു വരേണ്ടെന്ന് കോടിയേരി പറഞ്ഞു. അഫ്സ്പ നിയമം നടപ്പാക്കിയ എല്ലാ സംസ്ഥാനത്തും ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടുന്ന അവസ്ഥയാണ്. പട്ടാളത്തെ ഉപയോഗിച്ച് ജനങ്ങളെ ആക്രമിക്കുകയെന്ന അജണ്ട നടപ്പാക്കാനാണ് കണ്ണൂരില്‍ ഈ നിയമം നടപ്പാക്കുന്നത്. താന്‍ പട്ടാളത്തിനെതിരേ പ്രസംഗിച്ചിട്ടില്ല. എന്നാല്‍ പ്രസംഗത്തെ ആര്‍എസ്എസാണ് ദുര്‍വ്യാഖ്യാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന നിയമവും കേന്ദ്ര നിയമവും വരുമ്പോള്‍ കേന്ദ്ര നിയമത്തിനാണ് പ്രാബല്യം കിട്ടുകയെന്ന ഭരണഘടനാപരമായ വ്യവസ്ഥയുണ്ട്. അതുകൂടി കണക്കിലെടുത്തായിരിക്കണം ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തേണ്ടത്. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചല്ല കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.
കേരളത്തെ ഇതു പ്രതികൂലമായി ബാധിക്കും. അതു കണക്കിലെടുത്തുകൊണ്ടു ജനങ്ങള്‍ക്ക് നിയമപരമായി ചെയ്തുകൊടുക്കാവുന്ന എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. ദേശീയ തലത്തില്‍തന്നെയുള്ള പ്രശ്നമായാണു സിപിഎം ഇതിനെ കാണുന്നത്.
ഈ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരും. ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്ന ആളുകളുടെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലകൊള്ളുമെന്നും ഈ നിയമത്തെ ചോദ്യം ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സമീപനം ഒരു ഭക്ഷ്യവസ്തു ഉപയോഗിക്കുന്നതിനുള്ള ജനങ്ങളുടെ അവകാശത്തിനു നേരേയുള്ള വെല്ലുവിളിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽപോലും ഇതു നടപ്പാക്കാന്‍ പ്രയാസമുണ്ട്.
ആര്‍എസ്എസിന്റെ അജണ്ടയാണിപ്പോള് നടപ്പാക്കുന്നത്. ആര്‍എസ്എസ് രൂപീകരിച്ചത് ഒരു സംഘം ബ്രാഹ്മണ യുവാക്കളാണ്. ബ്രാഹ്മണരുടെ ഭക്ഷ്യരീതി രാജ്യത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ആര്‍എസ്എസ് ഉദ്ദേശിക്കുന്നത്.
ബീഫ് കഴിക്കുന്നത് ചെലവുകുറഞ്ഞ രീതിയില്‍ ഒരു പോഷക മൂല്യമുള്ള ഭക്ഷണമെന്ന നിലയിലാണ്. മതന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമല്ല കഴിക്കുന്നത്. രാജ്യത്തെ 70 ശതമാനം ആളുകള്‍ മാംസം കഴിക്കുന്നുണ്ട്. 70 ശതമാനം ജനങ്ങള്‍ക്കെതിരായുള്ള യുദ്ധ പ്രഖ്യാപനമാണ് ബിജെപി നടത്തിയിട്ടുള്ളത്.
ഗോവധം നിരോധിച്ചുകൊണ്ടു കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ആത്മാർത്ഥതയുള്ളതല്ല. അവര്‍ നേരത്തെ സ്വീകരിച്ച നടപടിയുടെ തുടര്‍ച്ച ബിജെപി സ്വീകരിക്കുന്നുവെന്നത് കോണ്‍ഗ്രസിനെതിരായുള്ള ആക്ഷേപമാണ്. ഇതിനുള്ള ഉത്തരം എ.കെ. ആന്റണി നല്‍കണം. അറവുശാലകള്‍ ശാസ്ത്രീയമായതു വേണമെന്നുള്ളത് സംസ്ഥാന നിയമത്തിനകത്തുള്ളതാണ്.
സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക ഉദ്ഘാടന ചടങ്ങില്‍നിന്നു വി.എസ്. അച്യുതാനന്ദന് വിട്ടുനിന്നതു വിവാദമാക്കേണ്ടതില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായ താനും വേദിയിലുണ്ടായിരു ന്നില്ല. സര്‍ക്കാര്‍ പരിപാടിയില്‍ അതിനനുസരിച്ചുള്ള മന്ത്രിമാരെയും മറ്റും മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. കാബിനറ്റു റാങ്കുള്ള ആളുകളെ ക്ഷണിക്കുന്നത് പരിപാടിക്കനുസരിച്ചാണ്.
പട്ടാളത്തിനു പ്രത്യേക അധികാരം നല്കുന്ന അഫ്സ്പയുമായി കണ്ണൂരിലേക്കു വരേണ്ടെന്ന് കോടിയേരി പറഞ്ഞു. അഫ്സ്പ നിയമം നടപ്പാക്കിയ എല്ലാ സംസ്ഥാനത്തും ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടുന്ന അവസ്ഥയാണ്. പട്ടാളത്തെ ഉപയോഗിച്ച് ജനങ്ങളെ ആക്രമിക്കുകയെന്ന അജണ്ട നടപ്പാക്കാനാണ് കണ്ണൂരില്‍ ഈ നിയമം നടപ്പാക്കുന്നത്. താന്‍ പട്ടാളത്തിനെതിരേ പ്രസംഗിച്ചിട്ടില്ല. എന്നാല്‍ പ്രസംഗത്തെ ആര്‍എസ്എസാണ് ദുര്‍വ്യാഖ്യാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.