കണ്ണൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടം പ്രകൃതിദത്തമായി ഉണ്ടായതാണെന്ന് പരിസ്ഥിതിവാദികൾ ധരിക്കരുതെന്ന് മന്ത്രി എം.എം. മണി. കെഎസ്ഇബിയുടെ വിവിധ ജലപദ്ധതികൾ വഴിയാണ് ഇത് ഒഴുകിവരുന്നത്. പദ്ധതിയെ എതിർക്കുന്നവർ ഇതു മനസിലാക്കണം. യഥാർഥ വസ്തുത അറിയാതെയാണ് അതിരപ്പിള്ളി പദ്ധതിക്കെതിരായ വിമർശനങ്ങൾ. ഇക്കാര്യത്തിൽ സംവാദങ്ങൾ നടക്കണം. ചർച്ചകളും നടക്കട്ടെ. എന്തുചെയ്താലും വിവാദമാക്കുകയെന്നത് കേരളത്തിൽ വച്ചുകെട്ടായി തീർന്നിട്ടുണ്ട്. എന്തുതന്നെ ഉണ്ടായാലും ജനക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂരിൽ സമ്പൂർണ വൈദ്യുതീകരണത്തിന്റെ ജില്ലാതല പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയെക്കുറിച്ചു പറയുമ്പോഴേ പ്രശ്നമാണ്. അതിരപ്പിള്ളി പദ്ധതിയുടെ കാര്യം പറയുമ്പോൾ എൽഡിഎഫിനകത്തും തർക്കം വരും. അതിരപ്പിള്ളി പദ്ധതി വലിയ ജലവൈദ്യുത പദ്ധതിയാണ്. ജലവൈദ്യുത പദ്ധതികളാണ് ഏറ്റവും ചെലവ് കുറഞ്ഞത്. പക്ഷേ അക്കാര്യം പറഞ്ഞാൽ സ്ഥിതി വഷളാകും. യുഡിഎഫുകാരും പരിസ്ഥിതിക്കാരും എതിർപ്പുമായി വരും. ലാഭകരമായ വൈദ്യുത പദ്ധതിയെന്ന നിലയിൽ ഇക്കാര്യത്തിൽ ചർച്ചകളും സംവാദങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവർത്തനം നിലച്ച ചെറുതും വലുതുമായ എല്ലാ പദ്ധതികളും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂരിൽ സമ്പൂർണ വൈദ്യുതീകരണത്തിന്റെ ജില്ലാതല പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയെക്കുറിച്ചു പറയുമ്പോഴേ പ്രശ്നമാണ്. അതിരപ്പിള്ളി പദ്ധതിയുടെ കാര്യം പറയുമ്പോൾ എൽഡിഎഫിനകത്തും തർക്കം വരും. അതിരപ്പിള്ളി പദ്ധതി വലിയ ജലവൈദ്യുത പദ്ധതിയാണ്. ജലവൈദ്യുത പദ്ധതികളാണ് ഏറ്റവും ചെലവ് കുറഞ്ഞത്. പക്ഷേ അക്കാര്യം പറഞ്ഞാൽ സ്ഥിതി വഷളാകും. യുഡിഎഫുകാരും പരിസ്ഥിതിക്കാരും എതിർപ്പുമായി വരും. ലാഭകരമായ വൈദ്യുത പദ്ധതിയെന്ന നിലയിൽ ഇക്കാര്യത്തിൽ ചർച്ചകളും സംവാദങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവർത്തനം നിലച്ച ചെറുതും വലുതുമായ എല്ലാ പദ്ധതികളും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.