കളമശേരി: മേഘാലയയിൽ തോക്ക് ചൂണ്ടി പെട്രോൾ പമ്പിൽനിന്നു 2.5 ലക്ഷം രൂപ കൊള്ളയടിച്ചശേഷം കേരളത്തിലേക്കു കടന്ന പിടികിട്ടാപ്പുള്ളികൾ കളമശേരിയിൽ അറസ്റ്റിലായി.
ആസാം സ്വദേശികളായ ശ്രീ റോഡു രാം ചോറി, ദീപുൾ ഡൈമാറി എന്നിവരെയാണു കളമശേരിയിലെ ഒരു വാടകവീട്ടിൽനിന്നു പിടികൂടിയത്. പ്രതികളെ കാക്കനാട് കോടതി മൂന്നു ദിവസത്തേക്കു റിമാൻഡ് ചെയ്തു.
മേഘാലയയിൽ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പെട്രോൾ പമ്പിൽ കവർച്ച നടന്നത്. ബൈക്കിലെത്തിയ സംഘം ആകാശത്തേക്കു വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം രണ്ടര ലക്ഷം രൂപ കവരുകയായിരുന്നു. എകെ 47, എം 9 എംഎം റൈഫിൾസ് എന്നിവ ഉപയോഗിച്ചാണു നിറയൊഴിച്ചത്. സംഭവസ്ഥലത്തുനിന്നു ലഭിച്ച വെടിയുണ്ടകളിൽ നിന്നാണ് ഇതു മനസിലായത്.
ആസാമിലെ ബോഡോ തീവ്രവാദികളുടെ കൈയിൽ കാണുന്ന തരം തോക്ക് ആണിതെന്നതിനാൽ പ്രതികൾക്കു തീവ്രവാദികളുമായി ബന്ധമുണ്ടോയെന്നു സംശയിക്കുന്നതായി കളമശേരി പോലീസ് സ്റ്റേഷനിൽ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ മേഘാലയ ഡിവൈഎസ് പി.പി. സൈയ്യം പറഞ്ഞു.
ഇതുസംബന്ധിച്ചു കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. പ്രതികളെ കളമശേരി സെന്റ് ജോർജ് പള്ളിക്ക് സമീപത്തെ ഒരു വാടകവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ആസാം സ്വദേശികളായ ശ്രീ റോഡു രാം ചോറി, ദീപുൾ ഡൈമാറി എന്നിവരെയാണു കളമശേരിയിലെ ഒരു വാടകവീട്ടിൽനിന്നു പിടികൂടിയത്. പ്രതികളെ കാക്കനാട് കോടതി മൂന്നു ദിവസത്തേക്കു റിമാൻഡ് ചെയ്തു.
മേഘാലയയിൽ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പെട്രോൾ പമ്പിൽ കവർച്ച നടന്നത്. ബൈക്കിലെത്തിയ സംഘം ആകാശത്തേക്കു വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം രണ്ടര ലക്ഷം രൂപ കവരുകയായിരുന്നു. എകെ 47, എം 9 എംഎം റൈഫിൾസ് എന്നിവ ഉപയോഗിച്ചാണു നിറയൊഴിച്ചത്. സംഭവസ്ഥലത്തുനിന്നു ലഭിച്ച വെടിയുണ്ടകളിൽ നിന്നാണ് ഇതു മനസിലായത്.
ആസാമിലെ ബോഡോ തീവ്രവാദികളുടെ കൈയിൽ കാണുന്ന തരം തോക്ക് ആണിതെന്നതിനാൽ പ്രതികൾക്കു തീവ്രവാദികളുമായി ബന്ധമുണ്ടോയെന്നു സംശയിക്കുന്നതായി കളമശേരി പോലീസ് സ്റ്റേഷനിൽ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ മേഘാലയ ഡിവൈഎസ് പി.പി. സൈയ്യം പറഞ്ഞു.
ഇതുസംബന്ധിച്ചു കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. പ്രതികളെ കളമശേരി സെന്റ് ജോർജ് പള്ളിക്ക് സമീപത്തെ ഒരു വാടകവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.