അന്പലപ്പുഴ: അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കം വെട്ടിൽ കലാശിച്ചു. വെട്ടേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്പലപ്പുഴ കോമന സ്വദേശി കാർത്തികേയൻ(38), ഇയാളുടെ മകൾ സുധി (16), സഹോദരി പുന്നപ്ര പുതുവലിൽ മിനി (30), അയൽവാസി പുന്നപ്ര പുതുവലിൽ നിതീഷ് എന്നിവരാണ് വെട്ടേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ രാത്രി എട്ടോടെ പുന്നപ്ര മഡോണ പള്ളിക്കു സമീപമായിരുന്നു സംഭവം. വെട്ടേറ്റ കാർത്തികേയന്റെ സഹോദരിയും അയൽവാസിയായ നിതീഷും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കം ഉണ്ടായി.
തുടർന്നു കാർത്തികേയനും മകൾ സുധിയും അന്പലപ്പുഴയിൽ സഹോദരിയുടെ വീട്ടിലെത്തി. ഇരുവരും സഹോദരിയുടെ അയൽവാസിയായ നിതീഷിന്റെ വീട്ടിലെത്തുകയും വീണ്ടും വാക്കുതർക്കമുണ്ടായതിനെ തുടർന്ന് നിതീഷ് വീട്ടിലുണ്ടായിരുന്ന ആയുധമെടുത്ത് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. തുടർന്ന് പിടിവലിയ്ക്കിടെ നിതീഷിനും പരിക്കേറ്റു. പുന്നപ്ര പോലീസ് മേൽ നടപടി സ്വീകരിച്ചു.
തുടർന്നു കാർത്തികേയനും മകൾ സുധിയും അന്പലപ്പുഴയിൽ സഹോദരിയുടെ വീട്ടിലെത്തി. ഇരുവരും സഹോദരിയുടെ അയൽവാസിയായ നിതീഷിന്റെ വീട്ടിലെത്തുകയും വീണ്ടും വാക്കുതർക്കമുണ്ടായതിനെ തുടർന്ന് നിതീഷ് വീട്ടിലുണ്ടായിരുന്ന ആയുധമെടുത്ത് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. തുടർന്ന് പിടിവലിയ്ക്കിടെ നിതീഷിനും പരിക്കേറ്റു. പുന്നപ്ര പോലീസ് മേൽ നടപടി സ്വീകരിച്ചു.