തലശേരി: ആർഎസ്എസ് പ്രവർത്തകനും തലശേരി ബാറിലെ അഭിഭാഷകനുമായിരുന്ന പാനൂരിലെ അഡ്വ. വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി. കേസിലെ ഒന്നാം സാക്ഷിയും ഏക ദൃക്സാക്ഷിയും കൊല്ലപ്പെട്ട വത്സരാജക്കുറുപ്പിന്റെ ഭാര്യയുമായ അഡ്വ. ബിന്ദുവിനെ ഇന്നലെ കോടതിയിൽ വിസ്തരിച്ചു.
വിസ്താരത്തിൽ സാക്ഷി കൂറുമാറി. ഭർത്താവിനെ കൊലപ്പെടുത്തിയത് ആരാണെന്ന് അറിയില്ലെന്നും കൊലപാതകം സംബന്ധിച്ചു പരാതിയില്ലെന്നും ക്രോസ് വിസ്താരത്തിൽ സാക്ഷി കോടതിയിൽ മൊഴി നൽകി. ചീഫ് വിസ്താരത്തിൽത്തന്നെ സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ കോടതിയിൽ പറഞ്ഞു.
സിപിഎം പ്രവർത്തകരായ ചമ്പാട് എട്ടുവീട്ടിൽ സജീവൻ (34), ചമ്പാട് ഓട്ടക്കാത്ത് വീട്ടിൽ കെ. ഷാജി എന്ന ചെട്ടി ഷാജി (27) ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ പ്രതിയായ പന്തക്കൽ മാലയാട്ട് വീട്ടിൽ മനോജ് എന്ന കിർമാണി മനോജ് (28), ചമ്പാട് പന്ന്യന്നൂർ പാലപ്പൊയിൽ സതീശൻ (34), ചൊക്ലി നിടുമ്പ്രം പടിഞ്ഞാറെകുനിയിൽ കക്കാടൻ പ്രകാശൻ (32), അരയാക്കൂൽ സൗപർണികയിൽ ശരത് (26), അരയാക്കൂൽ കൂറ്റേരി വീട്ടിൽ കെ.വി. രാഗേഷ് (25) എന്നിവരാണ് കേസിലെ പ്രതികൾ.
2007 മാർച്ച് നാലിനാണ് വത്സരാജക്കുറുപ്പ് കൊല്ലപ്പെട്ടത്. രാത്രിയിൽ വീട്ടിൽനിന്നു വിളിച്ചിറക്കിയാണ് വത്സരാജക്കുറുപ്പിനെ അക്രമിസംഘം കൊലപ്പെടുത്തിയത്. ലോക്കൽ പോലീസ് അന്വേഷണം നടത്തിവന്ന കേസ് വത്സരാജക്കുറുപ്പിന്റെ ഭാര്യ ബിന്ദുവിന്റെ ഹർജിയെത്തുടർന്ന് ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. സിഐ ദേവരാജൻ, എസ്ഐ ഷൈജു, എഎസ്ഐമാരായ ഹുസൈൻ, ജയൻ, ഹെഡ്കോണ്സ്റ്റബിൾ സുഗുണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
ഒന്നാം സാക്ഷിയായ ബിന്ദു ഹാജരാകാത്തതിനെ തുടർന്ന് ആറുതവണ വിചാരണ മാറ്റിവയ്ക്കുകയും ബിന്ദുവിനെതിരേ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഏറെ പരിശ്രമത്തിനുശേഷമാണ് പോലീസിന് ബിന്ദുവിന്റെ കർണാടകയിലുള്ള താമസസ്ഥലം കണ്ടെത്താനും സമൻസ് നടപ്പിലാക്കാനും കഴിഞ്ഞത്. ഇപ്പോൾ മറ്റൊരാളുടെ ഭാര്യയായി കഴിയുന്ന ബിന്ദു തന്റെ മുൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സാക്ഷി പറയാൻ താത്പര്യമില്ലെന്നാണ് മാതാപിതാക്കൾ വഴി പോലീസിനെ അറിയിച്ചിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുൾപ്പെടെയുള്ള തൊണ്ടിമുതലുകൾ പോലീസ് കണ്ടെത്തിയിരുന്നു.
വിസ്താരത്തിൽ സാക്ഷി കൂറുമാറി. ഭർത്താവിനെ കൊലപ്പെടുത്തിയത് ആരാണെന്ന് അറിയില്ലെന്നും കൊലപാതകം സംബന്ധിച്ചു പരാതിയില്ലെന്നും ക്രോസ് വിസ്താരത്തിൽ സാക്ഷി കോടതിയിൽ മൊഴി നൽകി. ചീഫ് വിസ്താരത്തിൽത്തന്നെ സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ കോടതിയിൽ പറഞ്ഞു.
സിപിഎം പ്രവർത്തകരായ ചമ്പാട് എട്ടുവീട്ടിൽ സജീവൻ (34), ചമ്പാട് ഓട്ടക്കാത്ത് വീട്ടിൽ കെ. ഷാജി എന്ന ചെട്ടി ഷാജി (27) ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ പ്രതിയായ പന്തക്കൽ മാലയാട്ട് വീട്ടിൽ മനോജ് എന്ന കിർമാണി മനോജ് (28), ചമ്പാട് പന്ന്യന്നൂർ പാലപ്പൊയിൽ സതീശൻ (34), ചൊക്ലി നിടുമ്പ്രം പടിഞ്ഞാറെകുനിയിൽ കക്കാടൻ പ്രകാശൻ (32), അരയാക്കൂൽ സൗപർണികയിൽ ശരത് (26), അരയാക്കൂൽ കൂറ്റേരി വീട്ടിൽ കെ.വി. രാഗേഷ് (25) എന്നിവരാണ് കേസിലെ പ്രതികൾ.
2007 മാർച്ച് നാലിനാണ് വത്സരാജക്കുറുപ്പ് കൊല്ലപ്പെട്ടത്. രാത്രിയിൽ വീട്ടിൽനിന്നു വിളിച്ചിറക്കിയാണ് വത്സരാജക്കുറുപ്പിനെ അക്രമിസംഘം കൊലപ്പെടുത്തിയത്. ലോക്കൽ പോലീസ് അന്വേഷണം നടത്തിവന്ന കേസ് വത്സരാജക്കുറുപ്പിന്റെ ഭാര്യ ബിന്ദുവിന്റെ ഹർജിയെത്തുടർന്ന് ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. സിഐ ദേവരാജൻ, എസ്ഐ ഷൈജു, എഎസ്ഐമാരായ ഹുസൈൻ, ജയൻ, ഹെഡ്കോണ്സ്റ്റബിൾ സുഗുണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
ഒന്നാം സാക്ഷിയായ ബിന്ദു ഹാജരാകാത്തതിനെ തുടർന്ന് ആറുതവണ വിചാരണ മാറ്റിവയ്ക്കുകയും ബിന്ദുവിനെതിരേ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഏറെ പരിശ്രമത്തിനുശേഷമാണ് പോലീസിന് ബിന്ദുവിന്റെ കർണാടകയിലുള്ള താമസസ്ഥലം കണ്ടെത്താനും സമൻസ് നടപ്പിലാക്കാനും കഴിഞ്ഞത്. ഇപ്പോൾ മറ്റൊരാളുടെ ഭാര്യയായി കഴിയുന്ന ബിന്ദു തന്റെ മുൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സാക്ഷി പറയാൻ താത്പര്യമില്ലെന്നാണ് മാതാപിതാക്കൾ വഴി പോലീസിനെ അറിയിച്ചിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുൾപ്പെടെയുള്ള തൊണ്ടിമുതലുകൾ പോലീസ് കണ്ടെത്തിയിരുന്നു.