കൊച്ചി: പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഉപഭോക്തൃ കോടതികളെ തകര്‍ക്കുന്ന സമീപനമാണ് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് അനൂപ് ജേക്കബ് എംഎല്‍എ. ഉപഭോക്തൃ ഫോറം സംസ്ഥാന പ്രസിഡന്റിന്റെയും രണ്ട് അംഗങ്ങളുടെയും ജുഡീഷല്‍ അംഗത്തിന്റെയും ഒഴിവു നികത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതുമൂലം സംസ്ഥാന കമ്മീഷനില്‍ സിറ്റിംഗ് പോലും നടക്കുന്നില്ലെന്നു പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അയ്യായിരത്തിലധികം കേസുകള്‍ കമ്മീഷനില്‍ കെട്ടിക്കിടക്കുന്നതില്‍ പലതും വന്‍കിട കോര്പറേറ്റുകള്ക്കെതിരേയുള്ളവയാണ്. കൊല്ലം, കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട എന്നീ ഫോറങ്ങളിലെല്ലാം ഒഴിവുകളുണ്ട്. ഹൈക്കോടതിയില്‍നിന്നു ഫോറത്തിലെ ഒഴിവു നികത്താനുള്ള പാനല്‍ ലഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
കര്‍ഷകരെയും തൊഴിലാളികളെയും വഞ്ചിച്ച സര്‍ക്കാരാണു വാര്‍ഷികം ആഘോഷിക്കുന്നത്. നെല്ലു സംഭരിച്ചിട്ടു രണ്ടു മാസമായിട്ടും കര്‍ഷകര്‍ക്കു വില നല്‍കിയിട്ടില്ല. കൊല്ലത്തു കശുവണ്ടി ഫാക്ടറികളെല്ലാം തുറക്കുമെന്നു വാഗ്ദാനം നല്കി അധികാരത്തിലെത്തിയിട്ടു 460 ഫാക്ടറികള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഇതുമൂലം ഒന്നരലക്ഷത്തോളം തൊഴിലാളികളാണു പട്ടിണി അനുഭവിക്കുന്നത്.
സംസ്ഥാനത്താകെ പനി പടര്‍ന്നു പിടിക്കുമ്പോഴും സര്‍ക്കാര്‍ നോക്കുക്കുത്തിയായി നില്‍ക്കുകയാണ്. അരിവില 50രൂപയ്ക്കു മുകളില്‍ എത്തിയിട്ടും നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം അവതാളത്തിലാക്കി. പാര്‍ട്ടിയില്‍ ചെയര്‍മാനുമായി പ്രശ്നങ്ങളുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നും അനൂപ് ജേക്കബ് പറഞ്ഞു.
അയ്യായിരത്തിലധികം കേസുകള്‍ കമ്മീഷനില്‍ കെട്ടിക്കിടക്കുന്നതില്‍ പലതും വന്‍കിട കോര്പറേറ്റുകള്ക്കെതിരേയുള്ളവയാണ്. കൊല്ലം, കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട എന്നീ ഫോറങ്ങളിലെല്ലാം ഒഴിവുകളുണ്ട്. ഹൈക്കോടതിയില്‍നിന്നു ഫോറത്തിലെ ഒഴിവു നികത്താനുള്ള പാനല്‍ ലഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
കര്‍ഷകരെയും തൊഴിലാളികളെയും വഞ്ചിച്ച സര്‍ക്കാരാണു വാര്‍ഷികം ആഘോഷിക്കുന്നത്. നെല്ലു സംഭരിച്ചിട്ടു രണ്ടു മാസമായിട്ടും കര്‍ഷകര്‍ക്കു വില നല്‍കിയിട്ടില്ല. കൊല്ലത്തു കശുവണ്ടി ഫാക്ടറികളെല്ലാം തുറക്കുമെന്നു വാഗ്ദാനം നല്കി അധികാരത്തിലെത്തിയിട്ടു 460 ഫാക്ടറികള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഇതുമൂലം ഒന്നരലക്ഷത്തോളം തൊഴിലാളികളാണു പട്ടിണി അനുഭവിക്കുന്നത്.
സംസ്ഥാനത്താകെ പനി പടര്‍ന്നു പിടിക്കുമ്പോഴും സര്‍ക്കാര്‍ നോക്കുക്കുത്തിയായി നില്‍ക്കുകയാണ്. അരിവില 50രൂപയ്ക്കു മുകളില്‍ എത്തിയിട്ടും നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം അവതാളത്തിലാക്കി. പാര്‍ട്ടിയില്‍ ചെയര്‍മാനുമായി പ്രശ്നങ്ങളുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നും അനൂപ് ജേക്കബ് പറഞ്ഞു.