കോട്ടയം: സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് റബറൈസ്ഡ് ടാറിംഗ് കൂടുതൽ വ്യാപകമാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കോട്ടയത്തിനു സമീപം അയ്മനം പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. റബറിനൊപ്പം പ്ലാസ്റ്റിക്കും ടാറിംഗിന് ഉപയോഗിക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് ഈ ആവശ്യത്തിന് വൻതോതിൽ ഉപയോഗിക്കുന്നതോടെ പ്ലാസ്റ്റിക് മാലിന്യമെന്ന വലിയ പ്രശ്നവും ഒരളവുവരെ പരിഹരിക്കാൻ കഴിയും. അതുപോലെ തന്നെ റോഡുകളുടെ സംരക്ഷണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും റോഡു നിർമാണത്തിനും അറ്റകുറ്റ പണികൾക്കും വേഗത വർധിപ്പിക്കുന്നതിന് ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യന്ത്ര സംവിധാനങ്ങൾ ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തു കഴിഞ്ഞു. രജിസ്ട്രേഷൻ വകുപ്പിൽ ഓണ്‍-ലൈൻ സ്റ്റാന്പിംഗ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക്ക് ഈ ആവശ്യത്തിന് വൻതോതിൽ ഉപയോഗിക്കുന്നതോടെ പ്ലാസ്റ്റിക് മാലിന്യമെന്ന വലിയ പ്രശ്നവും ഒരളവുവരെ പരിഹരിക്കാൻ കഴിയും. അതുപോലെ തന്നെ റോഡുകളുടെ സംരക്ഷണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും റോഡു നിർമാണത്തിനും അറ്റകുറ്റ പണികൾക്കും വേഗത വർധിപ്പിക്കുന്നതിന് ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യന്ത്ര സംവിധാനങ്ങൾ ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തു കഴിഞ്ഞു. രജിസ്ട്രേഷൻ വകുപ്പിൽ ഓണ്‍-ലൈൻ സ്റ്റാന്പിംഗ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.