തൃശൂർ: ബീഫ് നിരോധനത്തിനെതിരേ നാളെ യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ അറിയിച്ചു.
നരേന്ദ്ര മോദിയുടെ ഭ്രാന്തൻ തീരുമാനമാണ് ബീഫ് നിരോധനം. രാജ്യത്തു ഗുണ്ടാരാജാണു നടപ്പാക്കുന്നത്. ഇതു സംഘർഷത്തിനു കാരണമാകും. നിരവധി പേരുടെ തൊഴിൽ ഇല്ലാതാക്കുന്ന ബീഫ് നിരോധനത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ സർക്കാരുകൾ ഇടപെടേണ്ട കാര്യമില്ല. ഇതു മനുഷ്യാവകാശ ലംഘനമായി കണക്കാക്കേണ്ടിവരും. മോദി സർക്കാരിന്റെ ഭരണപരാജയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ. കഴിഞ്ഞ മൂന്നുവർഷമായി കേന്ദ്രസർക്കാർ ഒന്നും ചെയ്തിട്ടില്ല.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ ഒരു സമവായ ചർച്ചയ്ക്കും തങ്ങൾ പോകില്ലെന്നു ചെന്നിത്തല വ്യക്തമാക്കി. പദ്ധതി നടപ്പാക്കരുതെന്നുതന്നെയാണ് തങ്ങളുടെ തീരുമാനം. അതിനു മാറ്റമില്ല. പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരേ സിപിഐയുമായി ചേർന്ന് സമരം നടത്തുമോയെന്ന ചോദ്യത്തിന്, ആരുമായും ചേരാതെ ഒറ്റയ്ക്കുനിന്നു നേരിടുമെന്നായിരുന്നു മറുപടി.
യുഡിഎഫിൽനിന്ന് എം.പി. വീരേന്ദ്രകുമാറിന്റെ ജനതാദൾ - യു വിട്ടുപോകുന്നുവെന്ന വാർത്ത മാധ്യമസൃഷ്ടി മാത്രമാണ്. യുഡിഎഫിലേക്കു കൂടുതൽ കക്ഷികൾ വരാൻ ശ്രമിക്കുകയാണിപ്പോൾ. മോദിയും പിണറായി വിജയനും ഒരേ തൂവൽപക്ഷികളാണ്.
പിണറായി വിജയൻ ഒന്നാം വാർഷികത്തിന്റെ ആഘോഷങ്ങളുടെ പേരിൽ നടത്തുന്നതു കോടികളുടെ ധൂർത്താണ്. ജനങ്ങൾ വിലക്കയറ്റത്തിലും മറ്റും ബുദ്ധിമുട്ടുമ്പോഴാണ് ഖജനാവിലെ പണം ധൂർത്തടിച്ചു കളയുന്നത്. കഴിഞ്ഞ ഒരു വർഷത്തെ ഭരണത്തിൽ ഒരു നേട്ടവും എടുത്തുപറയാനില്ല. ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുന്നുവെന്നാണ് പറയുന്നത്. എൽഡിഎഫ് സമരം നടത്തിയതിനാലാണ് ഇതിനു തടസമുണ്ടായത്. അവർ സമരം നിർത്തിയപ്പോൾ പണികൾ തുടങ്ങിയെന്നു മാത്രം. കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും മെട്രോയുമൊക്കെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടക്കമിട്ടതാണ്. ഇതൊക്കെയാണ് പിണറായി സർക്കാരിന്റെ നേട്ടങ്ങളായി പറയുന്നത്. ഒരു പുതിയ പദ്ധതിക്കുപോലും ശിലാസ്ഥാപനം നടത്താൻ പിണറായി സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തു ക്രമസമാധാന നിലയും തകർന്നു. കിഫ്ബി സ്വപ്ന ലോകത്തെ പദ്ധതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഭ്രാന്തൻ തീരുമാനമാണ് ബീഫ് നിരോധനം. രാജ്യത്തു ഗുണ്ടാരാജാണു നടപ്പാക്കുന്നത്. ഇതു സംഘർഷത്തിനു കാരണമാകും. നിരവധി പേരുടെ തൊഴിൽ ഇല്ലാതാക്കുന്ന ബീഫ് നിരോധനത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ സർക്കാരുകൾ ഇടപെടേണ്ട കാര്യമില്ല. ഇതു മനുഷ്യാവകാശ ലംഘനമായി കണക്കാക്കേണ്ടിവരും. മോദി സർക്കാരിന്റെ ഭരണപരാജയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ. കഴിഞ്ഞ മൂന്നുവർഷമായി കേന്ദ്രസർക്കാർ ഒന്നും ചെയ്തിട്ടില്ല.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ ഒരു സമവായ ചർച്ചയ്ക്കും തങ്ങൾ പോകില്ലെന്നു ചെന്നിത്തല വ്യക്തമാക്കി. പദ്ധതി നടപ്പാക്കരുതെന്നുതന്നെയാണ് തങ്ങളുടെ തീരുമാനം. അതിനു മാറ്റമില്ല. പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരേ സിപിഐയുമായി ചേർന്ന് സമരം നടത്തുമോയെന്ന ചോദ്യത്തിന്, ആരുമായും ചേരാതെ ഒറ്റയ്ക്കുനിന്നു നേരിടുമെന്നായിരുന്നു മറുപടി.
യുഡിഎഫിൽനിന്ന് എം.പി. വീരേന്ദ്രകുമാറിന്റെ ജനതാദൾ - യു വിട്ടുപോകുന്നുവെന്ന വാർത്ത മാധ്യമസൃഷ്ടി മാത്രമാണ്. യുഡിഎഫിലേക്കു കൂടുതൽ കക്ഷികൾ വരാൻ ശ്രമിക്കുകയാണിപ്പോൾ. മോദിയും പിണറായി വിജയനും ഒരേ തൂവൽപക്ഷികളാണ്.
പിണറായി വിജയൻ ഒന്നാം വാർഷികത്തിന്റെ ആഘോഷങ്ങളുടെ പേരിൽ നടത്തുന്നതു കോടികളുടെ ധൂർത്താണ്. ജനങ്ങൾ വിലക്കയറ്റത്തിലും മറ്റും ബുദ്ധിമുട്ടുമ്പോഴാണ് ഖജനാവിലെ പണം ധൂർത്തടിച്ചു കളയുന്നത്. കഴിഞ്ഞ ഒരു വർഷത്തെ ഭരണത്തിൽ ഒരു നേട്ടവും എടുത്തുപറയാനില്ല. ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുന്നുവെന്നാണ് പറയുന്നത്. എൽഡിഎഫ് സമരം നടത്തിയതിനാലാണ് ഇതിനു തടസമുണ്ടായത്. അവർ സമരം നിർത്തിയപ്പോൾ പണികൾ തുടങ്ങിയെന്നു മാത്രം. കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും മെട്രോയുമൊക്കെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടക്കമിട്ടതാണ്. ഇതൊക്കെയാണ് പിണറായി സർക്കാരിന്റെ നേട്ടങ്ങളായി പറയുന്നത്. ഒരു പുതിയ പദ്ധതിക്കുപോലും ശിലാസ്ഥാപനം നടത്താൻ പിണറായി സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തു ക്രമസമാധാന നിലയും തകർന്നു. കിഫ്ബി സ്വപ്ന ലോകത്തെ പദ്ധതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.