തിരുവനന്തപുരം: കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വിൽപന നിയന്ത്രിച്ചുകൊണ്ടും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്ത് ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിവിധ മതങ്ങളും വിവിധ സംസ്കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയാണു നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്ത. അതിനു വിരുദ്ധമായ നടപടികളാണു കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്.
ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാർ അക്രമം അഴിച്ചുവിട്ടത്. എന്നാൽ, ഇപ്പോഴത്തെ നിരോധനം കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങൾക്കും ബാധകമാണ്. രാജ്യത്ത് കോടിക്കണക്കിനാളുകൾ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്.
മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിൽ പെട്ടവരല്ല. എല്ലാ മതങ്ങളിൽ പെട്ടവരും ചരിത്രാതീത കാലം മുതൽ മാംസ ഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന്മേലാണ് നരേന്ദ്ര മോദി സർക്കാർ കൈവച്ചിരിക്കുന്നത്. ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രധാന പോഷകാഹാരമാണു മാംസമെന്നതും കാണേണ്ടതാണ്.
അതുകൊണ്ടുതന്നെ, ഇതു പാവങ്ങൾക്കെതിരായ കടന്നാക്രമണമാണ്. ഇത്തരം അപരിഷ്കൃതമായ നടപടികൾക്ക് എതിരെ രാജ്യവ്യാപകമായി ജനരോഷം ഉയർന്നുവരണം. ഇന്നു കന്നുകാലികൾക്കാണു നിരോധനമെങ്കിൽ നാളെ മത്സ്യം കഴിക്കുന്നതിനും നിരോധനം വരും.
രാജ്യത്തിനാകെ ബാധകമായ നിരോധനം പ്രഖ്യാപിക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കാനും പരിഗണിക്കാനും കേന്ദ്രം തയാറാകേണ്ടതായിരുന്നു.
കാരണം, സംസ്ഥാനങ്ങൾക്കു പല സവിശേഷതകളുമുണ്ട്. ഫെഡറൽ സംവിധാനത്തിൽ ഇത്തരം കാര്യങ്ങളിൽ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാൻ കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ട്.
നമ്മുടെ ഫെഡറൽ സംവിധാനം തന്നെ തകർക്കുന്ന രീതിയിലാണു കേന്ദ്രം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കന്നുകാലികളെ കൊല്ലുന്നതിനുള്ള നിരോധനം രാജ്യത്തു ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ ഇല്ലാതാക്കും.
നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ തുകൽ വ്യവസായത്തിന് അസംസ്കൃത സാധനം കിട്ടാതാകും. 25 ലക്ഷത്തിലധികം പേർ തുകൽ വ്യവസായത്തിൽ പണിയെടുക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗവും ദളിതരാണ്. ഈ നിരോധനം പാവപ്പെട്ട ജനങ്ങളെയാകെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കന്നുകാലികളെ കൊണ്ടുപോകുന്നവർക്കെതിരേ സംഘപരിവാറുകാർ അഴിച്ചുവിടുന്നഅക്രമങ്ങൾ തടയുന്നതിന് പകരം കന്നുകാലികളെ കൊല്ലുന്നത് നിരോധിക്കാൻ സർക്കാർ തയാറായതിൽ നിന്ന് ഭരണത്തിന്റെ നിയന്ത്രണം ആർഎസ്എസിനാണെന്ന് ഒന്നുകൂടി വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മതങ്ങളും വിവിധ സംസ്കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയാണു നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്ത. അതിനു വിരുദ്ധമായ നടപടികളാണു കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്.
ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാർ അക്രമം അഴിച്ചുവിട്ടത്. എന്നാൽ, ഇപ്പോഴത്തെ നിരോധനം കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങൾക്കും ബാധകമാണ്. രാജ്യത്ത് കോടിക്കണക്കിനാളുകൾ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്.
മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിൽ പെട്ടവരല്ല. എല്ലാ മതങ്ങളിൽ പെട്ടവരും ചരിത്രാതീത കാലം മുതൽ മാംസ ഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന്മേലാണ് നരേന്ദ്ര മോദി സർക്കാർ കൈവച്ചിരിക്കുന്നത്. ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രധാന പോഷകാഹാരമാണു മാംസമെന്നതും കാണേണ്ടതാണ്.
അതുകൊണ്ടുതന്നെ, ഇതു പാവങ്ങൾക്കെതിരായ കടന്നാക്രമണമാണ്. ഇത്തരം അപരിഷ്കൃതമായ നടപടികൾക്ക് എതിരെ രാജ്യവ്യാപകമായി ജനരോഷം ഉയർന്നുവരണം. ഇന്നു കന്നുകാലികൾക്കാണു നിരോധനമെങ്കിൽ നാളെ മത്സ്യം കഴിക്കുന്നതിനും നിരോധനം വരും.
രാജ്യത്തിനാകെ ബാധകമായ നിരോധനം പ്രഖ്യാപിക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കാനും പരിഗണിക്കാനും കേന്ദ്രം തയാറാകേണ്ടതായിരുന്നു.
കാരണം, സംസ്ഥാനങ്ങൾക്കു പല സവിശേഷതകളുമുണ്ട്. ഫെഡറൽ സംവിധാനത്തിൽ ഇത്തരം കാര്യങ്ങളിൽ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാൻ കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ട്.
നമ്മുടെ ഫെഡറൽ സംവിധാനം തന്നെ തകർക്കുന്ന രീതിയിലാണു കേന്ദ്രം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കന്നുകാലികളെ കൊല്ലുന്നതിനുള്ള നിരോധനം രാജ്യത്തു ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ ഇല്ലാതാക്കും.
നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ തുകൽ വ്യവസായത്തിന് അസംസ്കൃത സാധനം കിട്ടാതാകും. 25 ലക്ഷത്തിലധികം പേർ തുകൽ വ്യവസായത്തിൽ പണിയെടുക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗവും ദളിതരാണ്. ഈ നിരോധനം പാവപ്പെട്ട ജനങ്ങളെയാകെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കന്നുകാലികളെ കൊണ്ടുപോകുന്നവർക്കെതിരേ സംഘപരിവാറുകാർ അഴിച്ചുവിടുന്നഅക്രമങ്ങൾ തടയുന്നതിന് പകരം കന്നുകാലികളെ കൊല്ലുന്നത് നിരോധിക്കാൻ സർക്കാർ തയാറായതിൽ നിന്ന് ഭരണത്തിന്റെ നിയന്ത്രണം ആർഎസ്എസിനാണെന്ന് ഒന്നുകൂടി വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു.