കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാൻ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപനം വന്നു മൂന്ന് പ്രവൃത്തി ദിനങ്ങൾ കൂടി സമയം നൽകണമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അപേക്ഷാത്തീയതി നീട്ടിയതിനെതിരേ സർക്കാർ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇന്നലെ ഹർജി പരിഗണിക്കുന്പോൾ ജൂണ്‍ രണ്ടാം വാരത്തോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നു സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി. അങ്ങനെയെങ്കിൽ സിംഗിൾ ബെഞ്ച് നിശ്ചയിച്ച തീയതിയിലും ഈ കുട്ടികൾക്ക് അപേക്ഷിക്കാൻ കഴിയില്ലെന്നു വിലയിരുത്തിയാണു സിബിഎസ്ഇ ഫലം വന്നശേഷം മൂന്നു പ്രവൃത്തിദിനങ്ങൾ കൂടി അപേക്ഷ നൽകാൻ അനുവദിക്കണമെന്നു ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
സംസ്ഥാനത്ത് 72,000 കുട്ടികൾ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നുണ്ട്. ഫലം വരുന്നതുവരെ അപേക്ഷാത്തീയതി നീട്ടിയില്ലെങ്കിൽ ഈ കുട്ടികൾക്ക് അവർക്കിഷ്ടമുള്ള സ്കൂളുകളിൽ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നൽകാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി.
കഴിഞ്ഞ വർഷം 42,000 സിബിഎസ്ഇ കുട്ടികൾ മാത്രമാണ് അപേക്ഷിച്ചതെന്നും തീയതി നീട്ടി നൽകുന്നത് പ്രവേശന നടപടികളെ മാത്രമല്ല ക്ലാസ് തുടങ്ങുന്നതിനെയും ബാധിക്കുമെന്നും സർക്കാർ വാദിച്ചു. ഇതു ദീർഘവീക്ഷണമില്ലാത്ത കാഴ്ചപ്പാടാണെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയോളം പ്രവേശന നടപടികൾ വൈകുന്നത് കാര്യമായ പ്രശ്നം ഉണ്ടാക്കില്ലെന്നും ഇതിന്റെ പേരിൽ കുട്ടികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു.
സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ സിലബസ് എന്നിങ്ങനെയുള്ള വേർതിരിവിന്റെ അടിസ്ഥാനത്തിൽ മാത്രം പ്ലസ് വണ്‍ പ്രവേശനത്തിൽ വിവേചനം കാട്ടുന്നത് അനുവദിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നൽകാൻ മേയ് 22 വരെയാണ് സർക്കാർ സമയം നൽകിയിരുന്നത്.
സിബിഎസ്ഇ കുട്ടികൾക്ക് അവസരം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലേയും കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിലേയും പിടിഎ പ്രസിഡന്റുമാർ നൽകിയ ഹർജിയിൽ സിംഗിൾബെഞ്ച് അവസാനത്തീയതി ജൂണ്‍ അഞ്ചുവരെ നീട്ടി. ഇതിനെതിരേയാണ് സർക്കാർ അപ്പീൽ നൽകിയത്.
സംസ്ഥാനത്ത് 72,000 കുട്ടികൾ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നുണ്ട്. ഫലം വരുന്നതുവരെ അപേക്ഷാത്തീയതി നീട്ടിയില്ലെങ്കിൽ ഈ കുട്ടികൾക്ക് അവർക്കിഷ്ടമുള്ള സ്കൂളുകളിൽ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നൽകാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി.
കഴിഞ്ഞ വർഷം 42,000 സിബിഎസ്ഇ കുട്ടികൾ മാത്രമാണ് അപേക്ഷിച്ചതെന്നും തീയതി നീട്ടി നൽകുന്നത് പ്രവേശന നടപടികളെ മാത്രമല്ല ക്ലാസ് തുടങ്ങുന്നതിനെയും ബാധിക്കുമെന്നും സർക്കാർ വാദിച്ചു. ഇതു ദീർഘവീക്ഷണമില്ലാത്ത കാഴ്ചപ്പാടാണെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയോളം പ്രവേശന നടപടികൾ വൈകുന്നത് കാര്യമായ പ്രശ്നം ഉണ്ടാക്കില്ലെന്നും ഇതിന്റെ പേരിൽ കുട്ടികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു.
സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ സിലബസ് എന്നിങ്ങനെയുള്ള വേർതിരിവിന്റെ അടിസ്ഥാനത്തിൽ മാത്രം പ്ലസ് വണ്‍ പ്രവേശനത്തിൽ വിവേചനം കാട്ടുന്നത് അനുവദിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നൽകാൻ മേയ് 22 വരെയാണ് സർക്കാർ സമയം നൽകിയിരുന്നത്.
സിബിഎസ്ഇ കുട്ടികൾക്ക് അവസരം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലേയും കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിലേയും പിടിഎ പ്രസിഡന്റുമാർ നൽകിയ ഹർജിയിൽ സിംഗിൾബെഞ്ച് അവസാനത്തീയതി ജൂണ്‍ അഞ്ചുവരെ നീട്ടി. ഇതിനെതിരേയാണ് സർക്കാർ അപ്പീൽ നൽകിയത്.