+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാഗ്പൂരിൽ മലയാളിയുടെ മരണം: ഭാര്യയെത്തേടി പോലീസ് എത്തി

പാലക്കാട്: നാഗ്പൂരിലെ മലയാളി യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാലക്കാട്ടുകാരിയായ ഭാര്യയെത്തേടി
നാഗ്പൂരിൽ  മലയാളിയുടെ മരണം:  ഭാര്യയെത്തേടി  പോലീസ് എത്തി
പാലക്കാട്: നാഗ്പൂരിലെ മലയാളി യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാലക്കാട്ടുകാരിയായ ഭാര്യയെത്തേടി പോലീസ് കുഴൽമന്ദത്തെത്തി. ആലപ്പുഴ കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്‍റെ (27) മരണവുമായി ബന്ധപ്പെട്ടാണ് നാഗ്പൂർ ബജാജ് നഗർ പോലീസെത്തിയത്.

തേങ്കുറുശി വിളയഞ്ചാത്തന്നൂർ ഗീതാലയത്തിൽ സ്വാതിയാണ് നിതിന്‍റെ ഭാര്യ. സ്വാതിയെയോ കുടുംബത്തെയോ പോലീസ് സംഘത്തിനു കണ്ടെത്താനായില്ല. ചികിത്സാ ആവശ്യത്തിനു പുറത്തുപോകുകയാണെന്നാണ് കുടുംബം അയൽക്കാരോടു പറഞ്ഞതെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇക്കഴിഞ്ഞ ഏപ്രിൽ 29നു രാത്രിയിലാണ് നിതിൻ മരിച്ചത്. വീണു തലയ്ക്കു പരിക്കേറ്റെന്നാണ് സ്വാതി അറിയിച്ചിരുന്നത്. നിതിന്‍റെ വീട്ടുകാരെത്തിയപ്പോൾ മൃതദേഹമാണ് കണ്ടത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്നു മൃതദേഹ പരിശോധനയിൽ കണ്ടെത്തി. ശവസംസ്കാര ചടങ്ങുകൾക്കുശേഷം സ്വാതി കുടുംബക്കാർക്കൊപ്പം സ്വന്തം നാട്ടിലേക്കു പോയി.

നാഗ്പൂരിലെ വോഖാർട് ആശുപത്രിക്കു സമീപമായിരുന്നു നിതിനും സ്വാതിയും താമസിച്ചിരുന്നത്. നിതിന്‍റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസിന്‍റെ അന്വേഷണം. സ്വാതിയേയും കുടുംബത്തേയും കുറിച്ചു കൂടുതൽ വിവരം ലഭിക്കുന്നതുവരെ നാഗ്പുർ പോലീസ് പാലക്കാട്ടുണ്ടാകും.