കൊച്ചി: കൊച്ചി മെട്രോയ്ക്കു വേണ്ടി കന്പനി രൂപീകരിക്കുന്പോൾ ആദ്യം നിശ്ചയിച്ച സമയക്രമം അനുസരിച്ച് കൊച്ചി മെട്രോ ആലുവ മുതൽ പേട്ട വരെ കഴിഞ്ഞവർഷംതന്നെ പൂർത്തീകരിക്കേണ്ടിയിരുന്നതാണെന്ന് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കിൻകോ) സിഎംഡി ടോം ജോസ്.
താൻ എംഡിയായിരുന്ന സമയത്ത് തയാറാക്കിയ സമയക്രമം പാലിച്ചിരുന്നെങ്കിൽ നിർമാണം കൃത്യ സമയത്ത് തീരുമായിരുന്നു. ഇപ്പോൾ ആദ്യ 13 കിലോമീറ്റർ മാത്രമെ പൂർത്തിയായിട്ടുള്ളൂവെന്നാണ് അറിയുന്നത്. ഓരോ തവണയും സർക്കാരിൽ നിന്ന് അനുമതി നേടി കാര്യങ്ങൾ ചെയ്യുന്നത് പ്രാവർത്തികമല്ലെന്നും ടോം ജോസ് പറഞ്ഞു.
കാര്യങ്ങൾ മുറ പോലെ നടക്കട്ടെ എന്നു കരുതിയാൽ മെട്രോ പോലൊരു പദ്ധതി കൃത്യസമയത്ത് നടക്കില്ല. വിവിധ തരത്തിലുള്ള അനുമതികൾ വാങ്ങേണ്ട ആദ്യ ഘട്ടം തന്റെ കാലത്ത് വെറും ഒന്പതു മാസം കൊണ്ടാണ് പിന്നിട്ടത്. സാധാരണഗതിയിൽ രണ്ടു വർഷം വരെ എടുക്കുന്ന പ്രവൃത്തിയാണിത്. അന്ന് കേന്ദ്ര സർക്കാരിന്റെ സംശയങ്ങൾക്ക് മറുപടി നല്കാൻ ഒരു ടീം തന്നെ ഡൽഹിയിൽ നിന്നിരുന്നു.
കൊച്ചി വാട്ടർ മെട്രോയുമായി സഹകരിക്കാൻ കിൻകോ സന്നദ്ധമാണെന്നും ടോം ജോസ് വ്യക്തമാക്കി. കൊച്ചി മെട്രോയുടെ അമരത്ത് ആദ്യം അവരോധിച്ചത് ടോം ജോസിനെ ആയിരുന്നുവെങ്കിലും ഡിഎംആർസിയുടെയും ഇ. ശ്രീധരന്റെയും പദ്ധതിയിലെ പങ്കാളിത്തം സംബന്ധിച്ച് ഉയർന്ന വിവാദങ്ങളെത്തുടർന്ന് അദ്ദേഹത്തിന് കൂടുതൽ കാലം ആ സ്ഥാനത്ത് തുടരാൻ ആയില്ല. ടോം ജോസിന്റെ പിൻഗാമിയായിട്ടാണ് ഏലിയാസ് ജോർജ് കെഎംആർഎൽ എംഡി സ്ഥാനത്തേക്ക് വന്നത്.
താൻ എംഡിയായിരുന്ന സമയത്ത് തയാറാക്കിയ സമയക്രമം പാലിച്ചിരുന്നെങ്കിൽ നിർമാണം കൃത്യ സമയത്ത് തീരുമായിരുന്നു. ഇപ്പോൾ ആദ്യ 13 കിലോമീറ്റർ മാത്രമെ പൂർത്തിയായിട്ടുള്ളൂവെന്നാണ് അറിയുന്നത്. ഓരോ തവണയും സർക്കാരിൽ നിന്ന് അനുമതി നേടി കാര്യങ്ങൾ ചെയ്യുന്നത് പ്രാവർത്തികമല്ലെന്നും ടോം ജോസ് പറഞ്ഞു.
കാര്യങ്ങൾ മുറ പോലെ നടക്കട്ടെ എന്നു കരുതിയാൽ മെട്രോ പോലൊരു പദ്ധതി കൃത്യസമയത്ത് നടക്കില്ല. വിവിധ തരത്തിലുള്ള അനുമതികൾ വാങ്ങേണ്ട ആദ്യ ഘട്ടം തന്റെ കാലത്ത് വെറും ഒന്പതു മാസം കൊണ്ടാണ് പിന്നിട്ടത്. സാധാരണഗതിയിൽ രണ്ടു വർഷം വരെ എടുക്കുന്ന പ്രവൃത്തിയാണിത്. അന്ന് കേന്ദ്ര സർക്കാരിന്റെ സംശയങ്ങൾക്ക് മറുപടി നല്കാൻ ഒരു ടീം തന്നെ ഡൽഹിയിൽ നിന്നിരുന്നു.
കൊച്ചി വാട്ടർ മെട്രോയുമായി സഹകരിക്കാൻ കിൻകോ സന്നദ്ധമാണെന്നും ടോം ജോസ് വ്യക്തമാക്കി. കൊച്ചി മെട്രോയുടെ അമരത്ത് ആദ്യം അവരോധിച്ചത് ടോം ജോസിനെ ആയിരുന്നുവെങ്കിലും ഡിഎംആർസിയുടെയും ഇ. ശ്രീധരന്റെയും പദ്ധതിയിലെ പങ്കാളിത്തം സംബന്ധിച്ച് ഉയർന്ന വിവാദങ്ങളെത്തുടർന്ന് അദ്ദേഹത്തിന് കൂടുതൽ കാലം ആ സ്ഥാനത്ത് തുടരാൻ ആയില്ല. ടോം ജോസിന്റെ പിൻഗാമിയായിട്ടാണ് ഏലിയാസ് ജോർജ് കെഎംആർഎൽ എംഡി സ്ഥാനത്തേക്ക് വന്നത്.