തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ മനുഷ്യജീവന് പുല്ലുവിലയാണെന്നും ആളെക്കൊല്ലുന്ന കടിനായ്ക്കൾക്കും കന്നുകാലികൾക്കും പൊന്നുംവിലയാണെന്നും വി.എം.സുധീരൻ പറഞ്ഞു. ഭരണകൂട വർഗീയതയുടെ പ്രതീകമായ മോദി ഭരണകൂടത്തിന്റെ ഭ്രാന്തൻ നടപടിയാണ് കന്നുകാലികളുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഫാസിസം അടുക്കളയിൽ വരെ എത്തിയിരിക്കുകയാണെ ന്നും സുധീരൻ പറഞ്ഞു.