മട്ടന്നൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 18 വയസ് വരെയുള്ളവർക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ എൻആർഎച്ച്എം ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലാണ് സൗജന്യ ചികിത്സ ഏർപ്പെടുത്തിയത്.
ഒപി ടിക്കറ്റ്, ലാബ്, ദന്തൽ വിഭാഗം, സ്കാനിംഗ് തുടങ്ങിയ വിഭാഗങ്ങളിലാണ് സൗജന്യ ചികിത്സ നൽകുന്നത്. ഒപി ടിക്കറ്റിന് രണ്ട് രൂപയും ലാബിൽ 50 രൂപയും ദന്തൽ വിഭാഗത്തിൽ 30 രൂപ മുതൽ 100 രൂപയുമാണ് മിക്ക സർക്കാർ ആശുപത്രികളിലും ഈടാക്കുന്നത്. ഇനിമുതൽ 18 വയസിന് താഴെയുള്ളവർ ഫീസ് നൽകേണ്ട. ദിവസവും പനി ഉൾപ്പെടെയുള്ള രോഗം ബാധിച്ച് നൂറുകണക്കിന് കുട്ടികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. മേയ് ഒന്നുമുതൽ സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. പുതിയ സൗജന്യപദ്ധതി നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ഏറെ ആശ്വാസമാണ്. ഓരോ സർക്കാർ ആശുപത്രിയിലും പദ്ധതി നടപ്പിലാക്കുന്നതിന് എൻആർഎച്ച്എമ്മാണ് ഫണ്ട് നൽകുന്നത്.
ഒപി ടിക്കറ്റ്, ലാബ്, ദന്തൽ വിഭാഗം, സ്കാനിംഗ് തുടങ്ങിയ വിഭാഗങ്ങളിലാണ് സൗജന്യ ചികിത്സ നൽകുന്നത്. ഒപി ടിക്കറ്റിന് രണ്ട് രൂപയും ലാബിൽ 50 രൂപയും ദന്തൽ വിഭാഗത്തിൽ 30 രൂപ മുതൽ 100 രൂപയുമാണ് മിക്ക സർക്കാർ ആശുപത്രികളിലും ഈടാക്കുന്നത്. ഇനിമുതൽ 18 വയസിന് താഴെയുള്ളവർ ഫീസ് നൽകേണ്ട. ദിവസവും പനി ഉൾപ്പെടെയുള്ള രോഗം ബാധിച്ച് നൂറുകണക്കിന് കുട്ടികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. മേയ് ഒന്നുമുതൽ സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. പുതിയ സൗജന്യപദ്ധതി നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ഏറെ ആശ്വാസമാണ്. ഓരോ സർക്കാർ ആശുപത്രിയിലും പദ്ധതി നടപ്പിലാക്കുന്നതിന് എൻആർഎച്ച്എമ്മാണ് ഫണ്ട് നൽകുന്നത്.