ചേർത്തല: എട്ടാം തവണയും എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തല എസ്എൻ കോളജിൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ വെള്ളാപ്പള്ളിയുടെ പാനലിലെ സ്ഥാനാർഥികൾ 95 ശതമാനത്തോളം വോട്ട് നേടിയാണു വിജയിച്ചത്. താക്കോൽ ചിഹ്നത്തിലാണ് ഒൗദ്യോഗിക പാനലിലെ സ്ഥാനാർഥികൾ മത്സരിച്ചത്. ചെയർമാനായി ഡോ.എം.എൻ സോമൻ, അസിസ്റ്റന്റ് സെക്രട്ടറിയായി വി.എൻ. തുഷാർ വെള്ളാപ്പള്ളി, ട്രഷററായി ഡോ. ജി. ജയദേവൻ എന്നിവരാണു വിജയിച്ചത്.
എം.എൻ. സോമന് 1052 വോട്ടും എതിർസ്ഥാനാർഥിയായി മത്സരിച്ച വർക്കല സ്വദേശി ചെറുന്നിയൂർ ജയപ്രകാശിന് 44 വോട്ടും ലഭിച്ചു. 55 വോട്ട് അസാധുവായി. വെള്ളാപ്പള്ളി നടേശൻ 1109 വോട്ട് നേടി. എതിർ സ്ഥാനാർഥി കൊല്ലം സ്വദേശി ബി. പുരുഷോത്തമന് 41 വോട്ടേ നേടാനായുള്ളു. 15 വോട്ട് അസാധുവായി. തുഷാറിന് 1097 വോട്ടും എതിർസ്ഥാനാർഥി ഹർഷകുമാറിന് 52 വോട്ടും ലഭിച്ചു. 12 വോട്ട് അസാധുവായി. ഡോ. ജി. ജയദേവൻ 1046 വോട്ട് നേടി. എതിർ സ്ഥാനാർഥി ജി. ശ്യാംകുമാറിന് 64 വോട്ട് കിട്ടി. 55 വോട്ട് അസാധുവായി. 1996ലാണ് വെള്ളാപ്പള്ളി നടേശൻ ആദ്യമായി എസ്എൻ ട്രസ്റ്റിന്റെ സെക്രട്ടറി ആയത്.
കൊല്ലത്തു നടന്ന യോഗത്തിൽ ഏകകണ്ഠമായാണു വെള്ളാപ്പള്ളിയെ തീരുമാനിച്ചത്. തുടർന്ന് മൂന്നുവർഷം കൂടുന്പോൾ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം മത്സരമില്ലാതെയാണു സെക്രട്ടറിയായത്. 1997ൽ നടന്ന എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയുമായി. തുടർന്ന് നടന്ന എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പുകളിലെല്ലാം സെക്രട്ടറി സ്ഥാനത്തേക്ക് വെള്ളാപ്പള്ളി നടേശനു പകരക്കാരനില്ലാതെയായി. ഡോ. എം.എൻ. സോമൻ മൂന്നാം തവണയാണു ട്രസ്റ്റ് ചെയർമാൻ ആകുന്നത്. എസ്എൻഡിപി യോഗത്തിന്റെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. യോഗം വൈസ്പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളിയും രണ്ടാംതവണയാണ് അസി. സെക്രട്ടറിയാവുന്നത്. ഡോ. ജി. ജയദേവൻ ആറാംതവണയാണ് തുടർച്ചയായി ട്രഷററാവുന്നത്. നാല് ഒൗദ്യോഗിക ഭാരവാഹികളുടെയും 17 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അടക്കം 21 അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടന്നത്. ഇന്നലെ രാവിലെ നടന്ന യോഗത്തിൽ ഒൗദ്യോഗികപക്ഷം 21 പേരുടെ പാനൽ അവതരിപ്പിച്ചു. തുടർന്ന് നാല് ഒൗദ്യോഗിക സ്ഥാനങ്ങളിലേക്കും രണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുമായി ആറുപേർ പത്രിക നൽകി. അവസാനപട്ടിക പ്രസിദ്ധീകരിച്ചശേഷം ഉച്ചയ്ക്ക് ഒന്നിനു പോളിംഗ് തുടങ്ങി. ആകെ 1,601 വോട്ടർമാരാണുള്ളത്.
വൈകുന്നേരം അഞ്ചിനു പോളിംഗ് സമാപിച്ച ഉടൻ വോട്ടെണ്ണൽ തുടങ്ങി. ഹൈക്കോടതി നിയോഗിച്ച രാജേഷ് കണ്ണനായിരുന്നു മുഖ്യവരണാധികാരി. റിട്ട. ജസ്റ്റിസ് ഗോപിനാഥൻ നീരീക്ഷകനുമായിരുന്നു. രാത്രിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. തുടർന്നു നടന്ന അനുമോദനസമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ, എം.എൻ. സോമൻ, തുഷാർ വെള്ളാപ്പള്ളി, ജി. ജയദേവൻ എന്നിവർ പ്രസംഗിച്ചു.
എം.എൻ. സോമന് 1052 വോട്ടും എതിർസ്ഥാനാർഥിയായി മത്സരിച്ച വർക്കല സ്വദേശി ചെറുന്നിയൂർ ജയപ്രകാശിന് 44 വോട്ടും ലഭിച്ചു. 55 വോട്ട് അസാധുവായി. വെള്ളാപ്പള്ളി നടേശൻ 1109 വോട്ട് നേടി. എതിർ സ്ഥാനാർഥി കൊല്ലം സ്വദേശി ബി. പുരുഷോത്തമന് 41 വോട്ടേ നേടാനായുള്ളു. 15 വോട്ട് അസാധുവായി. തുഷാറിന് 1097 വോട്ടും എതിർസ്ഥാനാർഥി ഹർഷകുമാറിന് 52 വോട്ടും ലഭിച്ചു. 12 വോട്ട് അസാധുവായി. ഡോ. ജി. ജയദേവൻ 1046 വോട്ട് നേടി. എതിർ സ്ഥാനാർഥി ജി. ശ്യാംകുമാറിന് 64 വോട്ട് കിട്ടി. 55 വോട്ട് അസാധുവായി. 1996ലാണ് വെള്ളാപ്പള്ളി നടേശൻ ആദ്യമായി എസ്എൻ ട്രസ്റ്റിന്റെ സെക്രട്ടറി ആയത്.
കൊല്ലത്തു നടന്ന യോഗത്തിൽ ഏകകണ്ഠമായാണു വെള്ളാപ്പള്ളിയെ തീരുമാനിച്ചത്. തുടർന്ന് മൂന്നുവർഷം കൂടുന്പോൾ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം മത്സരമില്ലാതെയാണു സെക്രട്ടറിയായത്. 1997ൽ നടന്ന എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയുമായി. തുടർന്ന് നടന്ന എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പുകളിലെല്ലാം സെക്രട്ടറി സ്ഥാനത്തേക്ക് വെള്ളാപ്പള്ളി നടേശനു പകരക്കാരനില്ലാതെയായി. ഡോ. എം.എൻ. സോമൻ മൂന്നാം തവണയാണു ട്രസ്റ്റ് ചെയർമാൻ ആകുന്നത്. എസ്എൻഡിപി യോഗത്തിന്റെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. യോഗം വൈസ്പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളിയും രണ്ടാംതവണയാണ് അസി. സെക്രട്ടറിയാവുന്നത്. ഡോ. ജി. ജയദേവൻ ആറാംതവണയാണ് തുടർച്ചയായി ട്രഷററാവുന്നത്. നാല് ഒൗദ്യോഗിക ഭാരവാഹികളുടെയും 17 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അടക്കം 21 അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടന്നത്. ഇന്നലെ രാവിലെ നടന്ന യോഗത്തിൽ ഒൗദ്യോഗികപക്ഷം 21 പേരുടെ പാനൽ അവതരിപ്പിച്ചു. തുടർന്ന് നാല് ഒൗദ്യോഗിക സ്ഥാനങ്ങളിലേക്കും രണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുമായി ആറുപേർ പത്രിക നൽകി. അവസാനപട്ടിക പ്രസിദ്ധീകരിച്ചശേഷം ഉച്ചയ്ക്ക് ഒന്നിനു പോളിംഗ് തുടങ്ങി. ആകെ 1,601 വോട്ടർമാരാണുള്ളത്.
വൈകുന്നേരം അഞ്ചിനു പോളിംഗ് സമാപിച്ച ഉടൻ വോട്ടെണ്ണൽ തുടങ്ങി. ഹൈക്കോടതി നിയോഗിച്ച രാജേഷ് കണ്ണനായിരുന്നു മുഖ്യവരണാധികാരി. റിട്ട. ജസ്റ്റിസ് ഗോപിനാഥൻ നീരീക്ഷകനുമായിരുന്നു. രാത്രിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. തുടർന്നു നടന്ന അനുമോദനസമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ, എം.എൻ. സോമൻ, തുഷാർ വെള്ളാപ്പള്ളി, ജി. ജയദേവൻ എന്നിവർ പ്രസംഗിച്ചു.