കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ (എസ്ബിടി) ഉണ്ടായിരുന്ന ജീവനക്കാരുടെ സംഘടനകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും (എസ്ബിഐ) പ്രവർത്തനം തുടരാമെന്നു ഹൈക്കോടതി. ഇതിനായി പഴയ എസ്ബിടി ജീവനക്കാർ ഏതു യൂണിയനിലാണ് അംഗത്വം എടുക്കുന്നതെന്ന് വ്യക്തമാക്കണം. ഇതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കുലർ ഇറക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഈ സർക്കുലറിനുള്ള മറുപടിയായി പഴയ എസ്ബിടി ജീവനക്കാർ ഏതു യൂണിയന്റെ വരിസംഖ്യയാണ് ശന്പളത്തിൽനിന്നു പിരിക്കേണ്ടതെന്നു വ്യക്തമാക്കി ആറാഴ്ചയ്ക്കുള്ളിൽ ഫോം പൂരിപ്പിച്ചു നൽകണം. ഇങ്ങനെ നൽകാത്ത ജീവനക്കാർക്ക് പഴയ എസ്ബിടിയിലെ യൂണിയനുകളിൽ തന്നെ തുടരുന്നുവെന്ന് കണക്കാക്കി ഇതിനുള്ള വരിസംഖ്യ ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. എസ്ബിടിയിലെ ജീവനക്കാരുടെ സംഘടനയ്ക്ക് എസ്ബിഐയിൽ പ്രവർത്തനാനുമതി നൽകണമെന്നാവശ്യപ്പെട്ട് എസ്ബിടി എംപ്ലോയീസ് യൂണിയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഈ സർക്കുലറിനുള്ള മറുപടിയായി പഴയ എസ്ബിടി ജീവനക്കാർ ഏതു യൂണിയന്റെ വരിസംഖ്യയാണ് ശന്പളത്തിൽനിന്നു പിരിക്കേണ്ടതെന്നു വ്യക്തമാക്കി ആറാഴ്ചയ്ക്കുള്ളിൽ ഫോം പൂരിപ്പിച്ചു നൽകണം. ഇങ്ങനെ നൽകാത്ത ജീവനക്കാർക്ക് പഴയ എസ്ബിടിയിലെ യൂണിയനുകളിൽ തന്നെ തുടരുന്നുവെന്ന് കണക്കാക്കി ഇതിനുള്ള വരിസംഖ്യ ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. എസ്ബിടിയിലെ ജീവനക്കാരുടെ സംഘടനയ്ക്ക് എസ്ബിഐയിൽ പ്രവർത്തനാനുമതി നൽകണമെന്നാവശ്യപ്പെട്ട് എസ്ബിടി എംപ്ലോയീസ് യൂണിയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.