കോട്ടയം: റബറിന്റെ ആഭ്യന്തരവിപണിയിലെ വിലയിടിവ്, സർക്കാർ നേരിട്ടുള്ള റബർ സംഭരണം, ആവർത്തനകൃഷി സബ്സിഡി, അടിസ്ഥാനവില പ്രഖ്യാപിക്കൽ, റബർ ആക്ട് റദ്ദാക്കൽ തുടങ്ങിയ പ്രാധാന്യമുള്ള വിഷയങ്ങളിൽ ചർച്ചകളോ വ്യക്തമായ നിർദ്ദേശങ്ങളോ തീരുമാനങ്ങളോ ഇല്ലാതെ റബർബോർഡ് കർഷകരുടെ പേരിൽ വിളിച്ചുചേർത്ത പ്രതിനിധി സമ്മേളനം പ്രഹസനവും റബർകർഷകരെ അപമാനിക്കുന്നതുമായെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി.സെബാസ്റ്റ്യൻ.
റബർ ബോർഡിലെ ജീവനക്കാരുടെ പ്രശ്നങ്ങളും അവരെ പുനർവിന്യസിപ്പിക്കുന്നതും ബോർഡിന്റെ ആഭ്യന്തരപ്രശ്നങ്ങളാണ്; കർഷകരുമായി ചർച്ചചെയ്യേണ്ടതല്ല.
സർക്കാരിന്റെ റബർ ഉത്തേജക പദ്ധതിയിലെ ചെറുകിട കർഷകർക്കുള്ള വിഹിതം കൈമാറ്റം ചെയ്യുന്നതിന്റെ ഓഫീസ് ജോലി മാത്രമേ ബോർഡ് കർഷകർക്കായി ഇപ്പോൾ ഫലത്തിൽ ചെയ്യുന്നുള്ളു. വാണിജ്യമന്ത്രാലയത്തിൽ ശക്തമായ ഇടപെടലുകളും സമ്മർദവും ചെലുത്തി പദ്ധതികൾ നടപ്പിലാക്കുന്നതിൽ ബോർഡ് പരാജയപ്പെട്ടതാണു കർഷകർ ഇന്നും ഈ പ്രതിസന്ധിയിൽ തുടരാൻ കാരണം.
ജൂണ്‍ മാസത്തിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ കാർഷിക നാണ്യവിള ബോർഡുകളുടെ സമ്മേളനം ഡൽഹിയിൽ വിളിച്ചുചേർത്തിട്ടുണ്ട്. 2017 ജൂലൈയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആർസിഇപി സ്വതന്ത്രവ്യാപാരക്കരാറിന്റെ 19-ാം റൗണ്ട് ചർച്ചകളുടെ മുന്നോടിയായിട്ടാണിത്.
2017 അവസാനം ആർസിഇപി കരാറിൽ ഇന്ത്യ ഒപ്പുവയ്ക്കുന്പോൾ 15 രാജ്യങ്ങളിൽനിന്നു കാർഷികോല്പന്നങ്ങളുടെ നികുതിരഹിത ഇറക്കുമതി ആരംഭിക്കും. രാജ്യാന്തര വിപണിക്കായി ഇന്ത്യയെ തുറന്നുകൊടുക്കുന്പോൾ ഏറ്റവും വലിയ പ്രത്യാഘാതം നേരിടുന്നത് കേരളത്തിലെ റബർ കർഷകരും റബറിന്റെ ആഭ്യന്തരവിപണിയുമാണ്. റബർ ബോർഡിന്റെ നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെടും. ഇതിനു ബദൽസംവിധാനമൊരുക്കുവാനുള്ള ശക്തമായ പദ്ധതികളും സമീപനവുമാണു റബർബോർഡ് ഇപ്പോൾ സ്വീകരിക്കേണ്ടതെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
റബർ ബോർഡിലെ ജീവനക്കാരുടെ പ്രശ്നങ്ങളും അവരെ പുനർവിന്യസിപ്പിക്കുന്നതും ബോർഡിന്റെ ആഭ്യന്തരപ്രശ്നങ്ങളാണ്; കർഷകരുമായി ചർച്ചചെയ്യേണ്ടതല്ല.
സർക്കാരിന്റെ റബർ ഉത്തേജക പദ്ധതിയിലെ ചെറുകിട കർഷകർക്കുള്ള വിഹിതം കൈമാറ്റം ചെയ്യുന്നതിന്റെ ഓഫീസ് ജോലി മാത്രമേ ബോർഡ് കർഷകർക്കായി ഇപ്പോൾ ഫലത്തിൽ ചെയ്യുന്നുള്ളു. വാണിജ്യമന്ത്രാലയത്തിൽ ശക്തമായ ഇടപെടലുകളും സമ്മർദവും ചെലുത്തി പദ്ധതികൾ നടപ്പിലാക്കുന്നതിൽ ബോർഡ് പരാജയപ്പെട്ടതാണു കർഷകർ ഇന്നും ഈ പ്രതിസന്ധിയിൽ തുടരാൻ കാരണം.
ജൂണ്‍ മാസത്തിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ കാർഷിക നാണ്യവിള ബോർഡുകളുടെ സമ്മേളനം ഡൽഹിയിൽ വിളിച്ചുചേർത്തിട്ടുണ്ട്. 2017 ജൂലൈയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആർസിഇപി സ്വതന്ത്രവ്യാപാരക്കരാറിന്റെ 19-ാം റൗണ്ട് ചർച്ചകളുടെ മുന്നോടിയായിട്ടാണിത്.
2017 അവസാനം ആർസിഇപി കരാറിൽ ഇന്ത്യ ഒപ്പുവയ്ക്കുന്പോൾ 15 രാജ്യങ്ങളിൽനിന്നു കാർഷികോല്പന്നങ്ങളുടെ നികുതിരഹിത ഇറക്കുമതി ആരംഭിക്കും. രാജ്യാന്തര വിപണിക്കായി ഇന്ത്യയെ തുറന്നുകൊടുക്കുന്പോൾ ഏറ്റവും വലിയ പ്രത്യാഘാതം നേരിടുന്നത് കേരളത്തിലെ റബർ കർഷകരും റബറിന്റെ ആഭ്യന്തരവിപണിയുമാണ്. റബർ ബോർഡിന്റെ നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെടും. ഇതിനു ബദൽസംവിധാനമൊരുക്കുവാനുള്ള ശക്തമായ പദ്ധതികളും സമീപനവുമാണു റബർബോർഡ് ഇപ്പോൾ സ്വീകരിക്കേണ്ടതെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.