തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരേ സെക്രട്ടേറിയറ്റ് ഉപരോധം നടത്തിയ യൂത്ത് കോണ്‍ഗ്രസ്, യുവമോർച്ച പ്രവർത്തകർ സമരത്തിനിടെ പരസ്പരം ഏറ്റുമുട്ടി.
കല്ലും കുപ്പിയും കമ്പും വലിച്ചെറിഞ്ഞ് സംഘർഷാന്തരീക്ഷം സൃഷ്ടിച്ച പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസിനു ലാത്തിവീശേണ്ടി വന്നു. സംഘർഷത്തിനിടെ എ.ആർ ക്യാമ്പിലെ പോലീസുകാരനായ അരുണ്‍ പ്രകാശിനു പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റ അരുണിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യൂത്ത്കോണ്‍ഗ്രസ്, യുവമോർച്ച പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രിയിൽ തന്നെ സെക്രട്ടേറിയറ്റിനു മുന്നിൽ എത്തിച്ചേരുകയും ഉപരോധസമരം ആരംഭിക്കുകയും ചെയ്തിരുന്നു. സമരഗേറ്റിൽ രണ്ടു വിഭാഗത്തിനും സമരസ്ഥലം വേണമെന്ന ആവശ്യം വാക്കുതർക്കത്തിനും ചെറിയ തോതിലുള്ള സംഘർഷത്തിനും ഇടയാക്കിയിരുന്നു. യുവമോർച്ച പ്രവർത്തകർ വാക്കുതർക്കത്തെ തുടർന്നു യൂത്ത്കോണ്‍ഗ്രസിന്റെ ഫ്ളെക്സ് ബോർഡുകൾ തല്ലിപ്പൊളിച്ചതാണു പ്രകോപനത്തിനിടയാക്കിയത്. തുടർന്നു പോലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളെയും രണ്ടു ഭാഗത്തേക്കു മാറ്റി.
നോർത്ത് ഗേറ്റിനു മുന്നിൽ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരും സമരഗേറ്റിൽ യുവമോർച്ച പ്രവർത്തകരും ഉപരോധം തീർത്തു. എന്നാൽ, ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സമരഗേറ്റിൽ തന്നെ തുടർന്നത് ഇന്നലെ രാവിലെ മുതൽ വാക്കേറ്റത്തിനും സംഘർഷത്തിനുമിടയാക്കി. സർക്കാരിനെതിരേ സമരത്തിനിറങ്ങിയ യുവജന സംഘടനകളുടെ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയതോടെ സ്റ്റാച്യുവിനു മുന്നിൽ യുദ്ധസമാനമായ രംഗങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. പോലീസ് നടപടിക്കിടെയും പിന്തിരിയാൻ തയാറാവാതെ ഇരുവിഭാഗം പ്രവർത്തകരും നിലയുറപ്പിച്ചത് സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സ്ഥിതിയിലെത്തിച്ചു. തുടർന്ന് ഇരുസംഘടനകളിലേയും നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.
രാവിലെ പതിനൊന്നോടെ പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകർ യൂത്ത്കോണ്‍ഗ്രസ് ഫ്ളക്സ് ബോർഡുകൾ തകർത്തത് വീണ്ടും സംഘർഷത്തിനിടയാക്കി. ഉപരോധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനം കടന്നുപോകുന്നതിനിടെയും ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് ഇരുവിഭാഗത്തു നിന്നു നേതാക്കളെത്തി പ്രവർത്തകരെ ശാന്തരാക്കിയെങ്കിലും അവർ വാക്പോര് തുടർന്നു. സംഘർഷത്തിന് അൽപം അയവു വന്നതോടെ ഇരുസംഘടനകളും ഉദ്ഘാടന പരിപാടികളിലേക്കു കടന്നു.
യൂത്ത് കോണ്‍ഗ്രസ് ഉപരോധം ദേശീയ അധ്യക്ഷൻ അമരേന്ദർ സിംഗ് രാജാ ബ്രാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ഉപരോധം ദേശീയ അധ്യക്ഷ പൂനം മഹാജൻ എംപി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കളും ബിജെപിയുടെ ദേശീയ നേതാക്കളും സമ്മേളനങ്ങളിൽ പങ്കെടുത്തു.
യുവമോർച്ചയുടെ ഉപരോധ സമരത്തിന്റെ ഉദ്ഘാടനത്തിനിടെ മറുഭാഗത്തു നിന്നു കൂക്കുവിളിയും കല്ലേറുമുണ്ടായി. ഇതേ തുടർന്ന് യുവമോർച്ച പ്രവർത്തകർ വീണ്ടും കല്ലേറ് ആരംഭിച്ചു. ഇതിനിടയിലാണു പോലീസുകാരനു പരിക്കേറ്റത്.
ഉദ്ഘാടനം കഴിഞ്ഞ് നേതാക്കൾ മടങ്ങിയതോടെ വീണ്ടും ഇരുസംഘടനകളുടേയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങി. ഇതിനിടെ സെക്രട്ടേറിയറ്റ് വളപ്പിലേക്കു കടക്കാൻ ശ്രമിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം വരെയാണ് ഇരുസംഘടനകളും ഉപരോധം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഉച്ചയ്ക്ക് ഒന്നോടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അറസ്റ്റുവരിച്ച് സമരം അവസാനിപ്പിച്ചു. ഇതു പോലീസിന് വലിയ ആശ്വാസമായി. ഇരുവിഭാഗത്തുമായി നൂറുകണക്കിന് പ്രവർത്തകരുണ്ടായിരുന്നിട്ടും ഇവരെ നിയന്ത്രിക്കാൻ മതിയായ പോലീസുകാരുണ്ടായിരുന്നില്ല.
യുവമോർച്ചയുടെ സമരം വൈകുന്നേരം വരെ നീണ്ടു. ഉപരോധസമരം കണക്കിലെടുത്ത് കന്റോണ്‍മെന്റ് ഗേറ്റ് വഴിയാണ് ഇന്നലെ സെക്രട്ടേറിയറ്റ് ജീവനക്കാർ അകത്തു കടന്നത്. എന്നാൽ മറ്റു ഗേറ്റുകൾ അടച്ചിരുന്നത് വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തിയ പൊതുജനങ്ങളെ വലച്ചു.
കല്ലും കുപ്പിയും കമ്പും വലിച്ചെറിഞ്ഞ് സംഘർഷാന്തരീക്ഷം സൃഷ്ടിച്ച പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസിനു ലാത്തിവീശേണ്ടി വന്നു. സംഘർഷത്തിനിടെ എ.ആർ ക്യാമ്പിലെ പോലീസുകാരനായ അരുണ്‍ പ്രകാശിനു പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റ അരുണിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യൂത്ത്കോണ്‍ഗ്രസ്, യുവമോർച്ച പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രിയിൽ തന്നെ സെക്രട്ടേറിയറ്റിനു മുന്നിൽ എത്തിച്ചേരുകയും ഉപരോധസമരം ആരംഭിക്കുകയും ചെയ്തിരുന്നു. സമരഗേറ്റിൽ രണ്ടു വിഭാഗത്തിനും സമരസ്ഥലം വേണമെന്ന ആവശ്യം വാക്കുതർക്കത്തിനും ചെറിയ തോതിലുള്ള സംഘർഷത്തിനും ഇടയാക്കിയിരുന്നു. യുവമോർച്ച പ്രവർത്തകർ വാക്കുതർക്കത്തെ തുടർന്നു യൂത്ത്കോണ്‍ഗ്രസിന്റെ ഫ്ളെക്സ് ബോർഡുകൾ തല്ലിപ്പൊളിച്ചതാണു പ്രകോപനത്തിനിടയാക്കിയത്. തുടർന്നു പോലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളെയും രണ്ടു ഭാഗത്തേക്കു മാറ്റി.
നോർത്ത് ഗേറ്റിനു മുന്നിൽ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരും സമരഗേറ്റിൽ യുവമോർച്ച പ്രവർത്തകരും ഉപരോധം തീർത്തു. എന്നാൽ, ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സമരഗേറ്റിൽ തന്നെ തുടർന്നത് ഇന്നലെ രാവിലെ മുതൽ വാക്കേറ്റത്തിനും സംഘർഷത്തിനുമിടയാക്കി. സർക്കാരിനെതിരേ സമരത്തിനിറങ്ങിയ യുവജന സംഘടനകളുടെ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയതോടെ സ്റ്റാച്യുവിനു മുന്നിൽ യുദ്ധസമാനമായ രംഗങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. പോലീസ് നടപടിക്കിടെയും പിന്തിരിയാൻ തയാറാവാതെ ഇരുവിഭാഗം പ്രവർത്തകരും നിലയുറപ്പിച്ചത് സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സ്ഥിതിയിലെത്തിച്ചു. തുടർന്ന് ഇരുസംഘടനകളിലേയും നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.
രാവിലെ പതിനൊന്നോടെ പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകർ യൂത്ത്കോണ്‍ഗ്രസ് ഫ്ളക്സ് ബോർഡുകൾ തകർത്തത് വീണ്ടും സംഘർഷത്തിനിടയാക്കി. ഉപരോധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനം കടന്നുപോകുന്നതിനിടെയും ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് ഇരുവിഭാഗത്തു നിന്നു നേതാക്കളെത്തി പ്രവർത്തകരെ ശാന്തരാക്കിയെങ്കിലും അവർ വാക്പോര് തുടർന്നു. സംഘർഷത്തിന് അൽപം അയവു വന്നതോടെ ഇരുസംഘടനകളും ഉദ്ഘാടന പരിപാടികളിലേക്കു കടന്നു.
യൂത്ത് കോണ്‍ഗ്രസ് ഉപരോധം ദേശീയ അധ്യക്ഷൻ അമരേന്ദർ സിംഗ് രാജാ ബ്രാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ഉപരോധം ദേശീയ അധ്യക്ഷ പൂനം മഹാജൻ എംപി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കളും ബിജെപിയുടെ ദേശീയ നേതാക്കളും സമ്മേളനങ്ങളിൽ പങ്കെടുത്തു.
യുവമോർച്ചയുടെ ഉപരോധ സമരത്തിന്റെ ഉദ്ഘാടനത്തിനിടെ മറുഭാഗത്തു നിന്നു കൂക്കുവിളിയും കല്ലേറുമുണ്ടായി. ഇതേ തുടർന്ന് യുവമോർച്ച പ്രവർത്തകർ വീണ്ടും കല്ലേറ് ആരംഭിച്ചു. ഇതിനിടയിലാണു പോലീസുകാരനു പരിക്കേറ്റത്.
ഉദ്ഘാടനം കഴിഞ്ഞ് നേതാക്കൾ മടങ്ങിയതോടെ വീണ്ടും ഇരുസംഘടനകളുടേയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങി. ഇതിനിടെ സെക്രട്ടേറിയറ്റ് വളപ്പിലേക്കു കടക്കാൻ ശ്രമിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം വരെയാണ് ഇരുസംഘടനകളും ഉപരോധം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഉച്ചയ്ക്ക് ഒന്നോടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അറസ്റ്റുവരിച്ച് സമരം അവസാനിപ്പിച്ചു. ഇതു പോലീസിന് വലിയ ആശ്വാസമായി. ഇരുവിഭാഗത്തുമായി നൂറുകണക്കിന് പ്രവർത്തകരുണ്ടായിരുന്നിട്ടും ഇവരെ നിയന്ത്രിക്കാൻ മതിയായ പോലീസുകാരുണ്ടായിരുന്നില്ല.
യുവമോർച്ചയുടെ സമരം വൈകുന്നേരം വരെ നീണ്ടു. ഉപരോധസമരം കണക്കിലെടുത്ത് കന്റോണ്‍മെന്റ് ഗേറ്റ് വഴിയാണ് ഇന്നലെ സെക്രട്ടേറിയറ്റ് ജീവനക്കാർ അകത്തു കടന്നത്. എന്നാൽ മറ്റു ഗേറ്റുകൾ അടച്ചിരുന്നത് വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തിയ പൊതുജനങ്ങളെ വലച്ചു.