നെടുങ്കണ്ടം: കേരള - തമിഴ്നാട് അതിർത്തിയായ കന്പംമെട്ട് ചെക്ക്പോസ്റ്റിൽ കേരള എക്സൈസ് വകുപ്പ് സ്ഥാപിച്ച മൊഡ്യൂൾ കണ്ടെയ്നർ നീക്കംചെയ്തു. മാസങ്ങൾ നീണ്ട തർക്കത്തിനും പ്രകോപനത്തിനുമൊടുവിലാണ് മാറ്റിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനോടെ എറണാകുളത്തുനിന്നും കരാറുകാർ എത്തികണ്ടയ്നർ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
കണ്ടയ്നർ മാറ്റിയ ഉടൻതന്നെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ സ്ഥലത്തിന്റെ അടിത്തറ കന്പികൾ ഉപയോഗിച്ചു കുത്തിപ്പൊളിക്കാൻ ശ്രമിച്ചത് കന്പംമെട്ട് പോലീസ് ഇടപെട്ട് തടഞ്ഞു. മൂന്നുമാസം മുന്പാണ് ജില്ലാ എക്സൈസ് വിഭാഗത്തിന് അനുവദിച്ച രണ്ട് മൊഡ്യൂൾ കണ്ടയ്നറുകളിൽ ഒന്ന് കന്പംമെട്ടിൽ സ്ഥാപിച്ചത്. കണ്ടയ്നർ സ്ഥാപിച്ച അന്നുതന്നെ തമിഴ്നാട് വനംവകുപ്പ് തങ്ങളുടെ ഭൂമി കൈയേറിയെന്ന വാദവുമായി രംഗത്തു വന്നിരുന്നു. ഇതേത്തുടർന്ന് ചെക്ക്പോസ്റ്റിൽ ഇരുവിഭാഗം ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷമുണ്ടാവുകയും അന്തർസംസ്ഥാന റോഡ് ഗതാഗതം തമിഴ്നാട് വനംവകുപ്പ് തടയുകയും ചെയ്തിരുന്നു.
ഇടുക്കി ജില്ലാ കളക്ടർ ഇടപെട്ട് ഇരുസംസ്ഥാനങ്ങളും ചേർന്ന് സംയുക്ത പരിശോധന നടത്തി ചർച്ചയിലൂടെ വിഷയം പരിഹരിക്കാമെന്ന് തീരുമാനമെടുത്തു. തുടർന്നാണു തമിഴ്നാട് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതിർത്തി നിർണയത്തിനായി കേരളം സർവേ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിച്ചെങ്കിലും തമിഴ്നാട് നടപടികൾ വൈകിപ്പിച്ചതിനാൽ ചർച്ച അഞ്ചുതവണ മാറ്റിവയ്ക്കേണ്ടിവന്നു. എന്നാൽ, കേരളത്തിന്റെ സർക്കാർ ഓഫീസുകളിരിക്കുന്ന സ്ഥലങ്ങൾ തമിഴ്നാടിന്റേതാണെന്ന വാദമുയർത്തി നിരന്തരം തമിഴ്നാട് വനംവകുപ്പ് കന്പമെട്ടിൽ സംഘർഷമുണ്ടാക്കിയിരുന്നു.
ഇതിനിടെ മന്ത്രി എം.എം. മണി സ്ഥലത്ത് രണ്ടുതവണ സന്ദർശനം നടത്തി കണ്ടെയ്നർ നീക്കരുതെന്ന് നിർദേശവും നൽകിയിരുന്നു.
ജില്ലാ കളക്ടറും കഴിഞ്ഞമാസം സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു. കേരളത്തിന്റെ ഭൂമിയിൽ സ്ഥാപിച്ചിരുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും തമിഴ്നാട് പോലീസ് സംഘം കടന്നുകയറി മുറിച്ചുനീക്കിയിരുന്നു. അനിഷ്ട സംഭവങ്ങൾ നിരവധി തവണ ആവർത്തിച്ചതോടെ ജില്ലാ എക്സൈസ് വിഭാഗത്തിനോട് മോഡ്യൂൾ കണ്ടയ്നർ നീക്കംചെയ്യണമെന്ന് ജില്ലാ ഭരണകൂടം നിർദേശിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്തിന്റെ ഭീഷണിക്കുവഴങ്ങി സ്വന്തം സ്ഥലത്ത് സ്ഥാപിച്ച കണ്ടെയ്നർ നീക്കംചെയ്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കണ്ടയ്നർ മാറ്റിയ ഉടൻതന്നെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ സ്ഥലത്തിന്റെ അടിത്തറ കന്പികൾ ഉപയോഗിച്ചു കുത്തിപ്പൊളിക്കാൻ ശ്രമിച്ചത് കന്പംമെട്ട് പോലീസ് ഇടപെട്ട് തടഞ്ഞു. മൂന്നുമാസം മുന്പാണ് ജില്ലാ എക്സൈസ് വിഭാഗത്തിന് അനുവദിച്ച രണ്ട് മൊഡ്യൂൾ കണ്ടയ്നറുകളിൽ ഒന്ന് കന്പംമെട്ടിൽ സ്ഥാപിച്ചത്. കണ്ടയ്നർ സ്ഥാപിച്ച അന്നുതന്നെ തമിഴ്നാട് വനംവകുപ്പ് തങ്ങളുടെ ഭൂമി കൈയേറിയെന്ന വാദവുമായി രംഗത്തു വന്നിരുന്നു. ഇതേത്തുടർന്ന് ചെക്ക്പോസ്റ്റിൽ ഇരുവിഭാഗം ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷമുണ്ടാവുകയും അന്തർസംസ്ഥാന റോഡ് ഗതാഗതം തമിഴ്നാട് വനംവകുപ്പ് തടയുകയും ചെയ്തിരുന്നു.
ഇടുക്കി ജില്ലാ കളക്ടർ ഇടപെട്ട് ഇരുസംസ്ഥാനങ്ങളും ചേർന്ന് സംയുക്ത പരിശോധന നടത്തി ചർച്ചയിലൂടെ വിഷയം പരിഹരിക്കാമെന്ന് തീരുമാനമെടുത്തു. തുടർന്നാണു തമിഴ്നാട് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതിർത്തി നിർണയത്തിനായി കേരളം സർവേ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിച്ചെങ്കിലും തമിഴ്നാട് നടപടികൾ വൈകിപ്പിച്ചതിനാൽ ചർച്ച അഞ്ചുതവണ മാറ്റിവയ്ക്കേണ്ടിവന്നു. എന്നാൽ, കേരളത്തിന്റെ സർക്കാർ ഓഫീസുകളിരിക്കുന്ന സ്ഥലങ്ങൾ തമിഴ്നാടിന്റേതാണെന്ന വാദമുയർത്തി നിരന്തരം തമിഴ്നാട് വനംവകുപ്പ് കന്പമെട്ടിൽ സംഘർഷമുണ്ടാക്കിയിരുന്നു.
ഇതിനിടെ മന്ത്രി എം.എം. മണി സ്ഥലത്ത് രണ്ടുതവണ സന്ദർശനം നടത്തി കണ്ടെയ്നർ നീക്കരുതെന്ന് നിർദേശവും നൽകിയിരുന്നു.
ജില്ലാ കളക്ടറും കഴിഞ്ഞമാസം സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു. കേരളത്തിന്റെ ഭൂമിയിൽ സ്ഥാപിച്ചിരുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും തമിഴ്നാട് പോലീസ് സംഘം കടന്നുകയറി മുറിച്ചുനീക്കിയിരുന്നു. അനിഷ്ട സംഭവങ്ങൾ നിരവധി തവണ ആവർത്തിച്ചതോടെ ജില്ലാ എക്സൈസ് വിഭാഗത്തിനോട് മോഡ്യൂൾ കണ്ടയ്നർ നീക്കംചെയ്യണമെന്ന് ജില്ലാ ഭരണകൂടം നിർദേശിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്തിന്റെ ഭീഷണിക്കുവഴങ്ങി സ്വന്തം സ്ഥലത്ത് സ്ഥാപിച്ച കണ്ടെയ്നർ നീക്കംചെയ്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.