തിരുവനന്തപുരം: സർവീസ് കാലാവധി നീട്ടിക്കിട്ടാനും ഐപിഎസ് തരപ്പെടുത്താനും പോലീസ് ഉദ്യോഗസ്ഥൻ വ്യാജരേഖ ഉപയോഗിച്ച് ജനനത്തീയതി തിരുത്തിയതായി കണ്ടെത്തൽ. വിജിലൻസ് നടത്തിയ അന്വേഷണത്തിലാണു തിരിമറി കണ്ടെത്തിയത്. സർവീസ് ചട്ടങ്ങളും പിഎസ്സി ചട്ടങ്ങളും ലംഘിച്ചു തിരിമറി നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരേ കർശന നടപടി സ്വീകരിക്കണമെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ പരിശോധിച്ചു വരുന്നു.
സംസ്ഥാനത്തെ സുപ്രധാന വിഭാഗത്തിൽ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെതിരേ യാണ് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. എസ്ഐ ട്രെയിനിയായി 1988 നവംബറിലാണ് ഇദ്ദേഹം പോലീസ് സേനയിൽ പ്രവേശിച്ചത്. 1982 ലെ പിഎസ്സി ഗസറ്റ് നോട്ടിഫിക്കേഷനിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ഇദ്ദേഹത്തിന് നിയമനം നൽകിയത്. അന്നു പിഎസ്സിക്കു സമർപ്പിച്ച ജനനത്തീയതി രേഖ നിലനിൽക്കെ 23 വർഷത്തിനുശേഷം ജനനത്തീയതിയിൽ മാറ്റം വരുത്തിയ കൃത്രിമമാണു വിജിലൻസ് ഇപ്പോൾ കണ്ടെത്തിയത്. ഇത് ഐപിഎസ് തരപ്പെടുത്താനും കൂടുതൽ കാലം സർവീസിൽ തുടരാനുമായിരുന്നുവെന്നു വിജിലൻസ് കണ്ടെത്തി.
സംസ്ഥാന ആഭ്യന്തരവകുപ്പ് 2016-ൽ ഐപിഎസ് നൽകുന്നതിനു തയാറാക്കിയ പട്ടികയിൽ ഈ ഉദ്യോഗസ്ഥൻ ഇടംപിടിച്ചിട്ടുണ്ട്. ഒരു റിട്ട. പോലീസ് ഉദ്യോഗസ്ഥനും സന്നദ്ധ സംഘടനയും നൽകിയ പരാതിയെത്തുടർന്ന് വിജിലൻസ് നടത്തിയ ത്വരിതാന്വേഷണത്തിലാണ് തിരിമറി വിജിലൻസ് കണ്ടെത്തിയത്. സർക്കാരിനെ കബളിപ്പിച്ച് നാളിതുവരെ വാങ്ങിയ ശമ്പളവും ആനുകൂല്യവും ഉദ്യോഗസ്ഥനിൽനിന്നു തിരിച്ചുപിടിക്കണമെന്നും കേസെടുക്കണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം.
ഇദ്ദേഹത്തിന്റെ എസ്എസ്എൽസി ബുക്കിലെ ജനനത്തീയതി 1961 മേയ് 31 ആയിരുന്നു. സർവീസിൽ പ്രവേശിച്ച ഇദ്ദേഹം 23 വർഷത്തിനുശേഷം തന്റെ ജനന ത്തീയതി 1962 ജനുവരി 27 എന്ന് പുതിയ രേഖയുണ്ടാക്കിയതായാണ് വിജിലൻസ് കണ്ടെത്തൽ. 1982 ൽ പിഎസ് സി പുറത്തിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിൽ കേരള പോലീസിൽ എസ്ഐ ആയി നിയമിതനാകുന്നതിന് 20 വയസ് പൂർത്തിയാകുമെന്നും ബിരുദം ഉണ്ടായിരിക്കണമെന്നുമായിരുന്നു വ്യവസ്ഥ. ഈ പോലീസ് ഉദ്യോഗസ്ഥൻ തിരുത്തിയ ജനനത്തീയതി പ്രകാരം അദ്ദേഹത്തിനു സർവീസിൽ പ്രവേശിച്ച കാലത്ത് 20 വയസ് പൂർത്തിയായിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 20 വയസ് തികയാൻ 27 ദിവസത്തെ കുറവുള്ളതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇത് ക്രിമിനൽ കേസ് എടുക്കാവുന്ന കുറ്റമാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സർവീസ് ചട്ടം അനുസരിച്ച്, ഉദ്യോഗസ്ഥൻ സർവീസിൽ കയറി അഞ്ച് വർഷത്തിനകം ജനനത്തീയതിയിൽ പിശകുണ്ടെങ്കിൽ തിരുത്തണമെന്നാണു വ്യവസ്ഥ. വിജിലൻസ് അന്വേഷണത്തിൽ ജനന ത്തീയതി തിരുത്തിയതു കണ്ടെത്തിയതോടെ തന്റെ പുതിയ ജനനത്തീയതി റദ്ദാക്കണമെന്നും പഴയ തീയതി അനുസരിച്ച് സർവീസിൽനിന്നു വിരമിക്കാൻ അനുവദിക്കണമെന്നും അഭ്യർഥിച്ച് സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് ഇദ്ദേഹം വിജിലൻസിന് മൊഴി നൽകിയിരിക്കുന്നത്.
വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്പി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ പരിഗണനയിലാണ്.
എം. സുരേഷ്ബാബു
സംസ്ഥാനത്തെ സുപ്രധാന വിഭാഗത്തിൽ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെതിരേ യാണ് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. എസ്ഐ ട്രെയിനിയായി 1988 നവംബറിലാണ് ഇദ്ദേഹം പോലീസ് സേനയിൽ പ്രവേശിച്ചത്. 1982 ലെ പിഎസ്സി ഗസറ്റ് നോട്ടിഫിക്കേഷനിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ഇദ്ദേഹത്തിന് നിയമനം നൽകിയത്. അന്നു പിഎസ്സിക്കു സമർപ്പിച്ച ജനനത്തീയതി രേഖ നിലനിൽക്കെ 23 വർഷത്തിനുശേഷം ജനനത്തീയതിയിൽ മാറ്റം വരുത്തിയ കൃത്രിമമാണു വിജിലൻസ് ഇപ്പോൾ കണ്ടെത്തിയത്. ഇത് ഐപിഎസ് തരപ്പെടുത്താനും കൂടുതൽ കാലം സർവീസിൽ തുടരാനുമായിരുന്നുവെന്നു വിജിലൻസ് കണ്ടെത്തി.
സംസ്ഥാന ആഭ്യന്തരവകുപ്പ് 2016-ൽ ഐപിഎസ് നൽകുന്നതിനു തയാറാക്കിയ പട്ടികയിൽ ഈ ഉദ്യോഗസ്ഥൻ ഇടംപിടിച്ചിട്ടുണ്ട്. ഒരു റിട്ട. പോലീസ് ഉദ്യോഗസ്ഥനും സന്നദ്ധ സംഘടനയും നൽകിയ പരാതിയെത്തുടർന്ന് വിജിലൻസ് നടത്തിയ ത്വരിതാന്വേഷണത്തിലാണ് തിരിമറി വിജിലൻസ് കണ്ടെത്തിയത്. സർക്കാരിനെ കബളിപ്പിച്ച് നാളിതുവരെ വാങ്ങിയ ശമ്പളവും ആനുകൂല്യവും ഉദ്യോഗസ്ഥനിൽനിന്നു തിരിച്ചുപിടിക്കണമെന്നും കേസെടുക്കണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം.
ഇദ്ദേഹത്തിന്റെ എസ്എസ്എൽസി ബുക്കിലെ ജനനത്തീയതി 1961 മേയ് 31 ആയിരുന്നു. സർവീസിൽ പ്രവേശിച്ച ഇദ്ദേഹം 23 വർഷത്തിനുശേഷം തന്റെ ജനന ത്തീയതി 1962 ജനുവരി 27 എന്ന് പുതിയ രേഖയുണ്ടാക്കിയതായാണ് വിജിലൻസ് കണ്ടെത്തൽ. 1982 ൽ പിഎസ് സി പുറത്തിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിൽ കേരള പോലീസിൽ എസ്ഐ ആയി നിയമിതനാകുന്നതിന് 20 വയസ് പൂർത്തിയാകുമെന്നും ബിരുദം ഉണ്ടായിരിക്കണമെന്നുമായിരുന്നു വ്യവസ്ഥ. ഈ പോലീസ് ഉദ്യോഗസ്ഥൻ തിരുത്തിയ ജനനത്തീയതി പ്രകാരം അദ്ദേഹത്തിനു സർവീസിൽ പ്രവേശിച്ച കാലത്ത് 20 വയസ് പൂർത്തിയായിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 20 വയസ് തികയാൻ 27 ദിവസത്തെ കുറവുള്ളതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇത് ക്രിമിനൽ കേസ് എടുക്കാവുന്ന കുറ്റമാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സർവീസ് ചട്ടം അനുസരിച്ച്, ഉദ്യോഗസ്ഥൻ സർവീസിൽ കയറി അഞ്ച് വർഷത്തിനകം ജനനത്തീയതിയിൽ പിശകുണ്ടെങ്കിൽ തിരുത്തണമെന്നാണു വ്യവസ്ഥ. വിജിലൻസ് അന്വേഷണത്തിൽ ജനന ത്തീയതി തിരുത്തിയതു കണ്ടെത്തിയതോടെ തന്റെ പുതിയ ജനനത്തീയതി റദ്ദാക്കണമെന്നും പഴയ തീയതി അനുസരിച്ച് സർവീസിൽനിന്നു വിരമിക്കാൻ അനുവദിക്കണമെന്നും അഭ്യർഥിച്ച് സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് ഇദ്ദേഹം വിജിലൻസിന് മൊഴി നൽകിയിരിക്കുന്നത്.
വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്പി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ പരിഗണനയിലാണ്.
എം. സുരേഷ്ബാബു