തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങൾക്ക് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ലഭിക്കാത്ത നേട്ടങ്ങളുണ്ടാക്കിക്കൊടുക്കാൻ ഇടതുസർക്കാരിനു ലഭിച്ചതായി ധനമന്ത്രി ഡോ. തോമസ് ഐസക്. ധനവിനിയോഗബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉദാരവത്കരണത്തിന്റെ കാലയളവിലും ഇടതുപക്ഷ പ്രതിബദ്ധതയുണ്ടെങ്കിൽ എന്തു ചെയ്യാനാകുമെന്നു കാണിച്ചുകൊടുക്കുകയായിരുന്നു. പ്രതിപക്ഷം വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാലും തങ്ങൾ ആ കെണിയിൽ വീഴില്ല. ആത്യന്തികമായി എന്തു ചെയ്തു എന്നാണു ജനങ്ങൾ നോക്കുന്നത്.
സാമൂഹ്യക്ഷേമ പദ്ധതികളിൽ മാത്രം ശ്രദ്ധയൂന്നുന്ന പ്രവർത്തനങ്ങളിൽ ഒതുങ്ങിനിൽക്കുകയായിരുന്നു ഇതുവരെ കേരളം. എന്നാൽ, അതു തുടർന്നുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യവികസന മേഖലയിലും വ്യവസായ വികസനത്തിനും ഊന്നൽ കൊടുക്കാൻ പോകുകയാണ്. 2015-16 സാമ്പത്തികവർഷം സാമൂഹ്യ ക്ഷേമ പെൻഷൻ ഇനത്തിൽ രണ്ടായിരം കോടി രൂപയിൽ താഴെ മാത്രം നൽകിയ സ്ഥാനത്ത് സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നടപ്പുവർഷം 5500 കോടി രൂപ പാവപ്പെട്ടവർക്ക് ഈയിനത്തിൽ നൽകിയത് ചെറിയ കാര്യമല്ലെന്ന് മന്ത്രി പറഞ്ഞു.
ആർ. രാജേഷ്, എൻ. ഷംസുദീൻ, ഇ.കെ. വിജയൻ, പി.സി. ജോർജ്, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, കെ. സുരേഷ് കുറുപ്പ്, രമേശ് ചെന്നിത്തല എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ധനവിനിയോഗബില്ലും ധനകാര്യ ബില്ലും സഭ പാസാക്കി.
ഉദാരവത്കരണത്തിന്റെ കാലയളവിലും ഇടതുപക്ഷ പ്രതിബദ്ധതയുണ്ടെങ്കിൽ എന്തു ചെയ്യാനാകുമെന്നു കാണിച്ചുകൊടുക്കുകയായിരുന്നു. പ്രതിപക്ഷം വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാലും തങ്ങൾ ആ കെണിയിൽ വീഴില്ല. ആത്യന്തികമായി എന്തു ചെയ്തു എന്നാണു ജനങ്ങൾ നോക്കുന്നത്.
സാമൂഹ്യക്ഷേമ പദ്ധതികളിൽ മാത്രം ശ്രദ്ധയൂന്നുന്ന പ്രവർത്തനങ്ങളിൽ ഒതുങ്ങിനിൽക്കുകയായിരുന്നു ഇതുവരെ കേരളം. എന്നാൽ, അതു തുടർന്നുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യവികസന മേഖലയിലും വ്യവസായ വികസനത്തിനും ഊന്നൽ കൊടുക്കാൻ പോകുകയാണ്. 2015-16 സാമ്പത്തികവർഷം സാമൂഹ്യ ക്ഷേമ പെൻഷൻ ഇനത്തിൽ രണ്ടായിരം കോടി രൂപയിൽ താഴെ മാത്രം നൽകിയ സ്ഥാനത്ത് സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നടപ്പുവർഷം 5500 കോടി രൂപ പാവപ്പെട്ടവർക്ക് ഈയിനത്തിൽ നൽകിയത് ചെറിയ കാര്യമല്ലെന്ന് മന്ത്രി പറഞ്ഞു.
ആർ. രാജേഷ്, എൻ. ഷംസുദീൻ, ഇ.കെ. വിജയൻ, പി.സി. ജോർജ്, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, കെ. സുരേഷ് കുറുപ്പ്, രമേശ് ചെന്നിത്തല എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ധനവിനിയോഗബില്ലും ധനകാര്യ ബില്ലും സഭ പാസാക്കി.