തിരുവനന്തപുരം: ഇന്നലെ അവസാനിച്ച പതിന്നാലാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിൽ സഭ ആകെ സമ്മേളിച്ചത് 21 ദിവസം. ഇതിൽ 12 ദിവസം ധനാഭ്യർഥന ചർച്ചകൾക്കായി മാറ്റിവച്ചു. നാലു ദിവസം നിയമനിർമാണത്തിനും രണ്ടു ദിവസം മറ്റു ധനകാര്യനടപടികൾക്കും മൂന്നു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കായും നീക്കിവച്ചു.
ഇരുപത് അടിയന്തരപ്രമേയങ്ങൾക്കുള്ള അവതരണാനുമതി നോട്ടീസുകളാണ് സമ്മേളന കാലയളവിൽ പരിഗണിക്കപ്പെട്ടത്. ഈ സമ്മേളനവുമായി ബന്ധപ്പെട്ട് 660 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളും 5921 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചു. 80 ചോദ്യങ്ങൾക്കാണു മന്ത്രിമാർ വാക്കാൽ മറുപടി നൽകിയത്.
ഇരുപത് അടിയന്തരപ്രമേയങ്ങൾക്കുള്ള അവതരണാനുമതി നോട്ടീസുകളാണ് സമ്മേളന കാലയളവിൽ പരിഗണിക്കപ്പെട്ടത്. ഈ സമ്മേളനവുമായി ബന്ധപ്പെട്ട് 660 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളും 5921 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചു. 80 ചോദ്യങ്ങൾക്കാണു മന്ത്രിമാർ വാക്കാൽ മറുപടി നൽകിയത്.