കണ്ണൂർ: ദേശീയതലത്തിൽ ബിജെപിക്കെതിരേ കോൺഗ്രസുമായുള്ള സഖ്യത്തിനു സിപിഎം ഉദ്ദേശിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ നേരിടാൻ കോൺഗ്രസുമായി സഹകരിക്കുക മാത്രമേ സിപിഎമ്മിനു പോംവഴിയുള്ളൂവെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ അഭിപ്രായം ദിവാസ്വപ്നം മാത്രമാണ്. സിപിഎം ദേശീയ പാർട്ടിയാണ്. ഓരോ സംസ്ഥാനത്തും ഓരോ തീരുമാനം എടുക്കാനാകില്ല. ബിജെപിക്കു കേന്ദ്രത്തിൽ ഒറ്റയ്ക്ക് അധികാരത്തിലെത്താൻ വഴിയൊരുക്കിയത് പത്തുവർഷത്തെ യുപിഎ ഭരണമാണെന്നും കോടിയേരി പറഞ്ഞു.
2004ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് സിപിഎം പിന്തുണ നൽകിയത് ബിജെപിയെ അകറ്റാനാണ്.
എന്നാൽ, യുപിഎ ഭരണകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ കുംഭകോണങ്ങളാണു നടന്നത്. ഇത് ബിജെപിക്ക് തനിച്ച് അധികാരത്തിലേറാനുള്ള സാഹചര്യമുണ്ടാക്കി. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് വിപരീതഫലമുണ്ടാക്കും. അന്പതു ശതമാനം ബിജെപി നേതാക്കളും പഴയ കോൺഗ്രസ് നേതാക്കളാണ്. അതുകൊണ്ടുതന്നെ ബിജെപിക്കെതിരേയുള്ള സമരത്തിൽ വിശ്വസനീയമായ സഖ്യകക്ഷിയല്ല കോൺഗ്രസ്. എന്നാൽ രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ പൊതുസ്ഥാനാർഥിയെ കണ്ടെത്തിയാൽ സിപിഎം പിന്തുണയ്ക്കുമെന്നും കോടിയേരി വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷത്തിനു ലക്ഷ്യബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. യുഡിഎഫ് ശിഥിലമാകുകയും കോൺഗ്രസിനുള്ളിൽ ചേരിപ്പോര് രൂക്ഷമാകുകയും ചെയ്തിരിക്കുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലും രണ്ടു ധ്രുവങ്ങളിലാണുള്ളത്. സിപിഎം വിരുദ്ധനയം മാത്രമാണ് പ്രതിപക്ഷത്തിനുള്ളതെന്നും കോടിയേരി പറഞ്ഞു.
2004ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് സിപിഎം പിന്തുണ നൽകിയത് ബിജെപിയെ അകറ്റാനാണ്.
എന്നാൽ, യുപിഎ ഭരണകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ കുംഭകോണങ്ങളാണു നടന്നത്. ഇത് ബിജെപിക്ക് തനിച്ച് അധികാരത്തിലേറാനുള്ള സാഹചര്യമുണ്ടാക്കി. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് വിപരീതഫലമുണ്ടാക്കും. അന്പതു ശതമാനം ബിജെപി നേതാക്കളും പഴയ കോൺഗ്രസ് നേതാക്കളാണ്. അതുകൊണ്ടുതന്നെ ബിജെപിക്കെതിരേയുള്ള സമരത്തിൽ വിശ്വസനീയമായ സഖ്യകക്ഷിയല്ല കോൺഗ്രസ്. എന്നാൽ രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ പൊതുസ്ഥാനാർഥിയെ കണ്ടെത്തിയാൽ സിപിഎം പിന്തുണയ്ക്കുമെന്നും കോടിയേരി വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷത്തിനു ലക്ഷ്യബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. യുഡിഎഫ് ശിഥിലമാകുകയും കോൺഗ്രസിനുള്ളിൽ ചേരിപ്പോര് രൂക്ഷമാകുകയും ചെയ്തിരിക്കുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലും രണ്ടു ധ്രുവങ്ങളിലാണുള്ളത്. സിപിഎം വിരുദ്ധനയം മാത്രമാണ് പ്രതിപക്ഷത്തിനുള്ളതെന്നും കോടിയേരി പറഞ്ഞു.