ചേർത്തല: ഗൃഹനാഥന്റെ ജീവൻ രക്ഷിക്കാൻ ജന്മനാട് ഒരുമിച്ച് കൈകോർക്കുന്നു. തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡിൽ കളത്തിൽ ബെന്നിയുടെ (46) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ചികിത്സാച്ചെലവിനുമായുള്ള തുക കണ്ടെത്താനായി ജീവൻ രക്ഷാസമിതിയുടെയും ചങ്ങനാശേരി പ്രത്യാശയുടെയും നേതൃത്വത്തിൽ 28ന് ധനസമാഹരണം നടക്കും. പത്തുലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യൻ, പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിൽ, ടി.എസ്. അജയകുമാർ, സനീഷ് മണവേലിച്ചിറ, ബാബു എന്നിവർ പറഞ്ഞു.
രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെ 15, 17, 18, 20, 21, 22 വാർഡുകളിൽ നിന്നുമാണ് തുക സമാഹരിക്കുന്നത്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബെന്നിയുടെ ജീവൻ നിലനിർത്താനായെങ്കിലും ഇരു വൃക്കകളും പ്രവർത്തനരഹിതമാകുകയായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഇയാൾ രോഗബാധിതനായതോടെ വീട് പട്ടിണിയിലായി. ബെന്നിയുടെ ചികിത്സയ്ക്കായുള്ള ഭാരിച്ച തുക കുടുംബത്തിനു കണ്ടെത്താൻ കഴിയാതായതോടെയാണ് ദൗത്യം ജീവൻ രക്ഷാസമിതി ഏറ്റെടുത്തത്. ധനസമാഹരണത്തിനായി 37 സ്ക്വാഡുകൾ രൂപീകരിച്ചു. 1500ഓളം പേർ ഇതിൽ പങ്കാളികളാകും.
രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെ 15, 17, 18, 20, 21, 22 വാർഡുകളിൽ നിന്നുമാണ് തുക സമാഹരിക്കുന്നത്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബെന്നിയുടെ ജീവൻ നിലനിർത്താനായെങ്കിലും ഇരു വൃക്കകളും പ്രവർത്തനരഹിതമാകുകയായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഇയാൾ രോഗബാധിതനായതോടെ വീട് പട്ടിണിയിലായി. ബെന്നിയുടെ ചികിത്സയ്ക്കായുള്ള ഭാരിച്ച തുക കുടുംബത്തിനു കണ്ടെത്താൻ കഴിയാതായതോടെയാണ് ദൗത്യം ജീവൻ രക്ഷാസമിതി ഏറ്റെടുത്തത്. ധനസമാഹരണത്തിനായി 37 സ്ക്വാഡുകൾ രൂപീകരിച്ചു. 1500ഓളം പേർ ഇതിൽ പങ്കാളികളാകും.