ഹരിപ്പാട്: കടയിൽപോയി തിരികെ വരുന്നതിനിടെ സ്കൂട്ടർ യാത്രികരായ സഹോദരിമാർ കാറിടിച്ചു മരിച്ചു. കരുവാറ്റ വഴിയന്പലം ജംഗ്ഷനു സമീപം പൂർണിമ നിവാസിൽ ജയരാജന്റെയും പരേതയായ ജയയുടെയും മക്കളായ പൂർണിമ (23), ആർദ്ര (14) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടുമണിയോടുകൂടി ദേശീയപാതയിൽ പവർഹൗസിന് കിഴക്കുവശത്തായിരുന്നു അപകടം. സമീപത്തെ കടയിൽ പോയി വീട്ടിലേക്കു തിരിച്ച് വരുന്പോൾ പിന്നാലെ വന്ന ഫോർച്യൂണ്‍ കാർ ഇരുവരേയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. പൂർണിമയാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് പറയപ്പെടുന്നു. രണ്ടു വർഷങ്ങൾക്കു മുന്‍പാണ് ഇവരുടെ മാതാവ് ജയ മരിച്ചത്. അച്ഛൻ ജയരാജൻ വിദേശത്താണ്.
പൂർണിമയും ആർദ്രയും വീട്ടിൽ തനിച്ചായിരുന്നു താമസം. പൂർണിമ എറണാകുളത്തെ ഒരു സ്വകാര്യ കന്പനിയിൽ ജോലിചെയ്തു വരികയായിരുന്നു. ആർദ്ര നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ഇരുവരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽകോളജ് മോർച്ചറിയിൽ.
ഇന്നലെ രാത്രി എട്ടുമണിയോടുകൂടി ദേശീയപാതയിൽ പവർഹൗസിന് കിഴക്കുവശത്തായിരുന്നു അപകടം. സമീപത്തെ കടയിൽ പോയി വീട്ടിലേക്കു തിരിച്ച് വരുന്പോൾ പിന്നാലെ വന്ന ഫോർച്യൂണ്‍ കാർ ഇരുവരേയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. പൂർണിമയാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് പറയപ്പെടുന്നു. രണ്ടു വർഷങ്ങൾക്കു മുന്‍പാണ് ഇവരുടെ മാതാവ് ജയ മരിച്ചത്. അച്ഛൻ ജയരാജൻ വിദേശത്താണ്.
പൂർണിമയും ആർദ്രയും വീട്ടിൽ തനിച്ചായിരുന്നു താമസം. പൂർണിമ എറണാകുളത്തെ ഒരു സ്വകാര്യ കന്പനിയിൽ ജോലിചെയ്തു വരികയായിരുന്നു. ആർദ്ര നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ഇരുവരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽകോളജ് മോർച്ചറിയിൽ.