കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ചാലക്കുടി കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന മാർട്ടിൻ കുറ്റകൃത്യത്തിൽ തുടക്കം മുതൽ പങ്കാളിയാണെന്നും ഇയാൾക്ക് ജാമ്യം അനുവദിച്ചാൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനിടയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൂടാതെ കേസിൽ വിചാരണ തുടങ്ങാനിരിക്കെ ജാമ്യം അനുവദിക്കേണ്ടതില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.
ഇതു കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ഫെബ്രുവരി 18 നാണ് തൃശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്.
ഈ കേസിൽ മാർട്ടിൻ നേരത്തെ നൽകിയ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.
ഇതു കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ഫെബ്രുവരി 18 നാണ് തൃശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്.
ഈ കേസിൽ മാർട്ടിൻ നേരത്തെ നൽകിയ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.