കൊച്ചി: സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഔദ്യോഗിക ചടങ്ങ് നവംബര്‍ നാലിനു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കും. ഇക്കാര്യം സ്ഥിരീകരിച്ചു വത്തിക്കാനില്‍നിന്നുള്ള അറിയിപ്പ് ഇന്നലെ എഫ്സിസി സന്യാസിനി സമൂഹത്തിന്റെ ആലുവയിലെ ആസ്ഥാനത്തും ഇന്‍ഡോര്‍ ബിഷപ്സ് ഹൗസിലും ലഭിച്ചു.
സിസ്റ്ററിന്റെ പ്രധാന പ്രേഷിതപ്രവര്ത്തനമേഖലയായിരുന്ന ഇന്‍ഡോറില്‍ നവംബര്‍ നാലിനാകും വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ശുശ്രൂഷകള്‍ നടക്കുകയെന്നു ദീപിക നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്‍ഡോര്‍ ബിഷപ്സ് ഹൗസിനു സമീപത്തെ സെന്റ് പോള്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ പത്തിനു ശുശ്രൂഷകള്‍ ആരംഭിക്കും.
വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയാണു പ്രഖ്യാപനം നടത്തുക. തിരുസംഘത്തിന്റെ ഡപ്യൂട്ടി സെക്രട്ടറി മോണ്‍. റോബര്‍ട്ട് സാര്‍ണോയും ചടങ്ങിൽ പങ്കെടുക്കും. ഇരുവരും നവംബര്‍ രണ്ടിന് ഇന്ത്യയിലെത്തും.
കര്‍ദിനാള്‍ അമാത്തോയുമായി എഫ്സിസി സന്യാസിനീ സമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് ഇന്നലെ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. പ്രഖ്യാപനശുശ്രൂഷകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത മദര്‍ ജനറല്‍, കര്‍ദിനാളിനെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, മധ്യപ്രദേശിലെയും കേരളത്തിലെയും മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര് എന്നിവരും നവംബര്‍ നാലിലെ ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്നു മന്ത്രിമാരുള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളനവും ഉണ്ടാകും.
ചടങ്ങുകള്‍ക്കു മുന്നോടിയായി മൂന്നിനു വൈകുന്നേരം ഇന്‍ഡോറിലെ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകള്‍ ഉണ്ടാകും. അഞ്ചിനു സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ മെത്രാന്മാരുടെ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും.
സിസ്റ്റര്‍ റാണി മരിയയുടെ ജന്മനാടായ എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴിയില്‍നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വൈദികര്‍, സന്യാസിനികള്‍, സിസ്റ്ററിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവർ ഇന്‍ഡോറിലെ പ്രഖ്യാപനശുശ്രൂഷകളില് പങ്കെടുക്കും.
സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിനോടനുബന്ധിച്ചു കേരളസഭയുടെ കൃതജ്ഞതാബലി എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ നവംബറില്‍ കൊച്ചിയില്‍ നടക്കും.
എഫ്സിസി ഭോപ്പാല്‍ അമല പ്രോവിന്സില് സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25നാണു സിസ്റ്ററിന്റെ രക്തസാക്ഷിത്വം. കഴിഞ്ഞ മാര്‍ച്ച് 24നാണു സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തുന്നതിനുള്ള രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചത്. പ്രഖ്യാപനച്ചടങ്ങിനുശേഷം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ എന്നാകും സിസ്റ്റര്‍ അറിയപ്പെടുക.
സിജോ പൈനാടത്ത്
സിസ്റ്ററിന്റെ പ്രധാന പ്രേഷിതപ്രവര്ത്തനമേഖലയായിരുന്ന ഇന്‍ഡോറില്‍ നവംബര്‍ നാലിനാകും വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ശുശ്രൂഷകള്‍ നടക്കുകയെന്നു ദീപിക നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്‍ഡോര്‍ ബിഷപ്സ് ഹൗസിനു സമീപത്തെ സെന്റ് പോള്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ പത്തിനു ശുശ്രൂഷകള്‍ ആരംഭിക്കും.
വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയാണു പ്രഖ്യാപനം നടത്തുക. തിരുസംഘത്തിന്റെ ഡപ്യൂട്ടി സെക്രട്ടറി മോണ്‍. റോബര്‍ട്ട് സാര്‍ണോയും ചടങ്ങിൽ പങ്കെടുക്കും. ഇരുവരും നവംബര്‍ രണ്ടിന് ഇന്ത്യയിലെത്തും.
കര്‍ദിനാള്‍ അമാത്തോയുമായി എഫ്സിസി സന്യാസിനീ സമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് ഇന്നലെ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. പ്രഖ്യാപനശുശ്രൂഷകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത മദര്‍ ജനറല്‍, കര്‍ദിനാളിനെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, മധ്യപ്രദേശിലെയും കേരളത്തിലെയും മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര് എന്നിവരും നവംബര്‍ നാലിലെ ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്നു മന്ത്രിമാരുള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളനവും ഉണ്ടാകും.
ചടങ്ങുകള്‍ക്കു മുന്നോടിയായി മൂന്നിനു വൈകുന്നേരം ഇന്‍ഡോറിലെ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകള്‍ ഉണ്ടാകും. അഞ്ചിനു സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ മെത്രാന്മാരുടെ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും.
സിസ്റ്റര്‍ റാണി മരിയയുടെ ജന്മനാടായ എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴിയില്‍നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വൈദികര്‍, സന്യാസിനികള്‍, സിസ്റ്ററിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവർ ഇന്‍ഡോറിലെ പ്രഖ്യാപനശുശ്രൂഷകളില് പങ്കെടുക്കും.
സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിനോടനുബന്ധിച്ചു കേരളസഭയുടെ കൃതജ്ഞതാബലി എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ നവംബറില്‍ കൊച്ചിയില്‍ നടക്കും.
എഫ്സിസി ഭോപ്പാല്‍ അമല പ്രോവിന്സില് സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25നാണു സിസ്റ്ററിന്റെ രക്തസാക്ഷിത്വം. കഴിഞ്ഞ മാര്‍ച്ച് 24നാണു സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തുന്നതിനുള്ള രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചത്. പ്രഖ്യാപനച്ചടങ്ങിനുശേഷം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ എന്നാകും സിസ്റ്റര്‍ അറിയപ്പെടുക.
സിജോ പൈനാടത്ത്