തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാള ഭാഷ (നിർബന്ധിത ഭാഷ) ബിൽ നിയമസഭ പാസാക്കി. ശീർഷകത്തിലെ നിർബന്ധിത എന്ന വാക്ക് ഒഴിവാക്കി മലയാള ഭാഷാ പഠന നിയമം എന്നാണ് പേരു നൽകിയിരിക്കുന്നത്. അതേസമയം മലയാള ഭാഷാ പഠനം നിർബന്ധമാക്കുന്നതിന് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നിയമം അനുസരിച്ച് ഇനി സംസ്ഥാനത്ത് ഏതു സ്കൂളിലും ഒന്നാം ക്ലാസിൽ ചേരുന്ന വിദ്യാർഥിക്ക് മലയാളം പഠിക്കാതെ എസ്എസ്എൽസി പാസാകാൻ കഴിയില്ല. ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ മലയാളം നിർബന്ധമാവും.
ഒന്നാം ക്ലാസ് മുതൽ ക്രമാനുഗതമായി മലയാളം പഠിപ്പിക്കും. ഭാഷാ ന്യൂനപക്ഷ സ്കൂളുകളിൽ നിലവിൽ മൂന്നു ഭാഷകൾ പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം മലയാളം കൂടി പഠിപ്പിക്കണം. അവർക്കുവേണ്ടി സാധാരണ മലയാളം പാഠപുസ്തകത്തിന് പകരം എസ്ഇആർടിയുടെ നേതൃത്വത്തിൽ പ്രത്യേക പാഠപുസ്തകം തയാറാക്കും. ഓറിയന്റൽ സ്കൂളുകളിൽ അഞ്ചാംക്ലാസ് മുതലാണ് മലയാള പഠനം നിർബന്ധമാക്കിയിരിക്കുന്നത്.
ഈ സ്കൂളുകളിൽ മലയാളം പഠിപ്പിക്കാൻ അധ്യാപകരില്ലെങ്കിൽ പുതിയ തസ്തിക സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കും. സിബിഎസ്ഇ, ഐസിഎസ് സ്കൂളുകൾക്ക് എൻഒസി നൽകുന്പോൾ മലയാളം പഠിപ്പിക്കണമെന്ന് സർക്കാർ വ്യവസ്ഥ വയ്ക്കുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അവിടെ നിലവിൽ എട്ടാംക്ലാസ് വരെ ത്രിഭാഷാ പഠനമാണ്. ഒൻപതാം ക്ലാസിലേക്ക് മറ്റൊരു മലയാളം പുസ്തകം തയാറാക്കും. ചരിത്രത്തിലേക്കുള്ള വഴിതുറക്കലാണ് പുതിയ നിയമം. പുതിയ തലമുറയെ മലയാളം അറിയുന്നവരായി മാറ്റണം. കേവലം മലയാള പഠനം എന്നതിനപ്പുറത്തു വിദ്യാർഥികൾ സംസ്കാരത്തെ തൊട്ടറിയണമെന്നത് ഉറപ്പാക്കുക കൂടിയാണ് നിയമം വഴി സാധ്യമാകാൻ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമത്തിന്റെ ശീർഷകത്തിൽ നിന്ന് ഒഴിവാക്കിയ ’നിർബന്ധം’ എന്ന പദം പീഠികയിൽ നിന്നും ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിച്ചില്ല. കെ.സി.ജോസഫ്, കെ.കൃഷ്ണൻകുട്ടി, ഇ.പി.ജയരാജൻ, ഷാപി പറന്പിൽ, കെ.വി അബ്ദുൾ ഖാദർ, ഒ. രാജഗോപാൽ, എൻ.എ നെല്ലിക്കുന്ന്, എ. പ്രദീപ്കുമാർ, എസ്. ശർമ,ഡോ.എൻ. ജയരാജ്, മുല്ലക്കര രത്നാകരൻ, എ.പി അനിൽകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
നിയമം അനുസരിച്ച് ഇനി സംസ്ഥാനത്ത് ഏതു സ്കൂളിലും ഒന്നാം ക്ലാസിൽ ചേരുന്ന വിദ്യാർഥിക്ക് മലയാളം പഠിക്കാതെ എസ്എസ്എൽസി പാസാകാൻ കഴിയില്ല. ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ മലയാളം നിർബന്ധമാവും.
ഒന്നാം ക്ലാസ് മുതൽ ക്രമാനുഗതമായി മലയാളം പഠിപ്പിക്കും. ഭാഷാ ന്യൂനപക്ഷ സ്കൂളുകളിൽ നിലവിൽ മൂന്നു ഭാഷകൾ പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം മലയാളം കൂടി പഠിപ്പിക്കണം. അവർക്കുവേണ്ടി സാധാരണ മലയാളം പാഠപുസ്തകത്തിന് പകരം എസ്ഇആർടിയുടെ നേതൃത്വത്തിൽ പ്രത്യേക പാഠപുസ്തകം തയാറാക്കും. ഓറിയന്റൽ സ്കൂളുകളിൽ അഞ്ചാംക്ലാസ് മുതലാണ് മലയാള പഠനം നിർബന്ധമാക്കിയിരിക്കുന്നത്.
ഈ സ്കൂളുകളിൽ മലയാളം പഠിപ്പിക്കാൻ അധ്യാപകരില്ലെങ്കിൽ പുതിയ തസ്തിക സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കും. സിബിഎസ്ഇ, ഐസിഎസ് സ്കൂളുകൾക്ക് എൻഒസി നൽകുന്പോൾ മലയാളം പഠിപ്പിക്കണമെന്ന് സർക്കാർ വ്യവസ്ഥ വയ്ക്കുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അവിടെ നിലവിൽ എട്ടാംക്ലാസ് വരെ ത്രിഭാഷാ പഠനമാണ്. ഒൻപതാം ക്ലാസിലേക്ക് മറ്റൊരു മലയാളം പുസ്തകം തയാറാക്കും. ചരിത്രത്തിലേക്കുള്ള വഴിതുറക്കലാണ് പുതിയ നിയമം. പുതിയ തലമുറയെ മലയാളം അറിയുന്നവരായി മാറ്റണം. കേവലം മലയാള പഠനം എന്നതിനപ്പുറത്തു വിദ്യാർഥികൾ സംസ്കാരത്തെ തൊട്ടറിയണമെന്നത് ഉറപ്പാക്കുക കൂടിയാണ് നിയമം വഴി സാധ്യമാകാൻ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമത്തിന്റെ ശീർഷകത്തിൽ നിന്ന് ഒഴിവാക്കിയ ’നിർബന്ധം’ എന്ന പദം പീഠികയിൽ നിന്നും ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിച്ചില്ല. കെ.സി.ജോസഫ്, കെ.കൃഷ്ണൻകുട്ടി, ഇ.പി.ജയരാജൻ, ഷാപി പറന്പിൽ, കെ.വി അബ്ദുൾ ഖാദർ, ഒ. രാജഗോപാൽ, എൻ.എ നെല്ലിക്കുന്ന്, എ. പ്രദീപ്കുമാർ, എസ്. ശർമ,ഡോ.എൻ. ജയരാജ്, മുല്ലക്കര രത്നാകരൻ, എ.പി അനിൽകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.