+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാർ കോഴക്കേസ് തുടരന്വേഷണം: മാണിക്കെതിരേയുള്ള തെളിവ് എവിടെയെന്നു വീണ്ടും ഹൈക്കോടതി

കൊച്ചി: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം. മാണിക്കെതിരേ രണ്ടാംവട്ട തുടരന്വേഷണം നടത്തേണ്ട സാഹചര്യവും തെളിവും എ
ബാർ കോഴക്കേസ് തുടരന്വേഷണം: മാണിക്കെതിരേയുള്ള തെളിവ് എവിടെയെന്നു വീണ്ടും ഹൈക്കോടതി
കൊച്ചി: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം. മാണിക്കെതിരേ രണ്ടാംവട്ട തുടരന്വേഷണം നടത്തേണ്ട സാഹചര്യവും തെളിവും എന്താണെന്നു വിജിലൻസ് വ്യക്തമാക്കണമെന്നു ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ചു മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം. വിജിലൻസ് നടത്തുന്ന തുടരന്വേഷണം റദ്ദാക്കാൻ കെ.എം. മാണി നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ചിന്‍റെ നിർദേശം.
രണ്ടുതവണ അന്വേഷണം നടത്തിയിട്ടും ശ്രദ്ധിക്കാതെപോയ എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണു വീണ്ടും അന്വേഷണം നടത്തുന്നതെന്നു ഹൈക്കോടതി നേരത്തെയും ചോദിച്ചിരുന്നു. ഇതിനു മറുപടിയായി കഴിഞ്ഞ ഏപ്രിൽ നാലിനു വിജിലൻസ് നൽകിയ സ്റ്റേറ്റ്മെന്‍റിൽ കൃത്യവും വ്യക്തവുമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു.

സാജു ഡൊമിനിക്, ജോർജ് കുര്യൻ എന്നിവർ തെളിവു നൽകാൻ തയാറാണെന്ന് അറിയിച്ചതിനാലാണു വീണ്ടും അന്വേഷണം നടത്തുന്നതെന്നു വിജിലൻസ് വിശദീകരിച്ചിരുന്നെങ്കിലും ഇതു തൃപ്തികരമല്ലെന്നാണു സിംഗിൾബെഞ്ചിന്‍റെ വിലയിരുത്തൽ. ഇന്നലെ ഹൈക്കോടതി ഹർജി പരിഗണിക്കവേ മാണിക്കെതിരേ തെളിവുണ്ടെന്നു സർക്കാർ അഭിഭാഷകൻ ആവർത്തിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സാക്ഷികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളടങ്ങിയ സിഡി ഫോറൻസിക് പരിശോധനയ്ക്കയച്ചിട്ടു ഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, സിഡിയുടെ പരിശോധനാഫലത്തിലൂടെ എന്താണു തെളിയിക്കാൻ ശ്രമിക്കുന്നതെന്നു വ്യക്തമല്ലെന്നു കോടതി അഭിപ്രായപ്പെട്ടു. ചിലരുടെ സംഭാഷണങ്ങളാണു സിഡിയിലുള്ളതെന്നു പറയുന്നു. എങ്കിൽ അവരെ കണ്ടെത്തി സംഭാഷണത്തെക്കുറിച്ചു നേരിട്ടു ചോദിക്കുന്നതാണ് ഉചിതം. കുറ്റകൃത്യം തെളിയിക്കാനാവശ്യമായ തെളിവുണ്ടോയെന്നതാണ് ഈ കേസിൽ പരിഗണിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.