തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ധനകാര്യ ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് ഗോപിനാഥിൽനിന്നാണ് ഹോർട്ടി കോർപ് കുടിശിക വരുത്താതെ പച്ചക്കറി വാങ്ങുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ.
ഗോപിനാഥിനു കൃത്യമായി വിലനല്കുന്നു. വട്ടവടയിലെ പാവപ്പെട്ട കർഷകരുടെ സൊസൈറ്റിയിൽനിന്നു ശേഖരിക്കുന്ന പച്ചക്കറിക്കു പണം നല്കാതെ കുടിശികയായെന്നും വി.ഡി.സതീശൻ ആരോപിച്ചു. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ പോരു സംബന്ധിച്ച വിഷയം ഉന്നയിക്കുന്നതിനിടയിലാണ് പച്ചക്കറി വാങ്ങൽ സതീശൻ പരാമർശിച്ചത്.
ഗീതാ ഗോപിനാഥുമായി ബന്ധപ്പെട്ടു സതീശൻ നടത്തിയ പരാമർശം വിഷയത്തിൽനിന്നു വ്യതിചലിച്ചുപോകുന്നതായി സ്പീക്കർ പറഞ്ഞു.
സ്പീക്കറുടെ അഭിപ്രായ പ്രകടനത്തെത്തുടർന്ന് ഭരണ -പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം ഉണ്ടായി. സ്പീക്കറാണു പ്രശ്നമുണ്ടാക്കിയതെന്ന ആരോപണം സതീശൻ ഉന്നയിച്ചു. ഇതോടെ പ്രതിപക്ഷത്തെ യുവ അംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധ മുദ്രാവാക്യം വിളി തുടങ്ങി.
സ്പീക്കറുടെ തുടർച്ചയായ നിർദേശത്തിനു ശേഷമാണ് ഇവർ മടങ്ങിപ്പോയത്. തുടർന്ന് മുഖ്യമന്ത്രി സംസാരിച്ചു .
സ്പീക്കറെ ഭീഷണിപ്പെടുത്തുന്നതു ശരിയല്ലെന്നും സ്പീക്കറുടെ നിലപാടിനെ ചോദ്യംചെയ്യുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജു പ്രഭാകരും രാജു നാരായണ സ്വാമിയും തമ്മിലുള്ള അഭിപ്രായ ഭിന്നത സർക്കാരിന്റെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർക്കു പൂർണപിന്തുണയാണു നല്കിയിട്ടുള്ളതെന്നും സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ ശക്തമായ നടപടി കൈക്കൊള്ളുമെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
ഗോപിനാഥിനു കൃത്യമായി വിലനല്കുന്നു. വട്ടവടയിലെ പാവപ്പെട്ട കർഷകരുടെ സൊസൈറ്റിയിൽനിന്നു ശേഖരിക്കുന്ന പച്ചക്കറിക്കു പണം നല്കാതെ കുടിശികയായെന്നും വി.ഡി.സതീശൻ ആരോപിച്ചു. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ പോരു സംബന്ധിച്ച വിഷയം ഉന്നയിക്കുന്നതിനിടയിലാണ് പച്ചക്കറി വാങ്ങൽ സതീശൻ പരാമർശിച്ചത്.
ഗീതാ ഗോപിനാഥുമായി ബന്ധപ്പെട്ടു സതീശൻ നടത്തിയ പരാമർശം വിഷയത്തിൽനിന്നു വ്യതിചലിച്ചുപോകുന്നതായി സ്പീക്കർ പറഞ്ഞു.
സ്പീക്കറുടെ അഭിപ്രായ പ്രകടനത്തെത്തുടർന്ന് ഭരണ -പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം ഉണ്ടായി. സ്പീക്കറാണു പ്രശ്നമുണ്ടാക്കിയതെന്ന ആരോപണം സതീശൻ ഉന്നയിച്ചു. ഇതോടെ പ്രതിപക്ഷത്തെ യുവ അംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധ മുദ്രാവാക്യം വിളി തുടങ്ങി.
സ്പീക്കറുടെ തുടർച്ചയായ നിർദേശത്തിനു ശേഷമാണ് ഇവർ മടങ്ങിപ്പോയത്. തുടർന്ന് മുഖ്യമന്ത്രി സംസാരിച്ചു .
സ്പീക്കറെ ഭീഷണിപ്പെടുത്തുന്നതു ശരിയല്ലെന്നും സ്പീക്കറുടെ നിലപാടിനെ ചോദ്യംചെയ്യുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജു പ്രഭാകരും രാജു നാരായണ സ്വാമിയും തമ്മിലുള്ള അഭിപ്രായ ഭിന്നത സർക്കാരിന്റെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർക്കു പൂർണപിന്തുണയാണു നല്കിയിട്ടുള്ളതെന്നും സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ ശക്തമായ നടപടി കൈക്കൊള്ളുമെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.