കോഴിക്കോട്: ജനതാദൾ യുണൈറ്റഡ് യുഡിഎഫ് വിടുമെന്ന വാർത്ത ശരിയല്ലെന്ന് എം.പി. വീരേന്ദ്രകുമാർ എംപി. രാഷ്ട്രപതി തെരഞ്ഞെടുപ്പാണ് ഇപ്പോൾ പാർട്ടിക്ക് മുന്നിലുള്ള അജൻഡയെന്നു സംസ്ഥാന കൗണ്‍സിലിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
യുഡിഎഫിൽ ഉറച്ചു നിൽക്കുന്പോഴും തോൽക്കുന്ന സീറ്റിൽ ഇനി മത്സരിക്കില്ലെന്ന ജെഡിയു ജനറൽ സെക്രട്ടറി വർഗീസ് ജോർജിന്റെ പ്രസ്താവനയെ അദ്ദേഹം അനുകൂലിച്ചു. വടകര, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ മാത്രമേ ഇനി മത്സരിക്കൂ. പാർട്ടിക്ക് ശക്തിയില്ലാത്ത പാലക്കാട് പോലുള്ള മണ്ഡലങ്ങളിൽ മത്സരിക്കില്ല.എംഎൽഎമാരും എംപിമാരും പാർട്ടിക്കുണ്ടാകേണ്ടതുണ്ട്. ഇതിനായുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ കേരളത്തിലുൾപ്പെടെ രാജ്യത്താകമാനം മുന്നണി സംവിധാനത്തിൽ മാറ്റമുണ്ടാകും. സംഘപരിവാറിനും ബിജെപിക്കുമെതിരായി ഇന്ത്യയിൽ പുതിയ രാഷ്ട്രീയം ഉയർന്നു വരും.
ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തിട്ടുണ്ട്. ഇത് സംസ്ഥാനത്തും പ്രതിഫലിക്കും. സംഘപരിവാറിനെതിരെ വിപുലമായ രാഷ്ട്രീയ പ്രതിരോധമുയർത്തുകയാണ് ലക്ഷ്യം. യുഡിഎഫ് ആരംഭിച്ച പദ്ധതികൾ നടപ്പാക്കുക മാത്രമാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നതെന്ന് വിരേന്ദ്രകുമാർ പറഞ്ഞു.
മൂന്നാറിൽ പരിസ്ഥിതിയെ തകർക്കരുതെന്നാണ് പാർട്ടിയുടെ അഭിപ്രായം. വലിയ കെട്ടിടങ്ങൾ അവിടെ അനുവദിക്കരുത്. എന്നാൽ 1977ന് മുന്‍പ് അവിടെ താമസമാക്കിയവർക്ക് പട്ടയം നൽകണം. ഉദ്യോഗസ്ഥന്മാർ തമ്മിലുള്ള തർക്കത്തെ ഗൗരവമായി കാണണം.
സംഘടനാ പരമായ കാര്യങ്ങളാണ് സംസ്ഥാന കൗണ്‍സിലിൽ ചർച്ച ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, സംസ്ഥാന നേതാക്കളായ ഷെയ്ഖ് പി. ഹാരിസ്, വി. സുരേന്ദ്രൻപിള്ള, ചാരുപാറ രവി എന്നിവർ പങ്കെടുത്തു.
യുഡിഎഫിൽ ഉറച്ചു നിൽക്കുന്പോഴും തോൽക്കുന്ന സീറ്റിൽ ഇനി മത്സരിക്കില്ലെന്ന ജെഡിയു ജനറൽ സെക്രട്ടറി വർഗീസ് ജോർജിന്റെ പ്രസ്താവനയെ അദ്ദേഹം അനുകൂലിച്ചു. വടകര, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ മാത്രമേ ഇനി മത്സരിക്കൂ. പാർട്ടിക്ക് ശക്തിയില്ലാത്ത പാലക്കാട് പോലുള്ള മണ്ഡലങ്ങളിൽ മത്സരിക്കില്ല.എംഎൽഎമാരും എംപിമാരും പാർട്ടിക്കുണ്ടാകേണ്ടതുണ്ട്. ഇതിനായുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ കേരളത്തിലുൾപ്പെടെ രാജ്യത്താകമാനം മുന്നണി സംവിധാനത്തിൽ മാറ്റമുണ്ടാകും. സംഘപരിവാറിനും ബിജെപിക്കുമെതിരായി ഇന്ത്യയിൽ പുതിയ രാഷ്ട്രീയം ഉയർന്നു വരും.
ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തിട്ടുണ്ട്. ഇത് സംസ്ഥാനത്തും പ്രതിഫലിക്കും. സംഘപരിവാറിനെതിരെ വിപുലമായ രാഷ്ട്രീയ പ്രതിരോധമുയർത്തുകയാണ് ലക്ഷ്യം. യുഡിഎഫ് ആരംഭിച്ച പദ്ധതികൾ നടപ്പാക്കുക മാത്രമാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നതെന്ന് വിരേന്ദ്രകുമാർ പറഞ്ഞു.
മൂന്നാറിൽ പരിസ്ഥിതിയെ തകർക്കരുതെന്നാണ് പാർട്ടിയുടെ അഭിപ്രായം. വലിയ കെട്ടിടങ്ങൾ അവിടെ അനുവദിക്കരുത്. എന്നാൽ 1977ന് മുന്‍പ് അവിടെ താമസമാക്കിയവർക്ക് പട്ടയം നൽകണം. ഉദ്യോഗസ്ഥന്മാർ തമ്മിലുള്ള തർക്കത്തെ ഗൗരവമായി കാണണം.
സംഘടനാ പരമായ കാര്യങ്ങളാണ് സംസ്ഥാന കൗണ്‍സിലിൽ ചർച്ച ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, സംസ്ഥാന നേതാക്കളായ ഷെയ്ഖ് പി. ഹാരിസ്, വി. സുരേന്ദ്രൻപിള്ള, ചാരുപാറ രവി എന്നിവർ പങ്കെടുത്തു.