കൊച്ചി: മാതാപിതാക്കളുടെ അനുമതിയില്ലാതെ മകളെ നിര്‍ബന്ധിച്ചു മതംമാറ്റിയെന്നാരോപിച്ചു പിതാവ് നല്കിയ ഹര്‍ജി അനുവദിച്ച ഹൈക്കോടതി മകളുടെ വിവാഹം അസാധുവാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. സേലത്തെ ഹോമിയോ കോളജില്‍ പഠിക്കാന്‍ പോയ ഇരുപ ത്തിമൂന്നുകാരിയായ മകള്‍ അഖിലയെ ഒപ്പമുള്ള ചിലര്‍ നിര്‍ബന്ധിച്ചു മതം മാറ്റിയെന്നും മകളെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടു വൈക്കം സ്വദേശിയായ പിതാവ് അശോകന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മതംമാറ്റത്തെ തുടര്‍ന്നുള്ള ഈ കേസും സമാനവിഷയത്തില്‍ പാലക്കാട് ചെറുപ്പുളശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസും ഡിജിപി നേരിട്ട് അന്വേഷിക്കണമെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിക്കാരനും കുടുംബത്തിനും പോലീസ് സംരക്ഷണം അനുവദിക്കാനും കോടതി ഉത്തരവ് നല്കി.
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന നിലയില്‍ വിവാഹക്കാര്യം മാതാപിതാക്കളുടെ സജീവപങ്കാളിത്തത്തോടെ തീരുമാനിക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. യുവതിയുടെ വിവാഹം ഉപായത്തിലുള്ളതാണെന്നു കരുതേണ്ടി വരും. ഇതു നിയമപ്രകാരം നിലനില്‍ക്കില്ല. യുവതിയെ ഷഫീൻ എന്നയാൾക്കു വിവാഹം ചെയ്തു കൊടുത്തതു സൈനബ എന്ന സ്ത്രീയും ഭര്‍ത്താവുമാണ്. ഇതനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രക്ഷിതാക്കളുടെ സ്ഥാനത്തുനിന്നു വിവാഹം നടത്തിക്കൊടുക്കാന്‍ ഇവര്‍ക്കു യോഗ്യതയോ അധികാരമോയില്ല. ഇതിനാല്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നു.
എറണാകുളത്തെ ഹോസ്റ്റലില്‍നിന്നു വീട്ടിലേക്ക് അഖിലയെ എത്തിക്കാനും തുടര്‍ന്നു മാതാപിതാക്കള്‍ക്കും അഖിലയ്ക്കും സംരക്ഷണം നല്‍കാനും കോട്ടയം എസ്പി നടപടിയെടുക്കണം. മഞ്ചേരിയിലെ സത്യസരണിയുള്പ്പെടെ കേസിലുള്‍പ്പെട്ട സംഘടനകള്‍ക്കെതിരേയും അന്വേഷണം നടത്തണം.
കേസന്വേഷിച്ച പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്നു ഡിജിപി അന്വേഷിക്കണമെന്നും ആവശ്യമെങ്കില്‍ വകുപ്പുതല നടപടി എടുക്കണമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍ സ്വന്തം ഇഷ്ടപ്രകാരമാണു മഞ്ചേരിയിലെ സത്യസരണി എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന മുസ്ലിം മതം സ്വീകരിച്ചതെന്നും വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ഇഷ്ടമില്ലെന്നും അഖില കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നു സഹായിയായി ഒപ്പമെത്തിയ സൈനബയ്ക്കൊപ്പം അഖിലയെ താല്കാലികമായി വിട്ടയച്ചു.
അഖിലയെ തീവ്രവാദ സംഘടനയില്‍ ചേര്‍ക്കാന്‍ സിറിയയിലേക്കു കടത്തുമെന്നു തനിക്ക് ആശങ്കയുണ്ടെന്നു പിതാവ് കോടതിയില്‍ ബോധിപ്പിച്ചതോടെ വിശദീകരണത്തിനായി യുവതിയെ വീണ്ടും ഹൈക്കോടതിയില്‍ ഹാജരാക്കി.
താന്‍ ഡിസംബര്‍ 19നു ഷഫീന് ജഹാന് എന്നയാളെ വിവാഹം കഴിച്ചെന്ന് അഖില കോടതിയില്‍ വെളിപ്പെടുത്തി. മലപ്പുറം കോട്ടയ്ക്കല്‍ തന്‍വീറുള്‍ ഇസ്ലാം സംഘം സെക്രട്ടറി നല്കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്കു പണമടച്ചതിന്റെ രസീതും ഹാജരാക്കി.
ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ വിവാഹം കഴിച്ചതിനെ ഡിവിഷന് ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. ഏതു സാഹചര്യത്തിലാണു ഷഫീനെ വിവാഹം കഴിച്ചതെന്ന് ആരാഞ്ഞ ഹൈക്കോടതി സംഘടനയെക്കുറിച്ച് അന്വേഷിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തു നല്കരുതെന്നു പഞ്ചായത്ത് സെക്രട്ടറിയോടു നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് വിശദമായ വാദം കേട്ടശേഷമാണു വിവാഹം അസാധുവാണെന്നു വിലയിരുത്തിയത്.
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന നിലയില്‍ വിവാഹക്കാര്യം മാതാപിതാക്കളുടെ സജീവപങ്കാളിത്തത്തോടെ തീരുമാനിക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. യുവതിയുടെ വിവാഹം ഉപായത്തിലുള്ളതാണെന്നു കരുതേണ്ടി വരും. ഇതു നിയമപ്രകാരം നിലനില്‍ക്കില്ല. യുവതിയെ ഷഫീൻ എന്നയാൾക്കു വിവാഹം ചെയ്തു കൊടുത്തതു സൈനബ എന്ന സ്ത്രീയും ഭര്‍ത്താവുമാണ്. ഇതനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രക്ഷിതാക്കളുടെ സ്ഥാനത്തുനിന്നു വിവാഹം നടത്തിക്കൊടുക്കാന്‍ ഇവര്‍ക്കു യോഗ്യതയോ അധികാരമോയില്ല. ഇതിനാല്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നു.
എറണാകുളത്തെ ഹോസ്റ്റലില്‍നിന്നു വീട്ടിലേക്ക് അഖിലയെ എത്തിക്കാനും തുടര്‍ന്നു മാതാപിതാക്കള്‍ക്കും അഖിലയ്ക്കും സംരക്ഷണം നല്‍കാനും കോട്ടയം എസ്പി നടപടിയെടുക്കണം. മഞ്ചേരിയിലെ സത്യസരണിയുള്പ്പെടെ കേസിലുള്‍പ്പെട്ട സംഘടനകള്‍ക്കെതിരേയും അന്വേഷണം നടത്തണം.
കേസന്വേഷിച്ച പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്നു ഡിജിപി അന്വേഷിക്കണമെന്നും ആവശ്യമെങ്കില്‍ വകുപ്പുതല നടപടി എടുക്കണമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍ സ്വന്തം ഇഷ്ടപ്രകാരമാണു മഞ്ചേരിയിലെ സത്യസരണി എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന മുസ്ലിം മതം സ്വീകരിച്ചതെന്നും വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ഇഷ്ടമില്ലെന്നും അഖില കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നു സഹായിയായി ഒപ്പമെത്തിയ സൈനബയ്ക്കൊപ്പം അഖിലയെ താല്കാലികമായി വിട്ടയച്ചു.
അഖിലയെ തീവ്രവാദ സംഘടനയില്‍ ചേര്‍ക്കാന്‍ സിറിയയിലേക്കു കടത്തുമെന്നു തനിക്ക് ആശങ്കയുണ്ടെന്നു പിതാവ് കോടതിയില്‍ ബോധിപ്പിച്ചതോടെ വിശദീകരണത്തിനായി യുവതിയെ വീണ്ടും ഹൈക്കോടതിയില്‍ ഹാജരാക്കി.
താന്‍ ഡിസംബര്‍ 19നു ഷഫീന് ജഹാന് എന്നയാളെ വിവാഹം കഴിച്ചെന്ന് അഖില കോടതിയില്‍ വെളിപ്പെടുത്തി. മലപ്പുറം കോട്ടയ്ക്കല്‍ തന്‍വീറുള്‍ ഇസ്ലാം സംഘം സെക്രട്ടറി നല്കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്കു പണമടച്ചതിന്റെ രസീതും ഹാജരാക്കി.
ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ വിവാഹം കഴിച്ചതിനെ ഡിവിഷന് ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. ഏതു സാഹചര്യത്തിലാണു ഷഫീനെ വിവാഹം കഴിച്ചതെന്ന് ആരാഞ്ഞ ഹൈക്കോടതി സംഘടനയെക്കുറിച്ച് അന്വേഷിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തു നല്കരുതെന്നു പഞ്ചായത്ത് സെക്രട്ടറിയോടു നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് വിശദമായ വാദം കേട്ടശേഷമാണു വിവാഹം അസാധുവാണെന്നു വിലയിരുത്തിയത്.