കൊച്ചി: രാജ്യത്ത് ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ-പോര്‍ട്ടലും നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഔഷധവ്യാപാരികള്‍ 30ന് കടയടച്ചു സമരം ചെയ്യുമെന്ന് ഓള് കേരള കെമിസ്റ്റസ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഖിലേന്ത്യാതലത്തില്‍ നടക്കുന്ന സമരത്തില്‍ കേരളത്തിലെ 15,000ത്തോളം വരുന്ന ഹോള്‍സെയില്‍ റീട്ടെയില്‍ വ്യാപാരസ്ഥാപനങ്ങള്‍ പങ്കെടുക്കും. വന്‍കിടക്കാരെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇ-പോര്‍ട്ടല്‍ സംവിധാനം കൊണ്ടുവരുന്നത്. ഓണ്‍ലൈന്‍ ഫാര്‍മസി വന്നാല്‍ വന്‍തോതില്‍ ലഹരി ലഭിക്കുന്നതിനും കാരണമാകുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള സ്റ്റോക്കിനു നല്കിയ വാറ്റ് നികുതി തിരിച്ചുനല്‍കുക, രാസനാമത്തില്‍ മരുന്നുകള്‍ കുറിക്കണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തരവിനു വ്യക്തത വരുത്തുക എന്നീ ആവശ്യങ്ങൾകൂടി ഉന്നയിച്ചാണ് സമരം നടത്തുന്നത്.
അഖിലേന്ത്യാതലത്തില്‍ നടക്കുന്ന സമരത്തില്‍ കേരളത്തിലെ 15,000ത്തോളം വരുന്ന ഹോള്‍സെയില്‍ റീട്ടെയില്‍ വ്യാപാരസ്ഥാപനങ്ങള്‍ പങ്കെടുക്കും. വന്‍കിടക്കാരെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇ-പോര്‍ട്ടല്‍ സംവിധാനം കൊണ്ടുവരുന്നത്. ഓണ്‍ലൈന്‍ ഫാര്‍മസി വന്നാല്‍ വന്‍തോതില്‍ ലഹരി ലഭിക്കുന്നതിനും കാരണമാകുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള സ്റ്റോക്കിനു നല്കിയ വാറ്റ് നികുതി തിരിച്ചുനല്‍കുക, രാസനാമത്തില്‍ മരുന്നുകള്‍ കുറിക്കണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തരവിനു വ്യക്തത വരുത്തുക എന്നീ ആവശ്യങ്ങൾകൂടി ഉന്നയിച്ചാണ് സമരം നടത്തുന്നത്.