തിരുവനന്തപുരം: പാന്പാടി നെഹ്റു കോളജിൽ മരിച്ച വിദ്യാർഥി ജിഷ്ണു പ്രാണോയിയുടെ പിതാവ് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്നലെ രാവിലെ പത്തരയോടെ പോലീസ് ആസ്ഥാനത്തെത്തിയാണു ഡിജിപി ടി.പി. സെൻകുമാറുമായി ജിഷ്ണുവിന്റെ പിതാവ് അശോകൻ കൂടിക്കാഴ്ച നടത്തിയത്. രണ്ട് അയൽവാസികളും ഒപ്പമുണ്ടായിരുന്നു. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ പോലീസിന് തുടക്കം മുതൽതന്നെ വീഴ്ച സംഭവിച്ചുവെന്നും കോടതിതന്നെ ഇക്കാര്യത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയെന്നും അതിനാൽ സിബിഐയൊ മറ്റേതെങ്കിലും ഏജൻസിയോ അന്വേഷിക്കാൻ ശിപാർശ ചെയ്യണമെന്നും നിവേദനവും നൽകി.
അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നതുൾപ്പെടെ പോലീസിനു സംഭവിച്ച പത്ത് വീഴ്ചകൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ജിഷ്ണുവിന്റെ മാതാവ് മഹിജ നേരത്തെ പോലീസ് ആസ്ഥാനത്ത് എത്തിയപ്പോൾ അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും അശോകൻ ആവശ്യപ്പെട്ടു.
ഡിജിപി ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരിക്കവേ അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ പറഞ്ഞെങ്കിലും തങ്ങൾക്ക് നീതി കിട്ടിയില്ല. അതിനാലാണ് നീതിമാനായ താങ്കളെ സമീപിക്കുന്നതെന്നും നിവേദനത്തിൽ പറഞ്ഞിട്ടുണ്ട്. പരാതികളും ആവശ്യങ്ങളും പരിഗണിക്കാമെന്ന് ഡിജിപി സെൻകുമാർ മറുപടി നൽകിയെന്ന് അശോകൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
പാന്പാടി നെഹ്റു കോളജ് ചെയർമാൻ കൃഷ്ണദാസിനെയും സംഘത്തെയും നിയമത്തിനു മുന്നിൽകൊണ്ട് വരികയെന്നതാണു തങ്ങളുടെ ആവശ്യമെന്നും അശോകൻ പറഞ്ഞു. ഡിജിപിയുമായി കൂടിക്കാഴ്ച കഴിഞ്ഞു പോലീസ് ആസ്ഥാനത്തിനു പുറത്തിറങ്ങിയ അശോകനെയും കൂട്ടരെയും തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുന്നതിനു സെൻകുമാർ പോലീസ് ജീപ്പ് ഏർപ്പാടാക്കിയിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെ പോലീസ് ആസ്ഥാനത്തെത്തിയാണു ഡിജിപി ടി.പി. സെൻകുമാറുമായി ജിഷ്ണുവിന്റെ പിതാവ് അശോകൻ കൂടിക്കാഴ്ച നടത്തിയത്. രണ്ട് അയൽവാസികളും ഒപ്പമുണ്ടായിരുന്നു. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ പോലീസിന് തുടക്കം മുതൽതന്നെ വീഴ്ച സംഭവിച്ചുവെന്നും കോടതിതന്നെ ഇക്കാര്യത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയെന്നും അതിനാൽ സിബിഐയൊ മറ്റേതെങ്കിലും ഏജൻസിയോ അന്വേഷിക്കാൻ ശിപാർശ ചെയ്യണമെന്നും നിവേദനവും നൽകി.
അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നതുൾപ്പെടെ പോലീസിനു സംഭവിച്ച പത്ത് വീഴ്ചകൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ജിഷ്ണുവിന്റെ മാതാവ് മഹിജ നേരത്തെ പോലീസ് ആസ്ഥാനത്ത് എത്തിയപ്പോൾ അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും അശോകൻ ആവശ്യപ്പെട്ടു.
ഡിജിപി ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരിക്കവേ അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ പറഞ്ഞെങ്കിലും തങ്ങൾക്ക് നീതി കിട്ടിയില്ല. അതിനാലാണ് നീതിമാനായ താങ്കളെ സമീപിക്കുന്നതെന്നും നിവേദനത്തിൽ പറഞ്ഞിട്ടുണ്ട്. പരാതികളും ആവശ്യങ്ങളും പരിഗണിക്കാമെന്ന് ഡിജിപി സെൻകുമാർ മറുപടി നൽകിയെന്ന് അശോകൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
പാന്പാടി നെഹ്റു കോളജ് ചെയർമാൻ കൃഷ്ണദാസിനെയും സംഘത്തെയും നിയമത്തിനു മുന്നിൽകൊണ്ട് വരികയെന്നതാണു തങ്ങളുടെ ആവശ്യമെന്നും അശോകൻ പറഞ്ഞു. ഡിജിപിയുമായി കൂടിക്കാഴ്ച കഴിഞ്ഞു പോലീസ് ആസ്ഥാനത്തിനു പുറത്തിറങ്ങിയ അശോകനെയും കൂട്ടരെയും തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുന്നതിനു സെൻകുമാർ പോലീസ് ജീപ്പ് ഏർപ്പാടാക്കിയിരുന്നു.