തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനത്തിനു ഭൂമിയേറ്റെടുക്കലിനു കാര്യമായ എതിർപ്പുണ്ടെന്നും മുന്നോട്ട് പോകാനാണു സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടത്തു നൽകണമെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നിർബന്ധപൂർവം ആവശ്യപ്പെട്ടിരുന്നു. അവിടെ സൗകര്യങ്ങൾ അപര്യാപ്തമാണ്. തിരുവനന്തപുരത്തു പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ട ജനപ്രതിനിധികൾതന്നെ ഭൂമിയേറ്റെടുക്കൽ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നു. ഇതു ശരിയല്ല. വികാരത്തോടൊപ്പംനിന്നാൽ വിമാനത്താവള വികസനം ഉണ്ടാകില്ല. സംഘർഷാവസ്ഥയില്ലാതെ ഭൂമിയേറ്റെടുക്കാനാണു ആഗ്രഹിക്കുന്നത്. തിരുവനന്തപുരം പേട്ട വില്ലേജിൽപ്പെട്ട 18 ഏക്കർ സ്ഥലത്തെക്കുറിച്ചാണു തർക്കം.
തലശേരി-മൈസൂർ റെയിൽ പാതയ്ക്ക് അനുകൂലമായ പ്രതികരണമാണ് ഇപ്പോഴുള്ളതെന്നും പദ്ധതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടത്തു നൽകണമെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നിർബന്ധപൂർവം ആവശ്യപ്പെട്ടിരുന്നു. അവിടെ സൗകര്യങ്ങൾ അപര്യാപ്തമാണ്. തിരുവനന്തപുരത്തു പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ട ജനപ്രതിനിധികൾതന്നെ ഭൂമിയേറ്റെടുക്കൽ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നു. ഇതു ശരിയല്ല. വികാരത്തോടൊപ്പംനിന്നാൽ വിമാനത്താവള വികസനം ഉണ്ടാകില്ല. സംഘർഷാവസ്ഥയില്ലാതെ ഭൂമിയേറ്റെടുക്കാനാണു ആഗ്രഹിക്കുന്നത്. തിരുവനന്തപുരം പേട്ട വില്ലേജിൽപ്പെട്ട 18 ഏക്കർ സ്ഥലത്തെക്കുറിച്ചാണു തർക്കം.
തലശേരി-മൈസൂർ റെയിൽ പാതയ്ക്ക് അനുകൂലമായ പ്രതികരണമാണ് ഇപ്പോഴുള്ളതെന്നും പദ്ധതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.