തിരുവനന്തപുരം: കേരളത്തിന്റെ പാരിസ്ഥിതികാവസ്ഥ സംബന്ധിച്ച ധവളപത്രത്തിന്റെ കരട് തയാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വൈകാതെ തന്നെ ധവള പത്രം പുറത്തിറക്കുമെന്നും വി.ടി. ബൽറാമിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
ഇതിന്റെ ഭാഗമായി കരി മണൽ ഖനനം അടക്കമുള്ള ഖനന പ്രവർത്തനങ്ങൾ പൊതുമേഖലയിൽ മാത്രം നിലനിർത്തുന്നതിനുള്ള ശ്രമങ്ങളാണു നടത്തുന്നത്. ഹരിത കേരളം എന്ന ലക്ഷ്യം നേടുകയാണു ധവള പത്രം പുറത്തിറക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനു കൂട്ടായ പ്രയത്നം അനിവാര്യമാണ്.
ലക്ഷ്യം നേടുന്നതിന് ആവശ്യമായ നടപടികളാകും സ്വീകരിക്കുക. ഹരിത കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ വൻ പദ്ധതികളാകും തയാറാക്കുന്നത്.
നെൽവയൽ- തണ്ണീർത്തട നിയമത്തിൽ അനുശാസിക്കുന്ന ഡേറ്റാബാങ്ക് രൂപീകരണം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ചില സ്ഥലങ്ങളിൽ നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ ഇതിനുള്ള ശ്രമങ്ങൾ നടത്തി വന്നിരുന്നു. ഇതു പൂർണമാകാത്ത സാഹചര്യത്തിൽ ഡേറ്റാ ബാങ്ക് തയാറാക്കുന്നതിനുള്ള ചുമതല കേരള വിദൂര-സംവേദന പരിസ്ഥിതിക പഠന കേന്ദ്രത്തെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും മത്സ്യ അനുബന്ധ തൊഴിലാളികൾക്കും നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മേഖലയിൽ പണിയെടുക്കുന്നവർക്കും മിനിമം വേജസ് ലഭിക്കുന്നുണ്ടെന്നു ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഇതിനായി തൊഴിൽ വകുപ്പിന്റെ കൂടി സഹകരണത്തോടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ജോണ് ഫെർണാണ്ടസിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
ഇതിന്റെ ഭാഗമായി കരി മണൽ ഖനനം അടക്കമുള്ള ഖനന പ്രവർത്തനങ്ങൾ പൊതുമേഖലയിൽ മാത്രം നിലനിർത്തുന്നതിനുള്ള ശ്രമങ്ങളാണു നടത്തുന്നത്. ഹരിത കേരളം എന്ന ലക്ഷ്യം നേടുകയാണു ധവള പത്രം പുറത്തിറക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനു കൂട്ടായ പ്രയത്നം അനിവാര്യമാണ്.
ലക്ഷ്യം നേടുന്നതിന് ആവശ്യമായ നടപടികളാകും സ്വീകരിക്കുക. ഹരിത കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ വൻ പദ്ധതികളാകും തയാറാക്കുന്നത്.
നെൽവയൽ- തണ്ണീർത്തട നിയമത്തിൽ അനുശാസിക്കുന്ന ഡേറ്റാബാങ്ക് രൂപീകരണം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ചില സ്ഥലങ്ങളിൽ നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ ഇതിനുള്ള ശ്രമങ്ങൾ നടത്തി വന്നിരുന്നു. ഇതു പൂർണമാകാത്ത സാഹചര്യത്തിൽ ഡേറ്റാ ബാങ്ക് തയാറാക്കുന്നതിനുള്ള ചുമതല കേരള വിദൂര-സംവേദന പരിസ്ഥിതിക പഠന കേന്ദ്രത്തെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും മത്സ്യ അനുബന്ധ തൊഴിലാളികൾക്കും നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മേഖലയിൽ പണിയെടുക്കുന്നവർക്കും മിനിമം വേജസ് ലഭിക്കുന്നുണ്ടെന്നു ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഇതിനായി തൊഴിൽ വകുപ്പിന്റെ കൂടി സഹകരണത്തോടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ജോണ് ഫെർണാണ്ടസിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.