തിരുവനന്തപുരം: മാനേജ്മെന്റിന്റെ അനാസ്ഥകാരണം കെഎസ്ആർടിസിക്ക് നഷ്ടമായത് 125 കോടിയിലേറെ രൂപയെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. പിൻവലിച്ച പഴയ ബസുകൾക്കു പകരം യഥാസമയം പുതിയ ബസുകൾ ഇറക്കാൻ കഴിയാതിരുന്നത് കാരണം ഉണ്ടായ 103.59 കോടിയുടെ വരുമാന നഷ്ടം ഉൾപ്പെടെയാണ് ഈ 125 കോടി. 2011-മുതൽ 2016 വരെയുള്ള കാലയളവിൽ 1,951 പഴയ ബസുകൾ കെഎസ്ആർടിസി പിൻവലിച്ചിരുന്നു.
ഇതിന്റെ സ്ഥാനത്ത് 1,845 ബസുകൾ മാത്രമാണു പുറത്തിറക്കിയത്. ബാക്കി 106 ബസുകൾ നിരത്തിലിറക്കിയില്ല. ഷാസികൾ വാങ്ങുന്നതിലും ബോഡി നിർമാണത്തിലും ബസ് ഡിപ്പോകളിലേക്കു നിർമാണം പൂർത്തിയായ ബസുകൾ അയയ്ക്കുന്നതിലുമുള്ള കാലതാമസം കാരണമാണ് ഈ അവസ്ഥയുണ്ടായത്. ഇതു ഷെഡ്യൂളുകളെ ബാധിക്കുകയും ചെയ്തു. ജീവനക്കാരുടെ കുറവു കാരണം 15 ബസുകൾ ഓടിക്കാൻ കഴിഞ്ഞത് ഒരു മാസം വരെ വൈകിയായിരുന്നു. ഇതും കോർപറേഷന് വരുമാന നഷ്ടമുണ്ടാക്കിയതായി സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇൻഷ്വറൻസും രജിസ്ട്രേഷനും ഫിറ്റ്നസും ലഭ്യമായാലേ ബോഡി നിർമാണം പൂർത്തിയായ ബസുകൾ ഡിപ്പോകളിലേക്ക് അയയ്ക്കാൻ കഴിയൂ. ഇവ ലഭ്യമാക്കാൻ കഴിയാത്തതിനാൽ ഇതേ കാലയളവിൽ നിർമിച്ച 1,845 ബസുകളിൽ 1,133 ബസുകളിൽ ഡിപ്പോകളിലേക്ക് അയച്ചതു രണ്ടു മാസം വൈകിയായിരുന്നു. ഈ കാലതാമസം കാരണം 9,943 ബസ് ദിനങ്ങളാണ് നഷ്ടപ്പെട്ടത്. ഇതിലൂടെ ഉണ്ടായതാകട്ടെ 10.12 കോടിയുടെ നഷ്ടവും. സംസ്ഥാന സർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം ബസുകൾക്കു സംസ്ഥാന ഇൻഷ്വറൻസ് വകുപ്പു മുഖേനയാണ് ഇൻഷ്വറൻസ് ഏർപ്പെടുത്തേണ്ടത്. എന്നാൽ, കോർപറേഷൻ സർക്കാർ നിർദേശത്തിന് വിരുദ്ധമായി ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയിൽ നിന്നാണ് ഇൻഷ്വറൻസ്് എടുത്തതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ഇൻഷ്വറൻസ് വൈകിയതു സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നാണു കോർപറേഷൻ വാദമെങ്കിലും ബസുകൾ വാങ്ങാൻ നൽകിയ വായ്പയിൽ ഇൻഷ്വറൻസ് ചെലവും ഹഡ്കോ ഉൾക്കൊള്ളിച്ചിരുന്നതിനാൽ കോർപറേഷന്റെ വാദം എജി തള്ളി. ബസ് ബോഡി നിർമാണം വൈകിയതു കാരണം 11.47 കോടിയുടെ നഷ്ടവും ഉണ്ടായി. പുതിയ ബസുകൾ വാങ്ങാനായി ഹഡ്കോയിൽ നിന്നു ലഭിച്ച വായ്പയിൽ 291 ബസുകൾ വാങ്ങാതെ ആ പണം മറ്റു ചെലവുകൾക്കായി കോർപറേഷൻ വകമാറ്റി.
സ്വകാര്യ ബസുകൾ ഓടിയിരുന്ന 214 സൂപ്പർക്ലാസ് റൂട്ടുകൾ കോർപറേഷൻ ഏറ്റെടുത്തെങ്കിലും ബസുകൾ ലഭ്യമല്ലാതിരുന്നതിനാൽ പല സർവീസും നടത്താനായില്ല. ഏറ്റെടുത്ത 15 റൂട്ടുകളിൽ കെഎസ്ആർടിസിക്കു വരുമാന നഷ്ടമുണ്ടായതിനു കാരണം സ്വകാര്യബസുകൾ വീണ്ടും സർവീസ് നടത്തിയതാണെന്നും ഇതു തടയാൻ കോർപറേഷനോ ഗതാഗതവകുപ്പോ പോലീസോ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ഇതിന്റെ സ്ഥാനത്ത് 1,845 ബസുകൾ മാത്രമാണു പുറത്തിറക്കിയത്. ബാക്കി 106 ബസുകൾ നിരത്തിലിറക്കിയില്ല. ഷാസികൾ വാങ്ങുന്നതിലും ബോഡി നിർമാണത്തിലും ബസ് ഡിപ്പോകളിലേക്കു നിർമാണം പൂർത്തിയായ ബസുകൾ അയയ്ക്കുന്നതിലുമുള്ള കാലതാമസം കാരണമാണ് ഈ അവസ്ഥയുണ്ടായത്. ഇതു ഷെഡ്യൂളുകളെ ബാധിക്കുകയും ചെയ്തു. ജീവനക്കാരുടെ കുറവു കാരണം 15 ബസുകൾ ഓടിക്കാൻ കഴിഞ്ഞത് ഒരു മാസം വരെ വൈകിയായിരുന്നു. ഇതും കോർപറേഷന് വരുമാന നഷ്ടമുണ്ടാക്കിയതായി സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇൻഷ്വറൻസും രജിസ്ട്രേഷനും ഫിറ്റ്നസും ലഭ്യമായാലേ ബോഡി നിർമാണം പൂർത്തിയായ ബസുകൾ ഡിപ്പോകളിലേക്ക് അയയ്ക്കാൻ കഴിയൂ. ഇവ ലഭ്യമാക്കാൻ കഴിയാത്തതിനാൽ ഇതേ കാലയളവിൽ നിർമിച്ച 1,845 ബസുകളിൽ 1,133 ബസുകളിൽ ഡിപ്പോകളിലേക്ക് അയച്ചതു രണ്ടു മാസം വൈകിയായിരുന്നു. ഈ കാലതാമസം കാരണം 9,943 ബസ് ദിനങ്ങളാണ് നഷ്ടപ്പെട്ടത്. ഇതിലൂടെ ഉണ്ടായതാകട്ടെ 10.12 കോടിയുടെ നഷ്ടവും. സംസ്ഥാന സർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം ബസുകൾക്കു സംസ്ഥാന ഇൻഷ്വറൻസ് വകുപ്പു മുഖേനയാണ് ഇൻഷ്വറൻസ് ഏർപ്പെടുത്തേണ്ടത്. എന്നാൽ, കോർപറേഷൻ സർക്കാർ നിർദേശത്തിന് വിരുദ്ധമായി ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയിൽ നിന്നാണ് ഇൻഷ്വറൻസ്് എടുത്തതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ഇൻഷ്വറൻസ് വൈകിയതു സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നാണു കോർപറേഷൻ വാദമെങ്കിലും ബസുകൾ വാങ്ങാൻ നൽകിയ വായ്പയിൽ ഇൻഷ്വറൻസ് ചെലവും ഹഡ്കോ ഉൾക്കൊള്ളിച്ചിരുന്നതിനാൽ കോർപറേഷന്റെ വാദം എജി തള്ളി. ബസ് ബോഡി നിർമാണം വൈകിയതു കാരണം 11.47 കോടിയുടെ നഷ്ടവും ഉണ്ടായി. പുതിയ ബസുകൾ വാങ്ങാനായി ഹഡ്കോയിൽ നിന്നു ലഭിച്ച വായ്പയിൽ 291 ബസുകൾ വാങ്ങാതെ ആ പണം മറ്റു ചെലവുകൾക്കായി കോർപറേഷൻ വകമാറ്റി.
സ്വകാര്യ ബസുകൾ ഓടിയിരുന്ന 214 സൂപ്പർക്ലാസ് റൂട്ടുകൾ കോർപറേഷൻ ഏറ്റെടുത്തെങ്കിലും ബസുകൾ ലഭ്യമല്ലാതിരുന്നതിനാൽ പല സർവീസും നടത്താനായില്ല. ഏറ്റെടുത്ത 15 റൂട്ടുകളിൽ കെഎസ്ആർടിസിക്കു വരുമാന നഷ്ടമുണ്ടായതിനു കാരണം സ്വകാര്യബസുകൾ വീണ്ടും സർവീസ് നടത്തിയതാണെന്നും ഇതു തടയാൻ കോർപറേഷനോ ഗതാഗതവകുപ്പോ പോലീസോ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.