തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ കമ്പ്യൂട്ടുറുകളിലും വാനാക്രൈ ആക്രമണം.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് റെയിൽവേ സ്റ്റേഷനിലെ ഡിവിഷണൽ ഓഫീസിലെ ആറു കമ്പ്യൂട്ടറുകളിൽ വാനാക്രൈ ആക്രമണം ഉണ്ടായത്. അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലെ നാലും എൻജിനിയറിംഗ് വിഭാഗത്തിലെ രണ്ടും കമ്പ്യൂട്ടറുകളിൽ വൈറസ് കയറിയത്. ഫയലുകൾ വീണ്ടെടുക്കാൻ പണം നൽകണമെന്നു കാട്ടി സന്ദേശമെത്തിയപ്പോൾ തന്നെ ഉദ്യോഗസ്ഥർ നെറ്റ്വർക്കിൽനിന്ന് ഈ കമ്പ്യൂട്ടറുകളെ ഡിസ്കണക്ട് ചെയ്തു. ഡേറ്റാകൾ നഷ്ടപ്പെടില്ലെന്നും പൊതുജനസേവനങ്ങളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറുകളിലൊന്നും വാനാക്രൈ കടന്നുകയറിയിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് റെയിൽവേ സ്റ്റേഷനിലെ ഡിവിഷണൽ ഓഫീസിലെ ആറു കമ്പ്യൂട്ടറുകളിൽ വാനാക്രൈ ആക്രമണം ഉണ്ടായത്. അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലെ നാലും എൻജിനിയറിംഗ് വിഭാഗത്തിലെ രണ്ടും കമ്പ്യൂട്ടറുകളിൽ വൈറസ് കയറിയത്. ഫയലുകൾ വീണ്ടെടുക്കാൻ പണം നൽകണമെന്നു കാട്ടി സന്ദേശമെത്തിയപ്പോൾ തന്നെ ഉദ്യോഗസ്ഥർ നെറ്റ്വർക്കിൽനിന്ന് ഈ കമ്പ്യൂട്ടറുകളെ ഡിസ്കണക്ട് ചെയ്തു. ഡേറ്റാകൾ നഷ്ടപ്പെടില്ലെന്നും പൊതുജനസേവനങ്ങളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറുകളിലൊന്നും വാനാക്രൈ കടന്നുകയറിയിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.